താൾ:CiXIV139.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 മൂന്നാം പാദം.

വാക്കിനു നേർ ഇല്ലായ്കകൊണ്ടു ചാണക്യൻ അൎത്ഥം
ഒക്കയും പറിച്ച’വൻ-തന്നെയും കൊല്ലിപ്പിച്ചാൻ || 245 ||


പിന്നയും ഒരു-ദിന രാക്ഷസൻ അയച്ചിട്ടു
മന്നവൻ ചദ്രഗുപ്തൻ ഉറങ്ങും-നേരത്തിങ്കൽ || 246 ||
ആരുമെ‘യറിയാതെ കണ്ടൊടുക്കി‘ക്കളവാനായ്,
ഘോരരായു’ള്ള-ബീഭത്സാദികൾ എന്ന-കൂട്ടം || 247 ||
ധാത്രിയിൽ താഴെ തുരന്നാ'യുധങ്ങളുമായി
രാത്രിയിൽ മൌൎയ്യൻ കിടന്നു’റങ്ങും-അറയുടെ || 248 ||
താഴത്തു സുരുംഗയും തീൎത്തതിൽ ഇരുന്നിതൊ-’ർ-
-ഊഴത്തിൽ പുറപ്പെട്ടു കൊല്ലാം എന്നു’റച്ച’വർ || 249 ||
ധൈൎയ്യം ഏറീടുന്നൊ-’രു-ചാണക്യൻ ഒരു-ദിനം
മൌൎയ്യന്റെ മണി‘യറ-തന്നിൽ ചെന്നിരിക്കും-പോൾ || 250 ||
ഭിത്തിക്കു താഴെ നിലത്ത’ന്നേരം ചാണക്യനും
എത്രയും ചെറുതായ-സുഷിരങ്ങളിൽ കൂടി || 251 ||
കണ്ട-ഭക്ഷ്യങ്ങൾ എടുത്തി’റുമ്പും ചാൎത്തു നീളെ
കണ്ടിതു പുറത്തു സഞ്ചരിക്കുന്നതും അവൻ. || 252 ||
—മണ്ണിനു കീഴെ തുരന്നി'രിക്കുന്നു’ണ്ടു ചിലർ—
എന്നൊ-’രു-ശങ്കകൊണ്ടു ബുദ്ധിമാൻ-വിഷ്ണുഗുപ്തൻ || 253 ||
അ-‘ന്നിലം കിളപ്പിച്ചു നോക്കിയ-നേരത്തിങ്കൽ
മണ്ണിൻ-കീഴൊ’രു-കൂട്ടം ഇരിക്കുന്നതു കണ്ടാൻ. || 254 ||
ചോറ്റുരുളയും-അവിൽ-നാളികേരങ്ങൾ-ഇവ-
-മുറ്റും ഓരോരോ-മാംസ-ഖണ്ഡങ്ങൾ-ഇവ‘യെല്ലാം || 255 ||
ഭാണ്ഡമായ് കെട്ടി'ക്കൊണ്ടു വന്നവർ അശനാൎത്ഥം
ദണ്ഡം എന്നിയെ സുരുംഗാന്തരെ വാണീടുന്നു. || 256 ||
ബീഭത്സാദികളോടും ആ-ഗൃഹത്തോടും കൂടി
ക്ഷോഭം ഉൾക്കൊണ്ടു ദഹിപ്പിച്ചിതു ചാണക്യനും || 257 ||
തീ പിടിപെട്ട-നേരം ബീഭത്സാദികൾ ഒക്കെ
പെ പെട്ടു ധൂമം കൊണ്ടു മാൎഗ്ഗം തിരിയാതെ, || 258 ||
അറ്റം ഇല്ലാതൊ-’ർ-അഗ്നി-ജ്വാലകൾ പിടിപ്പെട്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/82&oldid=181931" എന്ന താളിൽനിന്ന് ശേഖരിച്ചത്