താൾ:CiXIV258.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬൫

നെമഷിക്കൊൽകൊണ്ടു കുറിച്ചെഴുതികൊടുക്കയുംചെയ്തു—
അങ്ങിനെഇരിക്കുമ്പൊൾപൊൎത്തുഗീസർ അയല്ക്കാൎക്ക പടിഞ്ഞാ
റ ഇത്രദെശം കിട്ടിഎന്നുവിചാരിച്ചുഅസൂയപ്പെട്ടുകിഴക്കെ
വൎത്തമാനങ്ങളെ അറിയെണ്ടതിന്നു ഒട്ടാളരെഅയച്ചുമലയാ
ളകച്ചൊടത്തിന്റെവിവരം അറിഞ്ഞതിന്റെശെഷം ഇ
മ്മാനുവെൽ രാജാവ്ഗാമാവിനെ കപ്പലുകളൊടും നിയൊ
ഗിച്ചുആയവൻ അഫ്രിക്കഖണ്ഡത്തെചുറ്റി ൧൪൯൮ാം ക്രി.അ
കൊഴിക്കൊട്ടിൽ എത്തിമാപ്പിള്ളമാർ ചീനത്തൊളം നടത്തു
ന്നകച്ചൊടവിവരം അറിഞ്ഞുമടങ്ങിചെന്നുരാജാവിനെ
ബൊധിപ്പിക്കയുംചെയ്തു— അനന്തരം പൊൎത്തുഗീസർ എന്നപ
റങ്കികൾവൎഷംതൊറും ആവഴിയായികപ്പലുകളെഅയക്ക
യാൽ മുളകുമുതലായചരക്കുകളെവളരവാങ്ങിമുസല്മാനരു
ടെകപ്പലൊട്ടത്തെമുടിക്കയുംചെയ്തു— ആയതുകൊണ്ടു ഇനി
മെൽ അലക്ഷന്ത്ര്യവെനെത്യ മുതലായപട്ടണങ്ങളുമല്ല
ലിസ്ബൊൻ തുറമുഖം തന്നെരാജ്യങ്ങളുടെമഹാവ്യാപാരത്തി
ന്നു പ്രധാനമായിവന്നു— പൊൎത്തുഗീസൎക്ക അൾമൈദ അൾ്ബു
ക്കെൎക്ക മുതലായശൂരന്മാരുടെ കാലത്തുഗൊവ കൊച്ചിമുത
ലായകൊട്ടകളും ദെശങ്ങളും അഫ്രിക്ക തുടങ്ങി വടക്കപാൎസി — കി
ഴക്കചീനത്തൊളവും എപ്പെൎപ്പെട്ട കരയിലും പട്ടണങ്ങളും തുറ
മുഖങ്ങളും പാണ്ടിശാലകളും വന്നു— ഇപ്രകാരം പൊൎത്തുഗീസർ
കച്ചൊടത്തിന്റെ ആധിക്യവും അനന്തലാഭങ്ങളും അനുഭവി
ച്ചുവാണു— സ്പാന്യർ കൊലുമ്പന്റെഖണ്ഡത്തിൽ നിറഞ്ഞുപൊന്നും
രാജ്യങ്ങളും അന്വെഷിച്ചുജീവനെയും ഉപെക്ഷിച്ചുശൌൎയ്യനി
ഷ്ഠകൊണ്ടുധനവും സമ്പാദിച്ചു അമെരിക്കയിൽ വാണു. ഇരുവ
കക്കാൎക്കും അന്യദ്വീപുകാരെമാൎഗ്ഗത്തിൽ കൂട്ടുവാൻ നല്ലവണ്ണം
ഉത്സാഹിപ്പാൻസംഗതിവന്നില്ല ഉത്സാഹിച്ചെടത്തിലും മുസൽമാ
നരെപൊലെവാളൊങ്ങിനിൎബ്ബന്ധിച്ചിട്ടു ഉപദെശം കഴിക്കും— അ
തുകൊണ്ടു ആക്രിസ്ത്യാനരുടെമതയുദ്ധങ്ങളാലും യെശുനാമമാ


34

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/273&oldid=196966" എന്ന താളിൽനിന്ന് ശേഖരിച്ചത്