താൾ:CiXIV258.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൬

ധുൎയ്യത്തിന്നുബഹുമാനവും അനുഭവവും എറെവന്നില്ല—

൫൬., പടിഞ്ഞാറെസഭ ദുഷിച്ചുപൊയ
പ്രകാരം

കൊംസ്തഞ്ചിലും — ബാസലിലും സഭാപ്രമാണികൾ സഭയിൽ
നടപ്പായിവന്നദൊഷങ്ങളെപരസ്യമാക്കി ഇതിന്നുഒക്കക്കുംചി
കിത്സവെണം എന്നുപലപ്രകാരം നിൎബ്ബന്ധിച്ചുപറഞ്ഞതനിഷ്ഫ
ലമായികണ്ടശെഷം സഭെക്കദീനം അധികം കലശലായിപൊ
യി സകലവും ഭെദം വരുത്തിപുതുതാക്കെണം എന്നുസത്യവാ
ന്മാർ പലദിക്കിലുംവെച്ചുകണ്ടുമുറയിടുകയും ചെയ്തു— പട്ടക്കാരു
ടെ അധികാരത്തെഭയപ്പെടുകകൊണ്ടു ആകാൎയ്യത്തിന്നു ഉത്സാ
ഹിപ്പാൻ ആരും തുനിഞ്ഞില്ല— അദ്ധ്യക്ഷന്മാർമിക്കവാറും പ്രപ
ഞ്ചകാൎയ്യങ്ങളെവിചാരിച്ചു മഹാലൊകരായിവാണു— അവ
രിൽ ബുദ്ധിമാൻ ദൊഷങ്ങളെകണ്ടുദുഃഖിച്ചുഈപാതിരിമാ
രിൽ അറിയാത്തവർ എത്രമഠങ്ങളിലും വെണ്ടാതനവും എത്ര
എന്നുവിചാരിച്ചുഭെദം വരുത്തുവാൻ നൊക്കുമ്പൊൾ അ
ൎബ്ബുദം തലയിലും അവയവങ്ങളിലും പറ്റിവ്യാപിച്ചതു കണ്ടു
ധൈൎയ്യം കെട്ടുമിണ്ടാതെപാൎക്കയും ചെയ്യും അന്നുവാഴുന്നപാ
പ്പാക്കളുടെനടപ്പുനൊക്കിയാൽ സുവിശെഷത്തിന്റെ ഉപദെശ
വും ശിക്ഷാരക്ഷയും ഇവരെകൊണ്ടുവരികയില്ലഎന്നുലൊ
കസമ്മതമായികെട്ടു അതിൽ ൬ാം അലക്ഷന്തർ വെശ്യാദൊ
ഷത്താലും ചതികുലപാതകങ്ങളാലും എങ്ങും പ്രസിദ്ധനായി
വ്രതങ്ങൾ ഒന്നും വിചാരിയാതെസ്വപുത്രന്മാൎക്കപ്രഭുസ്ഥാനം
വരുത്തുവാൻ രാവും പകലും ശ്രമിച്ചു താൻ ശീലിച്ച അപരാ
ധങ്ങളെ അവരെയും ശീലിപ്പിച്ചുഎല്ലാദൊഷങ്ങൾ്ക്കുംസഹായി
ആയി— മകൻ ആയബൊൎജാവിനെരൊമസഭെക്കകൎദ്ദിനാ
ലൻ ആക്കി അവൻ സഹൊദരനെയും ഉടപ്പിറന്നവളുടെഭൎത്താ
വിനെയും കൊന്നശെഷം ശിക്ഷയില്ലാതെരക്ഷിക്കയുംചെയ്തു—
അനന്തരം യൂല്യൻ ലൊകകാൎയ്യങ്ങളിൽസമൎത്ഥൻ ആകകൊ


34

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/274&oldid=196964" എന്ന താളിൽനിന്ന് ശേഖരിച്ചത്