താൾ:CiXIV138.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ന്ന കാരണം ഞാൻ പറയാം. അവൾ ഇന്നാൾ ഒ
ളിച്ച ഓടിപ്പോയപ്പോൾ ഒരു കിഴവിയുടെ കൂടെ പാ
ൎത്തു എന്നും, അവൾ ഉറങ്ങികിടന്ന സമയത്ത ആ
കിഴവി അവളുടെ ആഭരണം മോഷ്ടിച്ചെടുത്തു എ
ന്നും കേട്ടുവല്ലൊ. അവൾ ഉണൎന്നപ്പോൾ അവളെ
വീണ്ടും ഉറക്കുന്നതിന വല്ലതും ക്ഷുദ്രം ചെയ്തായി
രിക്കെണം. അങ്ങിനെ തന്നെ അവൾ പ്രസവി
ക്കാതെയിരിക്കുന്നതിനും വല്ലതും ചെയ്തായിരിക്കെ
ണം എന്നുള്ളതിന സന്ദേഹമില്ല. ഇത ആശ്ചൎയ്യ
വും നൂതനവുമാകയാൽ ഉള്ളതായിരിക്കുമെന്ന ഉട
നടി എല്ലാവരും സമ്മതിച്ചു. മോശയുടെ അമ്മയു
ടെ ഭാവത്തിൽ തള്ളെക്ക എന്ത തന്നെ വന്നാലും
വേണ്ട്വതില്ല, അവളുടെ മകന്റെ കുഞ്ഞിനെ ചും
ബിക്കെണമെന്ന അവൾക്ക അത്യാശയായിരുന്നു
എന്ന പറഞ്ഞു. അവളുടെ ആശെക്ക ഭംഗംവരാ
തെയിരിപ്പാനായിട്ട ആ ക്ഷുദ്രസ്ത്രീയുടെ പാദത്തി
ങ്കൽ വീണ, അവൾ ചെയ്തിരിക്കുന്ന ക്ഷുദ്രം നീക്കു
ന്നതിന അപേക്ഷിപ്പാൻ കാലിപുരത്തിന്ന ഒരാ
ളയക്കെണമെന്ന പറഞ്ഞപ്പോൾ ചീവൎത്തനം പ
റഞ്ഞു, കാലിപുരത്തിന പോയി വരുന്നതിന നാ
ല ദിവസം ഉൺറ്റ. ദൈവകടാക്ഷമില്ലെങ്കിൽ ഞാ
ൻ നാളത്തേക്കു മുമ്പിൽ മരിച്ചുപോകുമെന്നിരിക്കു
ന്നു പിന്നെ അവൾ എന്റെ നേരെ തിരിഞ്ഞ പ
റഞ്ഞു. മദാമ്മേ! ആ ജപിച്ച എണ്ണയും വെള്ളവും
കുടിച്ചിട്ട ഇനിക്ക ഛൎദ്ദി വരുന്നതിനാൽ അവ ഇനി
യും തരരുതെന്ന പറയെണം. അവിടെ ഇരുന്ന
സ്ത്രീകളിൽ ഒരുത്തി, അതകൊണ്ട ഒരു ഉപകാരവും
വരാഞ്ഞതിനാൽ അത ഇനി നിനക്ക തരികയില്ല
എന്ന പറഞ്ഞത ഞാൻ കേട്ട, അവൾക്ക വല്ലതും
ഭക്ഷണം കൊടുക്കെണമല്ലൊ എന്ന പറഞ്ഞു. ഉട
നെ അവളുടെ അമ്മാവിഅമ്മ പറഞ്ഞു, അത ഭോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV138.pdf/61&oldid=180048" എന്ന താളിൽനിന്ന് ശേഖരിച്ചത്