താൾ:CiXIV266.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

നിങ്ങിനെ ചെയ്തീടായ്കിലെന്തവകൊണ്ടു നമുക്കിങ്ങുപകാരമായി
വന്നീടും നിരൂപിച്ചാൽ എത്രയും വിശെഷമായി കൎത്താവുമനു
ഷ്യൎക്കു ബുദ്ധിനല്കിയതളവില്ലാതൊരുപകാരം അതിനാൽ പ
ലകാൎയ്യമറിഞ്ഞുഗുണദൊഷം പകുതിചെയ്തുതീൎപ്പാനതു നല്കി
യതൊൎത്താൽ മനുജന്മാരിലുള്ള ദൈവപക്ഷത്തെ കാണാന്ന
ച്ചുടെ ശരീരവുമാത്മാവും നൊക്കിപ്പാൎത്താലെണ്ണമില്ലാത കുതൂഹ
ലമിങ്ങുളവാകും ദെഹത്തിന്നവയമൊന്നിനൊന്നു ചെൎത്തു
ചാതുൎയ്യക്രമം നൊക്കിച്ചിന്തിച്ചുക്കൊള്ളുംവിധൌ അന്യൊന്യ
മായവമൊന്നിനൊന്നുപകാരമെന്നെ ചിത്രമെ ഇവനിൎമ്മിച്ച
ദൈവത്തിന്റെ വൈഭവംജ്ഞാനം പക്ഷമെന്നിവ വിളങ്ങുന്ന
താകയാലവനെ നാം വണങ്ങിവാഴ്ത്തെണ്ടയൊ- എന്തിനാൽ മനു
ഷ്യനെ നിൎമ്മിച്ചു മഹാദൈവം കെളവന്തരദെഹം നിൎമ്മീച്ചു മണ്ണു
കൊണ്ടു നാശമില്ലാതൊരാത്മാവിനെയും കൊടുത്തവനീവണ്ണം മ
നുഷ്യനെ ഉണ്ടാക്കി എന്നു കെൾ്പു- എങ്ങിനെ ആത്മാവിനെ കൊ
ടുത്തു ദൈവമവനെന്നു ചൊദിച്ചു കെട്ടു ചൊല്ലിനാൻ പ്രബൊ
ധകൻ നാസികയൂടെയൂതിക്കൊടുത്തു മഹൊന്നതനാകയാ
ലതു ദെഹം പൊലെ മണ്ണായീടാതെ ദൈവഛ്ശായയായിരിക്കുന്നി
തു മനുഷ്യാത്മാ- ആദിയിലെത്ര മനുഷ്യനെയുണ്ടാക്കി ദൈവം
മൊദെന പറകെന്നു കെട്ടു വൈദികൻ ചൊന്നാൽ- കെട്ടാലുമെ
ങ്കിലാണും പെണ്ണുമായി രണ്ടുപെരെ വാട്ടമെന്നിയെ തീൎത്തുപെർ
വിളിക്കയും ചെയ്തുപുരുഷനാമമാദാം സ്ത്രീനാമം ഹവ്വ തന്നെ പ്ര
ഥമമൊശയിൽ നിന്നിതുനാം പഠിക്കുന്നു- പുരുസസൃഷ്ടി മുന്നം
പറഞ്ഞു കെട്ടനെന്നാൽ പെണ്ണിനെ എങ്ങിനെ നിൎമ്മിച്ചതു മഹാ
ദൈവം എങ്കിലാദാമിൽ ദൃഢനിദ്രയെ മഹൊന്നതൻ ചെഞ്ചെ
മെ വരുത്തിത്തൻ പാൎശ്വഭാഗത്തിൽ നിന്നു എടുത്തൊരെല്ലു കൊ
ണ്ടു ഹവ്വയെ നിൎമ്മീച്ചവൻ വിശുദ്ധം സംസാരത്തിലിരിപ്പാൻ നി
യൊഗിച്ചു ആകയാൽ വെളീമഹാദൈവകല്പിതം ശുദ്ധം മാനു
ഷന്മാൎക്കു ചെറ്റും മാലിന്യമില്ലാത്തതു- ആറുനാൾക്കകമഖി

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/18&oldid=195125" എന്ന താളിൽനിന്ന് ശേഖരിച്ചത്