താൾ:CiXIV273.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ugratapassu's Expostutation. 21

മാൎത്താണ്ഡസ്വാമി ദേവ ഭഗവാനേ.
61. ഭൎത്താവിന്റെ മരണമൊഴിക്കേണം.
ഉന്നതമാമുദയാദ്രിമസ്തകേ
62. വന്നുദിച്ചു ഭവാനെങ്കിലപ്പോഴേ,
എന്നുടെ ജീവനാഥനപായവും
63. വന്നു പോമെന്ന ശാപമകപ്പെട്ടു.
എന്നതുകൊണ്ടു മൽഭൎത്തൃജീവനെ
64. തന്നു രക്ഷിക്ക വേണം ഭഗവാനെ.
എന്നിവണ്ണം പറഞ്ഞു വ്രതത്തോടെ
65. നിന്നുകൊണ്ടു തപം ചെയ്തു താപസി.
സൂൎയ്യദേവഭഗവാനുമപ്പൊഴെ
66. തേരിലേറിയുദിപ്പാനൊരുമ്പെട്ടു.
വന്നനേരമിപ്രാൎത്ഥനാ കേൾക്കയാൽ,
67. നിന്നു പോയി മഹാഗിരി സന്നിധൌ.
ആദിതേയനുദിക്കായ്ക കൊണ്ടഹോ
68. വേദിയന്മാൎക്കു കൎമ്മങ്ങൾക്കൊക്കയും
ഭംഗം വന്നപ്പോളംബരചാരികൾ
69. അങ്ങു പാരം പരവശന്മാരായി.
കാരണമിതിനെന്തെന്നു വാസവൻ,
70. ചാരണന്മാരും വിദ്യാധരന്മാരും,
കിന്നരന്മാരും കിമ്പുരുഷാദിയും,
71. ഖിന്നത പൂണ്ടിരിക്കും ദശാന്തരേ.
നാരദൻ വന്നരുൾചെയ്തു ബോധിച്ചു
72. സാരമൊക്കെയും സൎവ്വസുരന്മാരും.
പാരാതെ കണ്ടു പങ്കജവാസന്റെ
73. ചാരത്തു ചെന്നുണൎത്തിച്ചു വൃത്താന്തം.
പങ്കജവാസന്താനും സുരന്മാരും
74. ശങ്കരാചലം തന്നിൽ പ്രവേശിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/23&oldid=188776" എന്ന താളിൽനിന്ന് ശേഖരിച്ചത്