താൾ:CiXIV258.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൬

കല്പനപലപ്പൊഴുംകെട്ടുകരലിനെകണ്ടുചിലഅടയാളങ്ങളെ
കൊണ്ടുവിശ്വാസംഉണ്ടാക്കിപട്ടാളത്തിൽബുദ്ധിമുട്ടുതീൎത്തുഉത്സാഹംപ
റ്റിച്ചുഇരിമ്പങ്കിയെഉടുത്തുകൊടിയുംപിടുച്ചുപട്ടാളത്തെനടത്തു
കയുംചെയ്തു—അന്നുതുടങ്ങിഇങ്ക്ലിഷ്കാർപെടിച്ചുഅവരുടെപ
ടമടങ്ങിഅവർഒൎലയാനിൽപ്രവെശിച്ചുജയിച്ചുരാജാവിന്നുപറ
ഞ്ഞുകൊടുത്തപ്രകാരംറൈംസപട്ടണത്തൊളംവഴിഉണ്ടാക്കിപട്ടാ
ഭിഷെകംകഴിപ്പിച്ചുഅനന്തരംഎന്റെപണിതീൎന്നുഎന്നുപ
റഞ്ഞാറെയുംപട്ടാളത്തിൽഇരിപ്പാൻരാജകല്പനവന്നതിനാൽ
കുറയനെരംപാൎത്തപ്പൊൾഇങ്ക്ലിഷ്കാർഅവളെപിടിച്ചുതടവിലാ
ക്കിഒടിക്കാരത്തിഎന്നുപറഞ്ഞുചുട്ടെരിച്ചുഅവരുടെതൊല്യത്തി
ന്നുപരിശാന്തിവന്നതുമില്ല—ബുരിഗുന്തിലെഫിലിപ്പ്ഇങ്ക്ലിഷ
പക്ഷംവിടാതെകൊണ്ടിരുന്നതിനാൽമാത്രംകരലിന്നുയുദ്ധംഒ
ഴിഞ്ഞുപൊവാൻക്ഷണത്തിൽസംഗതിവന്നില്ല—ഈപറഞ്ഞ
കാലത്തിൽഒക്കയുംഗൎമ്മാന്യൎക്കുംകൊടിയകലഹംഉണ്ടായിവന്നു—പ്രാ
ഗ്‌പട്ടണത്തിൽവെദശാസ്ത്രങ്ങളെപഠിപ്പിക്കുന്നഹൊഹൻഹു
സ്സവിക്ക്ലിഫിന്റെപലഉപദെശങ്ങളെയുംഗ്രഹിച്ചുപുണ്യക്രിയക
ളെകൊണ്ടുദെവകരുണയെആൎക്കുംസമ്പാദിപ്പാൻകഴികയില്ലഎ
ന്നുവളരെകാലംപഠിപ്പിച്ചുകൊടുത്തപ്പൊൾകൊംസ്തഞ്ചസംഘ
ക്കാർ-അവനെവിളിച്ചുവിസ്തരിച്ചുസിഗ്മുന്ത്‌രാജാവ്‌വിരൊധംകൂ
ടാതെപൊയിവരാംഎന്നുഎഴുതികൊടുത്തത്‌പാതിരിമാർവി
ചാരിക്കാതെയുംവെദവചനങ്ങളെകെൾ്ക്കാതെയുംസാക്ഷാൽഇവ
ൻസഭാഭൃഷ്ടൻഎന്നുകല്പിച്ചുചുട്ടുകളകയുംചെയ്തു—ബൊഹെമ്യയി
ലെപ്രഭുക്കന്മാരുംപ്രജകളുംഈദുഷ്ടതയെസഹിയാഞ്ഞുസങ്കടം
ബൊധിപ്പിച്ചാറെയുംസഭാസംഘക്കാർഹുസ്സിന്റെസ്നെഹിതനാ
യഹിയരൊനുമനെയുംകൂടദഹിപ്പിച്ചുഇരുവരുടെഉപദെശങ്ങളെ
അംഗീകരിച്ചവരിൽഎറിയഹിംസകളെകല്പിച്ചപ്പൊൾബൊഹെ
മ്യരെല്ലാവരുംവെഞ്ചസ്ലാവിന്റെനെരെമത്സരിച്ചുപടകൂടിജ
യിച്ചുകൈസർകൊപഭയങ്ങളെപൂണ്ടുമരിക്കയുംചെയ്തു—കള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/254&oldid=192870" എന്ന താളിൽനിന്ന് ശേഖരിച്ചത്