താൾ:CiXIV28.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൩

അറിയിച്ചും കൊള്ളുന്നവൻസംശയംകൂടാതെനല്ലക്രീസ്ത്യാനൻ
തന്നെ-ആകയാൽസഹൊദരരെനിങ്ങളിൽക്രീസ്തനാമംപഴുതി
ൽആകാതെഇരിപ്പാൻദെവസഹായത്താലെ ഉത്സാഹിപ്പിൻ
ശിക്ഷയിൽനിന്നുനിങ്ങടെആത്മാക്കളെവീണ്ടെടുപ്പിൻ പ്രാപ്തി
ക്കുതക്കവണ്ണംഭിക്ഷകൊടുപ്പിൻസ്നെഹവുംസത്യവുംരക്ഷിപ്പിൻ
പള്ളിക്കുവഴിപാടുംദശാംശവുംകൊടുപ്പിൻതിരുസ്ഥലങ്ങളിൽക
ഴിവുപൊലെവിളക്കുകളെവെപ്പിൻപുണ്യവാളന്മാരുടെ പ്രസാ
ദത്തിന്നായിപ്രാൎത്ഥിപ്പിൻദാസവെല വെടിഞ്ഞു ഞായറാഴ്ച െ
യകൊണ്ടാടുവിൻഅയല്ക്കാരെനിങ്ങളെപൊലെസ്നെഹിപ്പിൻ
ഇത്യാദിഎല്ലാംചെയ്തുനടന്നുഎങ്കിൽന്യായവിധിനാളിൽഅ
ച്ചം കൂടാതെനിന്നുകൊണ്ടുഞങ്ങൾ നല്കിയതുകൊണ്ടുനല്കണമെ
ഞങ്ങൾ കരുണചെയ്യുന്നത്കൊണ്ടുകരുണകാട്ടെണമെനീക
ല്പിച്ച പ്രകാരംഞങ്ങൾ ആചരിച്ചുവാഗ്ദത്ത പ്രകാരംനീഒപ്പിച്ചുത െ
രണമെഎന്നുചൊദിച്ചുകൊള്ളാം-

എന്നിങ്ങിനെവിശ്വാസത്തെഅല്ലക്രീയകളെപ്രസംഗിച്ചതു െ
കാണ്ടുപലരും ഉത്സാഹിച്ചുസഭാവെപ്പുകളെഒരൊരൊപ്രബ
ന്ധങ്ങളിൽചെൎത്തെഴുതിഒരൊരൊസംഘവിധികളെയുംരൊ
മാദ്ധ്യക്ഷന്മാരുടെതീൎപ്പുകളെയുംഎകദെശംവെദകല്പനക െ
ളാടുഒത്തവണ്ണംബഹുമാനിക്കയുംചെയ്തു- മഹാഗ്രെഗൊർരൊമാ
ദ്ധ്യക്ഷനായിവന്നാറെ ഞാൻ.൪.സുവിശെഷങ്ങളെപൊലെ.൪.
സധാരണസംഘങ്ങളെയുംഅനുസരിച്ചുമാനിക്കുന്നുഎന്നുതാൻ
പരസ്യമാക്കി-

"https://ml.wikisource.org/w/index.php?title=താൾ:CiXIV28.pdf/217&oldid=187983" എന്ന താളിൽനിന്ന് ശേഖരിച്ചത്