താൾ:CiXIV281.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

ലവും ത്രീകാലങ്ങളിൽ അവരുടെ അവസ്ഥ മുഴുവൻ അ
റിയുന്നു. അതുകൊണ്ടു തത്സമയത്തു അവൎക്ക വെണ്ടുന്നതും
ചെയ്വാനും അറിയുന്നു. അവൻ അവരുടെ നാമങ്ങളെയും ഒ
രൊരുത്തരുടെ ഗുണദൊഷങ്ങളെയും അറിയുന്നു, അവരെ
തനിക്കുള്ളവരായിട്ടു അറിയുന്നു. ആകാശത്തിൻ കീഴുള്ളതൊ
ക്കയും തന്റെ മുതൽ എങ്കിലും തന്റെ വചനം വിശ്വാസ െ
ത്താടു കൂട കെട്ടനുസരിക്കുന്നവർ പ്രത്യെകം തനിക്കുള്ളവ
ർ ആകുന്നു. അവൻ അവരെ ഹൃദയത്തിൽ വഹിക്കുന്നു. ഇ
ടയൻ സ്വന്ത ആടുകളൊടു ഏതുപ്രകാരം അപ്രകാരം യെ
ശു തനിക്കുള്ളവരൊടു ചെൎന്നിരിക്കുന്നു.

കൎത്താവ് ഇങ്ങിനെ തനിക്കുള്ളവരെ അറിയുന്നതു പൊ
ലെ അവർ അവനെയും അറിയുന്നു. അവർ മറ്റൊരൊന്നു
അറിയുന്നതു പൊലെ അല്ല യെശുവിനെ അറിയുന്നത്, ഈ
അറിവിനാൽ അവരുടെ ആത്മാക്കൾ ജീവിക്കുന്നു. നല്ല ഇ
ടയനായി അവൻ തങ്ങളെ രക്ഷിച്ചു തങ്ങൾ്ക്കായി ജീവനെയും
ഉപെക്ഷിക്കയാൽ നിത്യജീവനെ സമ്പാദിച്ചു എന്നും ന
ല്ല ഇടയനായി ആടുകൾ്ക്ക സ്വന്ത വഴിയിൽ നടപ്പാൻ സമ്മതി
ക്കാതെ തന്റെ വചനമാകുന്ന ശബ്ദം കൊണ്ടും അതിശയ ശ
ക്തി കൊണ്ടും അവരെ ഉപദെശിച്ചു നടത്തി അനുസരിക്കുന്ന
വൎക്ക നിത്യജീവനെയും പരിപൂൎണ്ണതയെയും തരും എന്നും ത
ന്റെ കൈയിൽ നിന്നു തങ്ങളെ പറിച്ചു കളവാൻ ആൎക്കും
സമ്മതിക്കയില്ല എന്നും എല്ലാം അവർ നിശ്ചയമായി അറി
യുന്നു. അവർ പ്രത്യെകം അവന്റെ ശബ്ദം കെട്ടും വചനം ഗ്രഹി
ച്ചും സുവിശെഷ സാരം അറിഞ്ഞും ഇരിക്കകൊണ്ടു ഒരു അ
ന്യൻ വന്നു വ്യാജൊപദെശങ്ങളെ കൊണ്ടും മറ്റും അവരെ
നെൎവ്വഴിയിൽ നിന്നു തെറ്റിപ്പാൻ ശ്രമിച്ചാൽ ഇത് യെശുവി
ന്റെ ശബ്ദം അല്ല എന്നു അറിഞ്ഞു അവർ അനുസരിക്കാതെ
ഒടിപൊകുന്നു. കൎത്താവായ യെശു ഒരൊ ആത്മാവിനെത

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/60&oldid=194297" എന്ന താളിൽനിന്ന് ശേഖരിച്ചത്