താൾ:CiXIV139.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 രണ്ടാം പാദം.

ഒട്ടു-ചിലർ അകം പുക്കൊ’ളിച്ചീടിനാർ. || 251 ||
അ-‘പ്പോൾ നിലവിളിച്ചെ’ത്തിയ-ലോകരും,
പുഷ്പപുരെ മുമ്പിൽ ഉള്ള-ജനങ്ങളും || 252 ||
ഒക്കവെ കൂടി ഒരു-ലക്ഷം ഉണ്ട,'തിൽ
ചിക്കനെ പാതി-‘പ്പടയോടുകൂടവെ || 253 ||
ചന്ദ്രഗുപ്തന്റെ മതി-വീൎയ്യം ഒക്കവെ
അന്തരാ ചിന്തിച്ചു ചിന്തിച്ചു രാക്ഷസൻ || 254 ||
രൂക്ഷനായ് വില്ലും ധരിച്ചു യുദ്ധത്തിനായ്
ദക്ഷിണ-ഗോപുരത്തൂടെ പുറപ്പെട്ടാൻ. || 255 ||
മൌൎയ്യ-സുതനും, കിരാതാധിനാഥനും,
വീൎയ്യം നടിച്ചു നിൽ്ക്കുന്നതിന്ന’പ്പുറം || 256 ||
അൎണ്ണവം പോലെ പരന്ന-പടയുമായ്
ചെന്നു നിന്നീടിനാൻ, മന്ത്രി-പ്രവരനും.|| 257 ||
തേരിൽ ഏറി പുറപ്പെട്ടു സന്നദ്ധരായ്
വീര-മകുട-മണികൾ നൃപന്മാരും || 258 ||
കുംഭവും കൊമ്പും പൊതിഞ്ഞ’ഥ പൊന്നിനാൽ
കമ്പം ഇല്ലാത്തൊ-’രു-കുംഭി-വരന്മാരും, || 259 ||
കാറ്റിനെക്കാൾ വേഗം ഓടും-രഥങ്ങളും,
തെറ്റന്നു പായും-കുതിര-‘പ്പടകളും, || 260 ||
വാളും പരിചയും വില്ലും ശരങ്ങളും,
ചാല-‘ത്തെളികെ‘ക്കടഞ്ഞ-ചക്രങ്ങളും, || 261 ||
കുന്തം ചവളങ്ങൾ വേലുകൾ ഈട്ടികൾ
ചന്തം ഇയലുന്ന-തോമര-ജാലവും, || 262 ||
പട്ടസം നല്ല-ഗദകൾ ശതഘ്നികൾ
നിഷ്ഠൂരമായ-മുസല-ശ്രലങ്ങളും, || 263 ||
ശക്തികൾ വെണ്മഴു എന്നി’ത്തരം ഉള്ള-
-ശസ്ത്രങ്ങൾ ഊക്കോടെ’ടുത്തു സന്നദ്ധരായ് || 264 ||
ചട്ടയും തൊപ്പിയും ഇട്ടു കെട്ടി‘ക്കൊണ്ടു
ധൃഷ്ടരായീടുന്ന-പത്തി-വരന്മാരും, || 265 ||
നല്ല-വടികൾ എടുത്തു നിലവിളി(ച്ചു)

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/56&oldid=181905" എന്ന താളിൽനിന്ന് ശേഖരിച്ചത്