താൾ:CiXIV266.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

ഹിച്ചവൎക്കുംവെണ്ടിക്കൂടപ്രാൎത്ഥനകഴിച്ചൊരൊനന്മകൾചെയ്തീടെ
ണംവക്കാണമന്യായംചെയ്തീടുന്നമനുഷ്യൎക്കുംഅന്യായംവകപകര
മങ്ങൊട്ടുചെയ്യരുതൊട്ടുമെന്നിയെപകവീളുംഭാവവുമരുതല്ലൊന
മുക്കുദൈവംചെയ്തകരുണവിചാരിച്ചുമനസ്സൊടവൎകൾ്ക്കുംകരുണക്കാ
ട്ടിപിന്നെനമ്മൊടായവർചെയ്തകുറ്റങ്ങൾക്ഷമിക്കെണമെന്നാലുമെ
ത്രഗുണംചെയ്താലുമവകൊണ്ടുവന്നീടുംസ്വൎഗ്ഗഭൊഗമെന്നുള്ളിൽനിന
യാതെദൈവത്തെഭയപ്പെട്ടുസ്നെഹിച്ചുംകൃതജ്ഞരായവകചെ
യ്യണമെന്നെകുന്നുസത്യവെദംകണ്ടാലുമിതുമനുഷ്യപ്രൊക്തമായീ
ടുമൊകങ്ങിതൊകിനാവിലുമീവകനിനപ്പവർആകയാലിതുദൈ
വത്തിങ്കൽനിന്നുണ്ടായ്വരുന്നദിവ്യൊപദെശമെന്നിമാനുഷപ്രൊ
ക്തമല്ല—

൧൬. അദ്ധ്യായം

ക്രിസ്തുമാൎഗ്ഗൊപദെശമുന്നതനായമഹാദൈവത്തിൽനിന്നുതന്നെ
വന്നിറങ്ങിയെതെന്നുബൊധിച്ചുകൊൾ്വാനുണ്ടുമൂന്നുസാക്ഷികളെ
ന്നുനെരത്തെഭവാൻചൊല്ലിക്കെട്ടുഞാനതിലൊന്നുരണ്ടാമതെന്തെ
ന്നിനിയെന്നൊടുപറയണമെങ്കിലൊകെട്ടുകൊൾകെന്നിങ്ങനെ
പ്രബൊധകൻ—ചൊല്ലിനാനിനിവരുവാനുള്ളകാൎയ്യങ്ങളെമുൻകൂ
ട്ടിഅറിയിക്കദൈവകാൎയ്യമാമെല്ലൊനാളെഎന്തെല്ലാമുണ്ടാ
മെന്നുള്ളതിഹഭുവിമാനുഷരായനമുക്കറിഞ്ഞുകൂടയല്ലൊദൈ
വംമാത്രമെമെലാൽവരുന്നതറിഞ്ഞീടുമങ്ങിനെയുള്ളകാൎയ്യംമു
ൻകൂട്ടിചൊല്ലുന്നുണ്ടുചൊന്നവണ്ണമെനിറവെറിയുംകാണാകുന്നുആ
കയാലെവമറിയിക്കുന്നവെദംമഹാദൈവസംഭൂതമെന്നുള്ളതി
നെന്തഹൊതൎക്കം—മനഃപൂൎവ്വമായതുസമ്മതിച്ചീടുന്നുഞാനെന്തെ
ന്നാലിനിവരുംകാൎയ്യങ്ങൾദൈവമെന്നിമറ്റൊരുത്തനുമറിഞ്ഞീ
ടുവാനാവതല്ലതാവകസത്യവെദംപിൻവരുന്നവപലമുൻകൂട്ടിപ്പറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV266.pdf/121&oldid=194946" എന്ന താളിൽനിന്ന് ശേഖരിച്ചത്