താൾ:CiXIV137.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 78 —

എന്ത ചെയ്തിട്ടെങ്കിലും അത കൂടാതെ കഴിക്കെണമെന്നും, കഴിയുമെങ്കിൽ
കുന്തളെശനെ സാമദാനങ്ങളെ ക്കൊണ്ട ഇണക്കി പാട്ടിലാക്കെണമെന്നുമാ
യിരുന്നു എന്റെ മനൊരാജ്യം. ഇവിടുന്ന ഇതൊന്നും അറിയാതെ
അല്പം നെരം കൊണ്ട വളരെക്കാലമായി ഞാൻ ഭയപ്പെട്ടിരുന്നത
അത്രയും സംഭവിക്കുമാറാക്കിയെല്ലൊ. കടുന്നൽ കൂട്ടിലെക്ക കല്ലിടുക
യാണ ചെയ്തത. കുന്തളെശന്റെ സ്വഭാവം എനിക്ക നല്ല നിശ്ചയമുണ്ട.
ഒട്ടും താമസിയാതെ കുന്തളെശനും പടയും നമ്മുടെ ചിത്രദുൎഗ്ഗത്തെയും
രാജധാനിയെയും വന്ന വളഞ്ഞാൽ തന്നെ ഞാൻ വിസ്മയപ്പെടുകയില്ല.
എന്നാൽ നമ്മുടെ പരാജയവും തീൎച്ചതന്നെ. ഇങ്ങിനെയെല്ലാമാണ
കാൎയ്യത്തിന്റെ സൂക്ഷ്മാവസ്ഥ. പക്ഷെ ഇതൊക്കെയും വിചാരിച്ച നൊം
ഒരിക്കലും നിരാശപ്പെടരുത. ഇപ്പൊഴാണ നമ്മുടെ ഉത്സാഹവും പൌരു
ഷവും കാണെണ്ടത, അതി സാഹസമായി യത്നിച്ചാൽ ദെവാനുകൂലം
കൊണ്ട നമുക്ക ദൊഷം വരാതെ കഴിയാനും മതി. യുദ്ധത്തിന്റെ
കലാശം വിചാരിച്ച പൊലെയാവുകയില്ല. കുന്തളന്റെ അതിക്രമത്തെ
ഒരു വിധത്തിൽ തടുപ്പാൻ വെണ്ടുന്ന ഏൎപ്പാടുകൾ ഒക്കെയും ഞാൻ ചെയ്തി
ട്ടുണ്ട. ഞാൻ ചന്ദനൊദ്യാനത്തിലെക്ക ബദ്ധപ്പെട്ട പൊയത അതിന്ന
വെണ്ടിയായിരുന്നു. (ഇത കെട്ടപ്പൊൾ യുവരാജാവിന്റെ വാടിയിരുന്ന
മുഖം അല്പം പ്രസ്സന്നമായി.) നമുക്ക സഹായത്തിന്ന ചിലർ വരുമെന്ന
ഞാൻ വിചാരിക്കുന്നുണ്ട. അവർ എത്തിയാൽ എനിക്കു ധൈൎയ്യം വൎദ്ധി
ക്കുമായിരുന്നു. കഷ്ടം! നമ്മുടെ താരാനാഥൻ ഇനിയും വന്നില്ലെല്ലൊ.
അവനുണ്ടെങ്കിൽ എനിക്ക ഒരു വലിയ സഹായമായിരുന്നു.

പ്രതാപചന്ദ്രൻ:- അതും എന്റെ വലിയ നിൎഭാഗ്യംതന്നെ. താരാ
നാഥന്ന എന്നെക്കാളും അധികം, സാമൎത്ഥ്യവും ശക്തിയും ഉണ്ട

സ്വൎണ്ണമയി "നമുക്ക ഇങ്ങിനെ ഒരു ആപത്ത വന്നിരിക്കുന്നൂ
എന്നറിഞ്ഞാൽ, ജ്യെഷ്ടൻ എവിടെയായിരുന്നാലും നമ്മുടെ സഹായ
ത്തിന്ന എത്താതെയിരിക്കുമൊ", എന്നപറഞ്ഞ കണ്ണിൽ വെള്ളം നിറച്ചു.

പ്രതാപചന്ദ്രൻ "ഞങ്ങളുടെ പുരാണപ്രസിദ്ധമായ ൟ സ്വരൂ
പത്തിന്റെ മഹിമയെ നിൎത്തി രാജ്യം രക്ഷിക്കുവാൻ അങ്ങുന്നല്ലാതെ
വെറെ ആരും ഇല്ലെ", എന്ന പറഞ്ഞ, അഘൊരനാഥനൊടു കൂടിയുദ്ധ
ത്തിന്ന വെണ്ടുന്ന ഒരുക്കുകൾ പൂൎത്തിയാക്കുവാൻ പുറത്തെക്കപൊ
കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/86&oldid=192876" എന്ന താളിൽനിന്ന് ശേഖരിച്ചത്