താൾ:CiXIV137.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

൧൪-ാം അദ്ധ്യായം.

അനുരാഗവ്യക്തി

കുന്ദലതയും രാമകിശൊരനും തമ്മിൽ വളരെ പരിചയമായ വിവ
രം പറഞ്ഞുവല്ലൊ. അവർ തമ്മിൽ സംസാരിക്കുന്നതും അന്യൊന്യ
മുള്ള ഔത്സുക്യവും കണ്ടിട്ട യൊഗീശ്വരൻ സന്തൊഷിക്കും. രാംകിശൊ
രന്റെ ദീനം നല്ലവണ്ണം ഭെദമായി, ശരീരം മുമ്പെത്തെ സ്ഥിതിയിൽ
ആയീ എങ്കിലും, യൊഗീശ്വരൻ പുറത്തെക്ക പൊകുമ്പൊഴൊക്കെയും രാമ
കിശൊരനെക്കൂടി വിളിച്ച കൊണ്ടുപൊകുമാറുണ്ടായിരുന്നത മാറ്റി.
കുന്ദലതയൊടു കൂടെ ആരാമത്തിൽ നടന്ന, ഒാരൊ സംഗതികളെക്കുറിച്ച
സംസാരിക്കുന്നതിൽ താല്പൎയ്യം തൊന്നുകയാൽ, രാമകിശൊരന്ന അതു
കൊണ്ട ഒട്ടും സൌഖ്യക്കെടുണ്ടായില്ല. അവര തമ്മിൽ പരിചയം വൎദ്ധി
ക്കെണമെന്നായിരുന്നു യൊഗീശ്വരന്റെയും മനൊരഥം എന്ന തൊന്നും.
എന്തകൊണ്ടെന്നാൽ, താൻ പുറത്തെക്ക പൊകാത്ത ദിവസങ്ങളിലും,
രാമകിശൊരനും കുന്ദലതയും നടക്കുന്ന ദിക്കിലെക്ക ചെല്ലുകയാകട്ടെ,
അവരെ തന്റെ അടുക്കലെക്ക വിളിക്കുകയാകട്ടെ ചെയ്കയില്ല. പക്ഷെ
അവർ തമ്മിൽ തന്നെ സംസാരിക്കുമ്പൊൾ വല്ല സംഗതിയെക്കുറിച്ചും
ഭിന്നാഭിപ്രായം ഉണ്ടായാൽ യൊഗീശ്വരനൊട ചെന്ന ചൊദിക്കുകയും
അപ്പൊൾ തന്റെ അഭിപ്രായം പറഞ്ഞകൊടുക്കുകയും ചെയ്യും. എന്നാൽ
രാത്രിയിൽ രാമകിശൊരനും യൊഗീശ്വരനും തമ്മിൽ പതിവപൊലെ
യുള്ള സംഭാഷണത്തിന്ന ഒരിക്കലും മുടക്കം വരികയുമില്ല. അത്താഴം
കഴിഞ്ഞ കുന്ദലതയും പാൎവ്വതിയും കൂടി അകത്ത വാതിൽ അടച്ച
കിടന്ന ശെഷം, ഉമ്മറത്ത കിടന്ന ഉറക്കം വരുന്നവരെ ഗുരുവും
ശിഷ്യനും കൂടി വളരെ നെരം സംസാരിക്കുകയും ചെയ്യും. ഇങ്ങിനെ
കഴിഞ്ഞ പൊരുന്ന കാലം ഒരു ദിവസം രാമകിശൊരനും കുന്ദല
തയും കൂടി തൊട്ടത്തിൽ നടക്കുമ്പൊൾ രാമദാസൻ അവിടെ പണീ
എടുക്കുന്നത കണ്ടു.

കുന്ദലതാ "അച്ശൻ എവിടെയാണ" എന്ന അവനൊടചൊദിച്ചു.

രാമദാസൻ:- പുലൎച്ചെ എഴുനീറ്റ പുറത്തെക്ക പൊകുന്നത കണ്ടു.

കുന്ദലതാ:- അപൂൎവ്വമായിട്ട ചിലപ്പൊൾ അച്ശൻ രാവുലെയും
പുറത്തെക്ക പൊവുക പതിവുണ്ട.

രാമകിശൊരൻ:- ഇയ്യടെ പുറത്തെക്ക പൊകുമ്പൊൾ എന്നെ
വിളിക്കാത്തത എന്താണെന്ന എനിക്ക അറിഞ്ഞ കൂടാ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/87&oldid=192877" എന്ന താളിൽനിന്ന് ശേഖരിച്ചത്