താൾ:CiXIV266.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാൎഗ്ഗാചാരമല്ലെന്നു നിങ്ങൾ എതുകൊണ്ടറിയുന്നിതെന്നതു കെട്ടുസ
ത്യവൈദികൻ പലതുണ്ടു കാരണമെന്നു ചൊന്നാൽ- ബിംബസെ
വക മാൎഗ്ഗാചാരികളായ നിങ്ങൾ ഉണ്മയായെക ദൈവമറിവാൻ
കഴിയാതെ വന്നു തക്ക സെവാരാധന ചെയ്യായ്കയാൽ നി
യതം മൊക്ഷരാജ്യെ ചെരുവാൻ കഴിവില്ല- ഞങ്ങൾ ചെയ്യുന്ന
ദൈവാരാധനാ വിധമൊന്നും അങ്ങു ചെന്നീടാ മഹാ ദൈവത്തി
നെന്നാകുമൊ സന്ദെഹമില്ല നിങ്ങൾ ചെയ്യുന്ന സെവാവിധം നി
ന്ദിതം മഹാദൈവ സമ്മതമല്ല തെല്ലും- അളവില്ലാതജ്ഞാനം നീ
തിയും വിശുദ്ധിയും അധികാരവുമെല്ലാമുടയ മഹാദൈവം ആ
കയാൽ അവനുടെ ലക്ഷണങ്ങളെ അറിഞ്ഞവനെ സെവിക്കു
ന്നതുചിതമെല്ലാവൎക്കും - ബിംബസെവികളായ നിങ്ങളൊ ദൈ
വചിഹ്നമൊന്നുമില്ലാത ബിംബങ്ങളെയും ചത്തുപൊയ മനുഷ്യാ
ദികളെയും ഭജിച്ചു വരുന്നതു വഹിപ്പാനാമല്ലാത്ത കനത്ത മഹാപാ
പം- ഇതിനാൽ നിങ്ങൾ ദൈവജ്ഞാനവും നീതി ശുദ്ധിചിരവല്ലഭ
ത്വങ്ങൾ മറച്ചു വിരൊധിച്ചു നടക്കുന്നതല്ലാതെ സൎവ്വവും സൃഷ്ടിച്ചു
കൊണ്ടലിഞ്ഞു ഭരിക്കുന്ന ദൈവത്തെ ഭജിക്കാതെ സൃഷ്ടികളാ
യവറ്റെ ഭജിച്ചു നടപ്പതു സൃഷ്ടാവിന്നതിഷ്ടമാം പാപമെന്നതെ
വെണ്ടു- ചൊദിച്ചിതപ്പൊൾ ബിംബസെവകൻ പണ്ടെ ഞങ്ങൾ
സെവിക്കും വിധമിന്നു പുതുതായുണ്ടായതൊ ഞങ്ങൾ്ക്ക് മുൻപു മഹൽ
ജനങ്ങളവ ചെയ്തു ഞങ്ങളും ചെയ്തു കൊൾ്വാൻ അന്നവർ കല്പിച്ചി
തു ഇന്നവ നിരസിച്ചാൽ അവരെ നിന്ദിക്കുന്നു അങ്ങിനെ ചെയ്യു
ന്നതു ന്യായമായ്വന്നീടുമൊ- എങ്കിലൊ ഭവല്പുരാതനന്മാർ മലിന
രായി കിഞ്ചന മഹാദൈവദിവ്യത്വമറിയാതെ വിഗ്രഹസെവാ
വഴി ശീലിച്ചാനിതു പരിശുദ്ധദൈവം തന്മഹത്വത്തിന്നു കൊള്ളായ്വ
രാ- സ്വൎഗ്ഗതിക്കതി വിഘ്നം വരുത്തുന്നതു മൂലം വിട്ടുപൊകെണമ
തു നിങ്ങൾ വീട്ടെണ്ടും കടം- ഞങ്ങൾ്ക്കു മുമ്പുള്ളവർ ദൈവത്തെ അറി
യാഞ്ഞതങ്ങവർ കുറ്റമെന്നു പറഞ്ഞു ഭവാന്നെങ്കിൽ അവനെ ആ
രാഞ്ഞറിഞ്ഞീടുവാനുള്ള വഴി അവൎക്കു മുന്നമുണ്ടായ്വന്നിതൊ മഹാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/6&oldid=195147" എന്ന താളിൽനിന്ന് ശേഖരിച്ചത്