താൾ:CiXIV266.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ലാക്കിപ്പിന്നെയുമവർകൾ്ക്കു മരണമില്ലായ്മയുമങ്ങവനനുഗ്ര
ഹിച്ചീടിതാനവസാനം ലഭിച്ച വിശുദ്ധിയും ഭാഗ്യവുമിവയെ
ല്ലാം നശിച്ചു പൊകായ്വാനായുണൎന്നു കെൾ്പീനെന്നു കരുത്താ
യുണൎത്തിനാനവരെ ദൈവമെന്നു കഥിച്ചു മുന്നം ഭവാനെ
ന്തെതെന്നിപ്പൊൾ ചൊല്ക-കെട്ടാലുമെങ്കിലതിചിത്രമായീ
ഉദ്യാനെവാട്ടമെന്നിയെ രണ്ടു വൃക്ഷങ്ങൾ വെച്ചു മദ്ധ്യെയൊ
നിന്നു ജീവവൃക്ഷമെന്നു പെരഥവരം നന്മതിന്മകളറിയ
ത്തക്കവൃക്ഷമെന്നു- എന്തിന്നു തത്ര ജീവവൃക്ഷത്തെ വെച്ചു
നാഥനെങ്കിലൊ കെൾ്ക്ക- ജഗൽപാലകൻ അവൎകൾ്ക്കു ജീവനും
സൌഭാഗ്യവുമെന്നിവ കൊടുത്തതിന്നായൊരു സാക്ഷിയ
തു പുറമെയെന്നു വരും വൃക്ഷമിതവൎകൾ്ക്കു ലഭിച്ചതെല്ലാറ്റയും
നിത്യവുമണൎത്തിസ്സന്തൊഷിപ്പിച്ചീടുന്നൊരു- സൽബൊധം
നല്കീടുന്നൊരുപദെശിയെ പൊലെ പിന്നയുമതിൻ ഫലം ഭു
ജിക്കുന്തൊറുമവർ- തങ്ങൾ്ക്കുണ്ടായ സന്തൊഷത്തിലും ഭാഗ്യ
ത്തിലുന്നന്നായിസ്സാമാൎത്ഥ്യം പൂണ്ടുറച്ചുചമയുന്നു- എന്തിന്നു
ദ്യാന മദ്ധ്യെഗുണദൊഷജ്ഞാപകം ചെഞ്ചെമ്മെ വൃക്ഷം
തത്രവെച്ചതുമഹാമതെ- ഗുണദൊഷത്തെത്തിരിച്ചറിഞ്ഞു
ഗുണം ചെയ്തു ദൊഷത്തെ നീക്കെന്റുന്ന ബലത്തെ മഹാദൈവ
മവൎക്കു കൊടുത്തിരിക്കെ വൃക്ഷമതുമവർ ലഭിച്ച വിശുദ്ധിയെ
യതിശം ബൊധിപ്പിച്ചു നല്ലതു ചെയ്തും ദൊഷമാകവെ വിരൊ
ധിച്ചും നല്ലതുമാകാഞ്ഞതും സമ്മിശ്രമാക്കീടായ്വാനെല്ലാതെരവു
മുപദെശിപ്പൊരുപദെശിയെന്നതു പൊലെയതു കാരണമവർ
ഗുണമെന്നതിനൊടു ദൊഷമൊന്നുമെ കലരാതെ- നല്ലതു ചെ
യ്തു ദൊഷമാകവെ വിരൊഷിപ്പാനമ്മരത്തിന്റെ ഫലം തിന്നാ
യ്കെന്നരുളിനാൻ- നിന്നു പൊയെന്നാലവർ നന്മയുമാകായ്മയു
മെന്നിവതിരിച്ചറിയുന്നതിൻ വ്യത്യാസത്തെ തള്ളി നക്കണക്ക
നെയായ്പൊകുമതുമൂലം- പിന്നെയുമവർ വിശുദ്ധിയിലും ഭാ
ഗ്യത്തിലും നന്നായി ദൃഢീകരിപ്പാൻ ദൈവമെന്തുചെയ്തു-എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/24&oldid=195115" എന്ന താളിൽനിന്ന് ശേഖരിച്ചത്