താൾ:CiXIV267.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—31—

ത്യക്ഷമായിനടന്നവന്ന സംസാരിക്കുന്നു എന്ന ഏതദേശത്തി
ലും കണ്ടിട്ടും കേട്ടിട്ടുമില്ല.

3–ാമത—നീയ്യും ആകശത്തെമേല്പട്ടനോക്കി നിന്റെദൈവ
വത്തെ മനം, വാക്ക, കായങ്ങൾകൊണ്ട വണങ്ങുമ്പൊൾ നി
ന്റെ ദൈവംചെവികൊണ്ട കെട്ട, നിന്റെ അടുക്കൽവന്ന
സംസാരിക്കാത്തതകൊണ്ട ഇതവരെ നീ വിശ്വസിച്ചുവന്നിരു
ന്ന കിരിസ്തുവെ ദൈവമല്ലെന്ന ത്യജിച്ചുകളയുമെന്ന തൊന്നു
ന്നതിന്ന ലേശംപൊലും സംശയമില്ല.

4–ാമത—ദൈവംശിലമുതലായ വിഗ്രഹങ്ങളിലുംപരിപൂൎണ്ണ
നായിരിക്കന്നതകൊണ്ട ഞങ്ങടെ ഉപചാരാദികളെ ഏറ്റ ഞ
ങ്ങളെ അനുഗ്രഹിക്കുംഎന്നും, ആയ്തകൊണ്ടഞങ്ങൾ ആരാധി
ച്ചവരുന്നവിഗ്രഹംസംസാരിക്കെണമെന്നും, രഥത്തിൽതാനാ
യികയറി മനുഷ്യസഹായംകൂടാതെ നടത്തിക്കെണമെന്നും ആ
വശ്യമില്ല. അങ്ങിനെ ഇല്ലാത്തതകൊണ്ട വിഗ്രഹാരാധന
ചെയ്യുന്നത ശരിയല്ലെന്നനീ ചോദിക്കുന്നതും, ക്രമമല്ലാത്തതാ
കുന്നു. ആയ്തകൊണ്ട ൟവിധ അയുക്തിവാദങ്ങളെ വിട്ട, വി
ഗ്രഹാരധനചെയ്യുന്നത അറിവുള്ളവരുടെ പ്രവൃത്തിയാണെ
ന്ന വിശ്വസിക്കേണ്ടതാകുന്നു.

49. ചൊദ്യം. നിങ്ങടെ വേദാഗമശാസ്ത്രപുരാണഇതിഹാ
സങ്ങളിൽതന്നെ ൟവിധവിഗ്രഹാരാധനചെയ്യുന്നത തെറ്റാ
ണെന്നും, നിഷ്ഫലമാണെന്നും പറഞ്ഞിരിക്കെ അതിന്ന വിരോ
ധമായി മേപ്പടി വിഗ്രഹാരാധനംചെയ്യുന്നത തെറ്റായിട്ടുള്ള
തല്ലയൊ?

(ഉത്തരം) 1–ാമത—ഞങ്ങടെ വേദാഗമശാസ്ത്രപുരാണ
ഇതിഹാസങ്ങളിൽ ശിലമുതലായവി ഗ്രഹങ്ങളെ ഉണ്ടാക്കിആ
ലയങ്ങളിൽവെച്ച വിശ്വാസത്തൊടും, ആചാരഭയഭക്തിയൊ
ടും ആരാധനചെയ്യെണമെന്ന ഖണ്ഡിതമായി പറഞ്ഞിരിക്കു
ന്നു. എന്നാൽവിശ്വാസംഇല്ലാതെയും, ഡംഭാൎത്ഥമായുംചെയ്യുന്ന
വിഗ്രഹാരാധനംതെറ്റാണെന്നും അധികാരതാരതമ്യംപൊലെ
ചെയ്യാത്തത നിഷ്ഫലമാണെന്നും പറഞ്ഞിരിക്കുന്നതല്ലാതെ വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV267.pdf/39&oldid=188595" എന്ന താളിൽനിന്ന് ശേഖരിച്ചത്