താൾ:CiXIV281.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൯

൧൦൬, ൨. അവൻ അവറ്റെ എല്ലാം ജ്ഞാനത്തൊടെ ഉണ്ടാ
ക്കി. സങ്കീ. ൧൦൪, ൨൪. അവ വലുതായും അത്ഭുതമായും ഉ
ള്ളവ. വെളി. ൧൫, ൩. അവന്റെ കൈവെലകൾ സത്യവും
ന്യായവും തന്നെ. സങ്കീ. ൧൧൧, ൭. അവന്റെ വിചാരങ്ങ
ൾ മഹാ അഗാധമുള്ളവയാകുന്നു, മൃഗപ്രായമുള്ളവൻ അ
റിയുന്നില്ല, മൂഢൻ അതിനെ ഗ്രഹിക്കുന്നതുമില്ല. സങ്കീ.
൯൨, ൬. ൭. നീതിമാനും ദെവപ്രവൃത്തികളുടെ തീൎച്ചെക്ക് ക്ഷ
മയൊടെ കാത്തിരിക്കുന്നവനും യഹൊവയുടെ കൈക്രിയ
കളിൽ ജയ സന്തൊഷം കൊള്ളുന്നു. മൂഢൻ സ്വന്ത ക്രിയ
കളെ പ്രശംസിക്കുന്നുള്ളു നീതിമാനൊ ദൈവത്തിന്റെപ്ര
വൃത്തികളെ നൊക്കി സ്തുതിക്കുന്നു. ദൈവത്തിന്റെ ക്രി
യകൾ ആകട്ടെ, അവന്റെ സൃഷ്ടികളും ലൊക പരിപാല
നത്തിന്നുള്ള സങ്കല്പിതങ്ങളും തന്നെ. പാപ കടലിൽമുങ്ങി
പൊയ മനുഷ്യരുടെ രക്ഷയും ദൈവം തന്റെ ആത്മാ
വുകൊണ്ടു മനുഷ്യരുടെ ഹൃദയങ്ങളിൽ നടത്തുന്നതും എ
ല്ലാം എത്രയും അത്ഭുത പ്രവൃത്തികൾ ആകുന്നു. ഒടുവിൽ
ദൈവം ആകാശ ഭൂമികൾ അഴിച്ചു നവീകരിപ്പതു ആശ്ച
ൎയ്യ ക്രിയ അയിരിക്കും. അന്നു അവൻ നിവൃത്തിയായിഇ
താ ഞാൻ സകലവും പുതുതാക്കുന്നു. വെളി. ൨൧, ൧. ൫. ൬.
എന്നു പറയും. ഈ ദിവ്യപ്രവൃത്തികൾ ഒക്കയും വിസ്മയത്തി
ന്നും നിത്യ സ്തൊത്രത്തിന്നും തക്കവ ആകുന്നുവല്ലൊ.

യഹൊവയെ നിന്റെ ക്രിയകളെ എന്നിലും ഞാ
ൻ സ്നെഹിക്കുന്നവരിലും കാണിച്ചു സ്തുതിപ്പാൻ യൊഗ്യത
വരുത്തെണമെ. നിന്റെ പ്രവൃത്തികളെ ഗ്രഹിച്ചു അവ
റ്റിനെ അവസാനത്തൊളം കാത്തു കൊണ്ടിരിപ്പാൻ ബു
ദ്ധി തരെണമെ. നിന്റെ സൃഷ്ടി കൎമ്മത്തെയും, നിൻപ്രി
യ പുത്രനായ യെശു നിവൃത്തിച്ച രക്ഷാ ക്രിയയെയും
വിസ്മയിച്ചു നൊക്കി അതിൽ പ്രകാശിച്ചു വരുന്ന ശക്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV281.pdf/141&oldid=194174" എന്ന താളിൽനിന്ന് ശേഖരിച്ചത്