താൾ:CiXIV258.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൯

എന്നുവിചാരിച്ചുസന്തൊഷിച്ചുപഠിക്കുന്നബാല്യക്കാൎക്കഅവ
റ്റെവശമാക്കുവാൻഉത്സാഹംജനിപ്പിച്ചുവെദാൎത്ഥങ്ങളെവ്യാ
ഖ്യാനിച്ചുപറകയുംചെയ്തു—സ്ത്രംസ്ബുൎഗ്ഗിലെഗുത്തമ്പൎഗ്ഗ൧൪൫0ാം
ക്രി.അ.പുസ്തകങ്ങളെഅച്ചടിച്ചുതുടങ്ങുമ്പൊൾഎല്ലാവൎക്കും
ദൈവവചനംപ്രധാനംആയിതൊന്നുകകൊണ്ടുവെദങ്ങളെവ
ളരെഅച്ചടിച്ചുവിലയെറിയപുസ്തകങ്ങളെകുറഞ്ഞവിലെക്ക
വില്ക്കുമാറാക്കിഗൎമ്മാന്യൎക്കഇതല്യയിലെപണികൌശലംഎത്താ
തെഇരുന്നുഎങ്കിലുംതെക്കൎക്കുള്ളപ്രകാരംലൊകവിചാ
രവുംമുഖ്യംആയിതൊന്നാതെഇതുസത്യംഇതുസത്യംഇതു
വെണംഇതുഅസഹ്യംഎന്നിപ്രകാരംഖണ്ഡിച്ചുനിശ്ചയിപ്പാ
ൻദൈവംവടക്കൎക്കഎകാഗ്രതയെയുംമനശ്ശുദ്ധിയെയുംകൊ
ടുത്തുതുടങ്ങിപടിഞ്ഞാറെസഭെക്കുപറ്റിയമഹാരൊഗത്തി
ന്നുദൈവംഗൎമ്മാന്യരെകൊണ്ടുശാന്തിവരുത്തുകയുംചെയ്തു—

പടിഞ്ഞാറെസഭയെവഴിക്കാക്കിയത്
൫൭–ാമൎത്തിൻലുഥർ

പെത്രുപള്ളിയെഎടുപ്പിക്കെണ്ടിയചിലവുകിട്ടെണംഎന്നുപാ
പ്പാകല്പിച്ചുമാപ്പുകത്തുകളെവില്കെണ്ടതിന്നുഅദ്ധ്യക്ഷന്മാരെ
ഉത്സാഹിപ്പിച്ചതിനാൽസന്യാസികളുംമറ്റുംസമൎത്ഥകച്ചൊടക്കാരും
സഭായൊഗത്തൊടുംകൂടഗൎമ്മാന്യനാടുതൊറുംസഞ്ചരിച്ചുഎല്ലാ
ദിക്കിലുംസഭാചതപ്പിനെസ്തുതിച്ചുവിറ്റുവളരെദ്രവ്യംവാങ്ങു
കയുംചെയ്തു—അതിൽദൊമിനിക്കകൂറ്റിലെദീത്തൽഎന്ന
സന്യാസിവിത്തമ്പൎക്കഅരികിൽവന്നുമാപ്പുകത്തുകളെഎല്ലാ
വരെകൊണ്ടുംവാങ്ങിച്ചുകുലപാതകത്തിന്നായിട്ടും൮വരാഹൻ
കൊടുത്താൽക്ഷമലഭിക്കുംഎന്നുംഇനിചെയ്വാൻപൊകുന്ന
യാതൊരുപാപത്തിന്നുംഅടുത്തവിലയെവെച്ചാൽഅതിന്നു
നിവൃത്തിഉണ്ടെന്നുംമറ്റുംഅറിയിച്ചുഎറിയജനങ്ങളെചതി
ച്ചപ്പൊൾആപട്ടണത്തിലെഉപദെഷാവുംമഠശാസ്ത്രിയുംആയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/277&oldid=196959" എന്ന താളിൽനിന്ന് ശേഖരിച്ചത്