താൾ:CiXIV285 1849.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

മടങ്ങിപൊയി– ൧൮മതിൽ അവർ പിന്നെയും അടുത്തു യുദ്ധംവെണ്ടാ വടക്കൊട്ട് ഒടുവാൻ സമ്മ
തിക്കെണം എന്നു ചൊദിച്ചപ്പൊൾലൊരഞ്ച സമ്മതിക്കാതെഇരുന്നു– നിങ്ങൾ മുമ്പെ കൊന്നവൎക്ക
ല്ലാതെആഇരുവരുടെ മരണത്തിന്നും കൂടെ പകവീളെണം എന്നുപറഞ്ഞാറെഎന്നാൽഅള്ള
യും വെദാമ്പരും തുണഎന്നുമാപ്പിള്ളമാർചൊല്ലി യുദ്ധത്തിന്നു ആരംഭിച്ചു– അവർ ദൂരെ ആ
കകൊണ്ടു ലൊരഞ്ച് മുമ്പെപടയാളികളൊടു ഉച്ചെക്ക തീൻ തീൎപ്പാൻ കല്പിച്ചു കൊലത്തിരി
യെയും യുദ്ധം കാണ്മാനായി വിളിച്ചു അടുക്കെനിൎത്തികാഹളം മുഴപ്പിക്കയും ചെയ്തു– ഉടനെമാപ്പിള്ള
മാരും എല്ലാകപ്പലുകളിൽ നിന്നും വാദ്യങ്ങളെഘൊഷിപ്പിച്ചും ആൎത്തും കൊണ്ടിരുന്നപ്പൊൾ–
ലൊരഞ്ച മുല്പുക്കു അവരുടെ തലക്കപ്പലൊട് ഇരുമ്പു ചെൎത്തു കയറി ൬൦൦ഒളം മാപ്പിള്ളമാ
രെ അറുത്തും കടലിൽ ചാടിച്ചുംകൊണ്ടു പട തുടങ്ങി– ഇരിട്ടു വരുവൊളംയുദ്ധം കഴിച്ചുസമൎപ്പി
ച്ചില്ലതാനും– തുൎക്കരുടെ ശൂരതയും പഞ്ഞിനിറച്ച വസ്ത്രങ്ങളുടെകെമവും മാപ്പിള്ളമാരുടെ നീ
ന്തവിശെഷവും കണ്ടു പറങ്കികൾ്ക്ക അതിശയംതൊന്നി– പൊൎത്തുഗീസർ ഇപ്രകാരം വീൎയ്യം പ്രവൃ
ത്തിച്ചു ൬ ആൾ മാത്രം നശിച്ചു ജയംകൊണ്ടത് കൊലത്തിരിക്ക എറ്റവും അതിശയമായിഭ
വിച്ചു– മുസല്മാനർ ൩൦൦൦ത്തൊളം അവിടെ പട്ടുപൊയി എന്ന് കെൾ്ക്കുന്നു– ശെഷിച്ച പടകുഎ
ല്ലാംഒടി ചിതറി പുഴകളിൽപൊയി ഒളിച്ചുപാൎത്തുഅതുകൊണ്ട ലൊരഞ്ച് തന്റെഅഛ്ശ
ന്റെ ഭയംതീൎപ്പാനായി താൻ തന്നെ കൊച്ചിക്ക ഒടി ജയവൎത്തമാനം അറിയിച്ചു അഛ്ശന്നും
പെരിമ്പടപ്പിന്നും വളരെസന്തൊഷംജനിപ്പിക്കയുംചെയ്തു–

അഛ്ശൻ അപ്പൊൾ തന്നെകൊച്ചിയിൽവെച്ചുവലിയകൊട്ടയെഎടുപ്പിച്ചു താനുംപൊ
ൎത്തുഗാൽ പ്രഭുക്കന്മാർ മുതൽ പണിക്കാർ വരെയുള്ളഎല്ലാവരും ഒരു തുള്ളി മദ്യം സെവിക്കാ
തെചൊറും കഞ്ഞിയും മാത്രം ഭുജിച്ചുകൊണ്ട അദ്ധ്വാനപ്പെട്ടു ആ കൊട്ടയെപണിയിച്ചുതീ
ൎത്തു– അരിക്കും കൂടെ ക്ഷാമം പറ്റി കൊച്ചിദെശത്തനിന്നു വരവ എത്രയും ചുരുക്കം–അ
ക്കാലം ഒരു നായർ വന്നു താമൂതിരിയുടെനെരെഅന്യായപ്പെട്ടു ബ്രാഹ്മണ്യം നിരസിച്ചുസ്നാ
നം എറ്റു ഒരു മാൎഗ്ഗക്കാരത്തിയെ കെട്ടിയപ്പൊൾ– സംശയം ജനിച്ചിട്ടു അൾമൈദ അവ
നെവരുത്തി ഭയപ്പെടുത്തിസകലവും എറ്റു പറഞ്ഞാൽ പ്രാണഛെദംഇല്ലഎന്നുകല്പിച്ചു നിങ്ങ
ളെകൊല്ലുവാനും കപ്പലുകളെ ഭസ്മമാക്കുവാനും ഞാൻ കയ്യെറ്റുവന്നു എന്നുപറഞ്ഞാറെ
അൾമൈദ അവന്റെ കണ്ണുകളെചൂന്നെടുപ്പിച്ചു നായരെതാമൂതിരിക്ക മടക്കി അയച്ചു അപ
മാനവാക്കു പറയിക്കയും ചെയ്തു–

F Müller Editor

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1849.pdf/34&oldid=188895" എന്ന താളിൽനിന്ന് ശേഖരിച്ചത്