താൾ:CiXIV268.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

വഴിക്കൽനൊക്കിവായിച്ചുവാനപട്ടണവാതില്ക്കൽഎത്തുമ്പൊൾഅക
ത്തുകാണിച്ചുകൊടുക്കെണംഎന്നുപറഞ്ഞുമൂവരുമ്പൊകയുംചെയ്താ
റെക്രിസ്തിയൻമൂന്നുതുള്ളി—

ഇത്രൊടംഞാൻഎൻപാപത്തെചുമന്നു
ആശ്വാസംഎന്നിഉഴറിനടന്നു
ഇങ്ങത്രെഎത്തിസൌഖ്യമായ്വരുന്നു
എല്ലാസ്തുതിക്കുയൊഗ്യമായകുന്നു
കഴുമരത്തിനാൽവിശുദ്ധസ്ഥാനം
എൻചുമടെവിഴുങ്ങിയശ്മശാനം
അതല്ലിതിൽമരിച്ചവീരൻമാത്രം
എന്നാലുംസൎവ്വരാലുംസ്തൊത്രപാത്രംഎന്നുപാടിനടന്നു
കൊണ്ടിരുന്നു

അനന്തരംക്രിസ്തിയൻകുന്നിൽനിന്നുഇറങ്ങിതാഴെഎത്തിയപ്പൊൾബു
ദ്ധിഹീനൻമടിയൻഗൎവ്വിഎന്നീമൂന്നുപെർചങ്ങലഇട്ടുകിടന്നുറങ്ങുന്നതു
കണ്ടുപക്ഷെഇവരെഎഴുന്നീല്പിക്കാംഎന്നുവിചാരിച്ചുഅടുക്കെചെന്നു
ഹെബദ്ധരെ പായിമരത്തിൻമുകളിൽകിടന്നുറങ്ങുന്നവരെപൊലെനി
ങ്ങൾപാൎക്കുന്നുമരണക്കടലായനരകംകീഴിലുണ്ടുഉണൎന്നുവരുവിൻഇ
ഷ്ടമുണ്ടെങ്കിൽചങ്ങലഅഴിപ്പാൻഞാൻസഹായംചെയ്യാംഅയ്യൊഅ
ലറുന്നസിംഹംപൊലെഎങ്ങുംസഞ്ചരിക്കുന്നവൻവന്നുനിങ്ങളെകണ്ടാ
ൽവിഴുങ്ങിക്കളയുംഎന്ന്തിണ്ണംവിളിച്ചാറെഅവർഉണൎന്നുഅവനെ
നൊക്കിഞാൻഭയസംഗതിഒന്നുംകാണുന്നില്ലഎന്നുബുദ്ധിഹീനൻ
ചൊന്നശെഷംമടിയൻഇനിയുംഅസാരംഉറങ്ങട്ടെഎന്നുംഗൎവ്വിതാ
ന്താന്റെഇടത്തുതാന്താൻഎന്നുംപറഞ്ഞാറെമൂവ്വരുംതലചായിച്ചുഉറ
ങ്ങിക്കളഞ്ഞു—അപ്പൊൾക്രിസ്തിയൻയാത്രയായിഈമഹാഅനൎത്ഥക്കാ
രെഞാൻഉണൎത്തിബുദ്ധിയുംചൊല്ലിചങ്ങലപൊട്ടിപ്പാൻസഹായിക്കാം
എന്നുമുതിൎന്നുപറഞ്ഞിട്ടുംഎന്റെദയയെഅവർനിരസിച്ചുവല്ലൊഎ
ന്നുവിചാരിച്ചുദുഃഖിച്ചുനടന്നു—പിന്നെവഴിയുടെഇടഭാഗത്തുനൊക്കിയ
പ്പൊൾആചാരവാനുംകപടഭക്തനുംമതിൽകയറിചാടിഅകത്തുപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/34&oldid=189121" എന്ന താളിൽനിന്ന് ശേഖരിച്ചത്