താൾ:CiXIV258.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൭

കനെന്നു അതിസ്പഷ്ടമായികാണിച്ചു യരുശലെം പട്ടണത്തിന്റെ നാ
ശവും സ്വൎഗ്ഗരാജ്യംദൈവപുത്രനെ നിരസിക്കുന്നവരിൽ നിന്നു നീങ്ങി
പുറജാതികൾ്ക്ക അവകാശമായിവരും എന്നു ദൈവവിധിയും ശത്രുക്ക
ൾ്ക്ക അറിയിച്ചു ശിഷ്യരെ ഈസങ്കടകാലങ്ങളിൽ തന്റെ മഹത്വമുള്ള
വരവെ പ്രതീക്ഷിക്കെണ്ടതിന്നു ഉത്സാഹിപ്പിക്കയുംചെയ്തു- ആദി
വസങ്ങളിൽ വളരെ ജനങ്ങൾ അവനൊടുകൂട ഇരിക്കുമ്പൊൾ യെശു
വിന്നു സാക്ഷിയായിട്ടു സ്വൎഗ്ഗത്തിൽ നിന്നു മൂന്നാമതും വചനം ഉണ്ടാക്കി
പന്ത്രണ്ടുശിഷ്യന്മാരിൽ ഒരുത്തൻ കറിയൊത്തക്കാരനായ യഹൂദാ
തന്നെ കൎത്താവും ഗുരുവുമായവനെ കലഹംകൂടാതെ പ്രമാണിക
ളുടെ കൈയിൽ എല്പിച്ചുകൊടുപ്പാൻ നിശ്ചയിച്ചു അൎത്ഥാഗ്രഹി
ആകകൊണ്ടു ൨൦ ഉറുപ്പികെക്ക ആ ദുഷ്കൎമ്മംചെയ്വാൻ അധികാരി
കളൊടു പ്രതിജ്ഞചെയ്തു- മനുഷ്യഹൃദയം ശൊധനചെയ്വാൻ പ്രാ
പ്തിയുള്ള യെശു ആയത് അറിഞ്ഞു ശിഷ്യന്മാരൊടു കൂടെ പെസഹാ
ആട്ടിനെ ഭക്ഷിക്കുമ്പൊൾ ദുൎമ്മനസ്സിനെ ഇളക്കുവാൻ ശ്രമിച്ചു എങ്കി
ലും യഹൂദാ ആയത് ഒന്നും അനുസരിയാതെ ആ രാത്രിയിൽതന്നെ
നിശ്ചയിച്ചപ്രകാരം നിവൃത്തിപ്പാൻ ഒരുമ്പെട്ടു- ശിഷ്യന്മാരെതാൻ വി
ടെണ്ടുന്ന സമയം അടുത്തു എന്നു അറിഞ്ഞിട്ടു യെശുതന്റെ ഒൎമ്മക്കാ
യി അവൎക്കപുതിയനിയമത്തിലെ പെസഹാ ആകുന്നരാത്രി ഭൊജ
നംസഭയുടെ നിത്യ ആചാരത്തിന്നായി നിശ്ചയിച്ചുകൊടുത്തു- പസഹാ
ഭക്ഷിക്കുമ്പൊൾ തന്നെ അപ്പം എടുത്തു നുറുക്കി ഒരൊരുത്തൎക്ക കൊ
ടുത്തു വാങ്ങി ഭക്ഷിപ്പിൻ ഇതുനിങ്ങൾക്ക വെണ്ടി നുറുക്കിതരുന്ന എ
ന്റെ ശരീരമെന്നും പാനപാത്രവും എടുത്തുവാങ്ങി കുടിപ്പിൻ ഇതുനിങ്ങ
ൾ്ക്ക വെണ്ടിഒഴിച്ചുതരുന്ന എന്റെ രക്തമെന്നും പറഞ്ഞു തന്റെനാ
മത്തിൽ ഒരുമിച്ചു കൂടുമ്പൊൾ ഒക്കയും സ്വമരണത്തിന്റെ ഒൎമ്മക്കായി
അപ്രകാരം ചെയ്യെണമെന്നു കല്പിച്ചു അനന്തരം അവൻ അവ െ
ര ആശ്വസിപ്പിച്ചുതാൻ വിട്ടുപൊകുന്നു എങ്കിലും പരിശുദ്ധാത്മമൂല
മായി തിരിച്ചുവന്നു അവരിൽ വാസംചെയ്തു സകലസത്യത്തിലും സൎവ്വ
സങ്കടങ്ങളിൽ കൂടിയും അവരെ നടത്തും തന്റെവചനങ്ങളെ മാത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/155&oldid=192660" എന്ന താളിൽനിന്ന് ശേഖരിച്ചത്