താൾ:CiXIV28.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

കള്ളസാക്ഷ്യങ്ങളെപറയിച്ചുരാജ്യധൎമ്മത്തിന്നുവിരൊധംഎങ്കിലും
ആയ്തുപ്രമാണമാക്കി—അതുകൊണ്ടുക്രിസ്തുവിനെനിരസിച്ചുപറഞ്ഞ
വൎക്കുംഅവമാനവുംശിക്ഷയുംപറ്റി—പിന്നെപുരുഷാരംകൊപമത്ത
രായിയജമാനന്മാരെയുംഅനുസരിച്ചുപറവാൻനിൎബ്ബന്ധിച്ചുഭെദ്യം
ചെയ്യെണംഎന്നുവെച്ചുശുശ്രൂഷക്കാരനായസങ്ക്തനെയുംസഭയു
ടതൂണാകുന്നഅത്തലനെയുംമറ്റുംഅടിച്ചുചൂടുവെച്ചുനിരന്തരംഹിം
സിച്ചു—സങ്ക്തനൊടുഎന്തുചൊദിച്ചാലുംഎത്രഅടിച്ചാലുംഞാൻക്രി
സ്ത്യാനൻഎന്നഉത്തരംമാത്രംപറയും—ബ്ലന്തീനഎന്നദാസിശരീരത്തി
ന്റെമാൎദ്ദവംഒട്ടുംവിചാരിയാതെരാപ്പകൽഭെദ്യങ്ങളെല്ലാംസഹിച്ചു
ഞാൻക്രിസ്ത്യാനആകുന്നുഞങ്ങൾദൊഷംഒന്നുംനടത്തുന്നവരല്ലഎന്ന
ല്ലാതെഒന്നുംഅറിയിച്ചതുംഇല്ല—ലുഗ്ദൂനിൽഅദ്ധ്യക്ഷനായഫൊഥീ
നൻനാടുവാഴിദൈവത്തെകുറിച്ചുചൊദിച്ചതിന്നുഞങ്ങളുടെദൈവം
ഇന്നവൻആകുന്നുഎന്നറിവാൻനീപാത്രമാകുന്നുവെങ്കിൽബൊധിക്കും
എന്നുപറഞ്ഞാറെതൊണ്ണൂറുവയസ്സുള്ളവനെങ്കിലുംപുരുഷാരത്തി
ന്റെസകലസാഹസവുംഎറ്റുഅൎദ്ധപ്രാണനായിതടവിൽഎത്തിമരി
ച്ചു—സങ്ക്തനുംമറ്റുംരംഗസ്ഥലത്തുവെച്ചുപഴുപ്പിച്ചഇരുമ്പുകസെല
മെൽഇരുന്നുമൃഗങ്ങളുടെകടിയെറ്റന്തരിച്ചു—തടവിലുള്ളവർനിത്യപ്രാ
ൎത്ഥനയാൽഅന്യൊന്യംആശ്വസിപ്പിച്ചുആത്മശക്തിനിറഞ്ഞവരാ
യിഭ്രഷ്ടരൊടുപറകയാൽഅവരുംമിക്കവാറുംക്രിസ്തുവിനെഅറി
യിച്ചുമരണശിക്ഷഅനുഭവിച്ചു—ഹിംസിക്കുന്നവൎക്കുംവെണ്ടിപ്രാ
ൎത്ഥനഒടുങ്ങാതെനടന്നു—സഹൊദരന്മാർഅവരെതടവിൽവെച്ചുകാ
ണ്മാൻ‌വരുമ്പൊൾതങ്ങളെരക്തസാക്ഷികൾഎന്നുവാഴ്ത്തുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/69&oldid=187701" എന്ന താളിൽനിന്ന് ശേഖരിച്ചത്