താൾ:CiXIV268.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചപല—ഇത്ഉത്തമംതന്നെപിന്നെയൊ

ക്രിസ്തി—എല്ലാദുഃഖവുംകരച്ചലുംനീങ്ങി ഉടയവൻതന്നെനമ്മുടെകണ്ണു
കളിൽനിന്നുകണ്ണുനീരൊക്കയുംതുടെച്ചുകളയും—

ചപല—എങ്ങിനെയുള്ളകൂട്ടരുണ്ടാകും—

ക്രിസ്തി—തെജസ്സുള്ളഖരുബസരാഫിമാരുംപണ്ടുപണ്ടെ പ്രവെശിച്ചി
ട്ടുള്ളഅനവധിസജ്ജനങ്ങളുംദൈവമുമ്പാകെനിന്നുഇടവി
ടാതെ സ്തുതിക്കുന്നവരുംപൊൻമുടിചൂടിയമൂപ്പരുംസ്വൎണ്ണ
വീണവായിക്കുന്ന പരിശുദ്ധകന്യകമാരും—കൎത്താവിനെ
സ്നെഹിക്കയാൽതീവാൾവെള്ളം നരസിംഹാദികളാൽമരി
ച്ചവിശ്വസ്തരുംതന്നെഅവർഒക്കബഹുസ്നെഹവും ശുദ്ധിയു
മുള്ളആളുകൾആകുന്നു–

ചപല—ഈവകകെട്ടാൽഹൃദയംസന്തൊഷംകൊണ്ടുഉരുകുംപൊലെ
തൊന്നുന്നു—അതല്ലാതെകിട്ടെണ്ടതിന്നുനാംഎന്തുചെയ്യെ
ണ്ടത്—

ക്രിസ്തി–ആദെശത്തിലെകൎത്താവുംരാജാവുമായവൻആയതെല്ലാംഈ
പുസ്തകംഎഴുതിച്ചറിയിച്ചതിന്റെസാരംചുരുക്കമായിപറയാം
നാംഅത്അനുഭവിപ്പാൻപൂൎണ്ണമനസ്സുകൊണ്ടുആഗ്രഹിച്ചാ
ൽഅവൻനമുക്കുഎല്ലാംസൌജന്യമായിതരും( യശ.൫൫,൧-
൩–അറിയി–൨൪,൫.)—

ചപല—ഇതെല്ലാംകെട്ടിട്ടുഎനിക്ക്എത്രസന്തൊഷംനാംവെഗംനട
ക്ക—

ക്രിസ്തി—കാൎയ്യംതന്നെഎന്റെഭാരംനിമിത്തംഎനിക്കഅത്രവെ
ഗംനടപ്പാൻവഹിയാ—

അതിന്റെശെഷംഅവരിരുവരുംനടന്നുസംസാരിച്ചുകൊണ്ടിരി
ക്കുമ്പൊൾഒരുവലിയകഴിനിലംസമീപിച്ചുകണ്ടുവഴിനല്ലവണ്ണംസൂ
ക്ഷിക്കായ്കകൊണ്ടുഅതിൽവീണുപൊയി—ആചളിക്കുഅഴിനിലഎ
ന്നുപെരാകുന്നു—കുറയനെരംഅവർഉരുണ്ടുംപിരണ്ടുംസൎവ്വാം
ഗംചളിയുംചെറുംഏറ്റുംകൊണ്ടുക്രിസ്തിയനുംഭാരഘനത്താൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/12&oldid=189074" എന്ന താളിൽനിന്ന് ശേഖരിച്ചത്