താൾ:CiXIV139.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദം. 121

ഇരിക്കും-കാലത്ത,’ങ്ങൊ’രു-ദിനം തത്ര
കരുത്തേ’റും-ഭദ്രഭടാദികളെയും, || 13 ||
അഭിമതം തനിക്ക’ധികം ഉള്ളൊ-’രു-
-ക്ഷപണനെയും, കണ്ട’തിമോദം പൂണ്ടാൻ. || 14 ||
അവരിൽവെച്ചു ഭാഗുരായണൻ മുന്നം,
അവനി-നാഥനാം-മലയകേതു-താൻ || 15 ||
ഇരിക്കും-മന്ദിരം-അകം പുക്കു, നൃപ-
-വരനെ കണ്ട’വൻ അവസ്ഥകൾ-എല്ലാം || 16 ||
അറിയിച്ചീടിനാൻ, അതു-കാലം; മന്ത്രി-
-വരൻ ആക്കീടിനാൻ, അതു-കാലം, മ്ലേഛ്ശൻ. || 17 ||
പടെക്കു നാഥനാം-ശിഖരസേനനെ
പടുത്വം ഉള്ളൊ-’രു-ഭദ്രഭടാദികൾ || 18 ||
തിരഞ്ഞു കണ്ട,’വർ അവനോടും കൂടി
വിരഞ്ഞു ഭൂപതി-വരനെ കണ്ടുതെ. || 19 ||
കുടിലനായു’ള്ള-ചണക-പുത്രനോ (ടി)
ടി’ടഞ്ഞു പോന്നതും അറിയിച്ചീടിനാർ. || 20 ||
അതിനു പൎവ്വത-സുതൻ അവർകളെ
അതിനായിട്ട’ധിപതികൾ ആക്കിനാൻ. || 21 ||
അതു-കാലം മ്ലേഛ്ശ-തനയനോട’വർ
അതിഗൂഢമായൊ’ന്നു’രചെയ്തീടിനാർ:— || 22 ||
“ശിഖരസേനനോടൊ’രുമിച്ചു ഞങ്ങൾ
അഖില-നാഥനാം-ഭവാനെ കണ്ടതി (ന്നൊ) || 23 ||
ന്നൊ’രു-വസ്തു‘വുണ്ടെ’ന്ന’റിക, ഭൂപതെ!
പറഞ്ഞ’റിയിക്കാം, അതും ഇഹ, ഞങ്ങൾ. || 24 ||
തവ സചിവനാം-അമാത്യ-രാക്ഷസൻ
അവനി-നാഥനായ് മരുവും-മൌൎയ്യനോ (ടൊ) || 25 ||
ടൊ’രുമിച്ചീടുവാൻ അവസരം ഇ-‘പ്പോൾ
കരുതി പാൎക്കുന്നു; ചതിക്കും, രാക്ഷസൻ. || 26 ||
അതു-മൂലം, അമാത്യകനെ കൂടാതെ,
ചതിക്കും എന്നു’ള്ള-ഭയംകൊണ്ടു ഞങ്ങൾ || 27 ||

16

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/141&oldid=181990" എന്ന താളിൽനിന്ന് ശേഖരിച്ചത്