താൾ:CiXIV269.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം. 71

സുന്ദര ബ്രാഹ്മണന്മാർ രണ്ടും ഇപ്പോൾ എന്തു ചെ
യ്യുന്നു?. ചിറക്കൽ തന്നെ നില്ക്കുന്നുണ്ടൊ? അതല്ല, വല്ല
ദിക്കിലേക്കും പോയൊ? എന്ന വായനക്കാർ പിചാരി
പ്പാൻകാരാണമില്ലാത്തതാണ. ഇവർ അങ്ങിനെ ഒന്നും
ചെയ്താൻ വേണ്ടി വന്നിട്ടുള്ളവരല്ല. ഇതാ ഇവിടെത്ത
ന്നെ ഉണ്ടു. പോയിട്ടില്ല ഇപരുടെ ഇപ്പോഴത്തെ സ്ഥി
തി ഒന്ന കാണെണ്ടുന്നതു തന്നെയാണ.

മീനാക്ഷിക്കുട്ടി ദൂരത്തുനിന്ന വരുന്നതു കണ്ടപ്പോൾ
ഇവർ അവളെത്തന്നെ നോക്കിത്തുടങ്ങി. അടുത്തുവരു
ന്തോറും മനസ്സിൽ അതി കൌതുകം വൎദ്ധിച്ചു. ആക
പ്പാടെ ഒന്ന നല്ലവണ്ണം കണ്ടപ്പോൾ നമ്പൂരിമാർ രണ്ടും
വല്ലാതെ ഭ്രമിച്ചു വശായി. പഞ്ചസാരപ്പൊതിയിൽ കടന്ന
കൂടുവാൻ കളിക്കുന്ന കൂഠകളെപ്പോലെ ഇവരുടെ കണ്ണു
കൾ മീനാക്ഷിക്കുട്ടി പുതച്ച വസ്ത്രത്തിൽ കൂടി റവുക്കയി
ലേക്ക് പ്രവേശിപ്പാൻ വേണ്ടതിലധികം ഉന്തിത്തിരക്കി
നോക്കി. ഒരു വിധത്തിലും ഉള്ളിൽ കടപ്പാൻ കഴിവി
ല്ലെന്ന കണ്ടിട്ട ഒടുവിൽ ഇവളുടെ നഖശിഖാന്തം ദേഹ
ത്തിന്മേൽ കൂടി അങ്ങട്ടും ഇങ്ങട്ടും പാച്ചിലായി. മോതിരം
ഇവളെ കാണിപ്പാൻ വേണ്ടി പുരുഹൂതൻ നമ്പൂരി സാമ
ൎത്ഥനായത കൊണ്ടു പതുക്കെ ഒരു കൌശലം പ്രവൃത്തിച്ചു.
അദ്ദേഹത്തിന്റെ ഇടത്തെക്കയി വലത്തെ മുലയുടെ
മീതെ വെച്ച തന്റെ മാറത്ത വെച്ച താളം പിടിച്ച മൂക്കു കൊണ്ടു
ഒരു രാഗം ആലാപിച്ച തല കുലുക്കിത്തുടങ്ങി. ഇടക്കി
ടക്ക ഇവളുടെ മുഖത്ത നോക്കി കണ്ണുകൊണ്ട പലേ ഭാവ
രസങ്ങളും നടിക്കുന്നതും പുരികങ്ങൾ കൊട്ടുന്നതും അധ
രോഷ്ഠങ്ങൾ ജിഹാഗ്രം കൊണ്ട അല്പാല്പമായി നനക്കു
ന്നതും മറ്റും കണ്ടാൽ ഒരു ചോര കുടിയൻ ഓന്തിന്റെ
ഏതാണ്ട ലക്ഷണങ്ങളെല്ലാം ഇദ്ദേഹത്തിന്നും ഉണ്ടെന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/83&oldid=194087" എന്ന താളിൽനിന്ന് ശേഖരിച്ചത്