താൾ:CiXIV137.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 69 —

നിശ്ചയിച്ച പ്രകാരം പിറ്റെ ദിവസം കൃത്യമായി രണ്ടര നാഴിക
പുലൎന്നപ്പൊഴെക്ക കുന്തളെശൻ കിരീട കുണ്ഡലാദികളെക്കൊണ്ട അ
ലംകൃതനായി തന്റെ പ്രതാപത്തെ മുഴുവനും കാണിച്ച കൊണ്ട സഭ
യിൽ എത്തി, ഉന്നതമായ തന്റെ സിംഹാസനത്തിന്മെൽ, വളരെ
ഗാംഭീൎയ്യത്തൊടു കൂടി വന്നിരുന്നു. രാജാവ സഭയിലെക്കെത്തിയപ്പൊ
ഴെക്ക, ഒന്നായി എഴുനീറ്റനിന്നിരുന്ന സഭക്കാരും, രാജാവ ഇരുന്ന
ഉടനെ ഇരുന്നു, സഭ നിശ്ശബ്ദമായി. സഭയുടെ മുൻഭാഗത്ത രണ്ട
വരിയായി കഞ്ചുകികൾ നില്ക്കുന്നവരുടെ നടുവിൽ കൂട്ടി ആ സമ
യത്ത തന്നെ കലിംഗ രാജാവിന്റെ ദൂതനും വന്നെത്തി. എത്തിയ
ഉടനെ താഴ്മയൊടു കൂടി കുന്തളെശനെയും സഭക്കാരെയും
കുമ്പിട്ടു, കുന്തളെശൻ ചൂണ്ടിക്കാണിച്ച ഒരു ആസനത്തിന്മെൽ ഇരിക്കു
കയും ചെയ്തു. ദൂതൻ അധികം പ്രായം ചെന്നവനല്ലെങ്കിലും വളരെ
ഔചിത്യമുള്ളവനായിരുന്നു. സഭയിലെക്ക കടന്ന ഉടനെ തന്നെ അര
ക്ഷണകൊണ്ട തല ചുറ്റും തിരിച്ച ഒന്ന നൊക്കിയപ്പൊഴെക്ക, രാജാ
വിനെയും, പ്രധാനികളായ സഭക്കാരെയും, അവരുടെ മുഖരസങ്ങ
ളെയും കൂടി തന്റെ വിമലമായ മതിദൎപ്പണത്തിൽ പ്രതിഫലിച്ച കാണു
മാറാക്കി. ഒരു പരിചയമുള്ള മുഖം എങ്ങും തന്നെ കാണ്മാനില്ലാത്ത
ആ രാജസഭയുടെ നടുവിൽ താൻ ഒരുവൻ, എല്ലാവരുടെയും നൊക്കു
കൾക്കലാക്കായി നില്ക്കെണ്ടിവന്നു എങ്കിലും ആ ദൂതന്ന ഒട്ടും തന്നെ
ഒരു ചാഞ്ചല്യമുണ്ടായില്ല. ആസനത്തിന്മെൽ ഇരുന്ന ഉടനെ താൻ
വന്ന കായ്യം പറ്റവാൻ സമ്മതമുണ്ടൊ എന്ന ചൊദിക്കും പ്രകാരം
വളരെ വിനയത്തൊടുകൂടി രാജാവിന്ന അഭിമുഖനായി. കുന്തളെശൻ
മന്ത്രിമാരുടെ മുഖത്ത ഒന്ന നൊക്കി വന്ന കാൎയ്യം പറയാമെന്ന
കല്പിച്ചു.

ദൂതൻ എഴുനീറ്റ രാജാവിനെയും സഭക്കാരെയും രണ്ടാമതും
വന്ദിച്ച, ഇപ്രകാരം ഉച്ചത്തിൽ പറഞ്ഞു:- "സാൎവ്വഭൌമനെന്ന
സ്ഥാനമുടയ, ഏക ഛത്രാധിപതിയായ ശ്രീ പ്രതാപചന്ദ്ര കലിംഗ മഹാ
രാജാവവർകൾ അദ്ദെഹത്തിന്റെ ദൂതനായ എന്റെ മുഖെന, കൃത
വീൎയ്യൻ എന്ന നാമധെയമായ കുന്തള രാജാവിനൊട പറയുന്നതാ
വിത:- കുന്തളെശൻ നമ്മുടെ ഛത്രത്തിൻ കീഴിൽ, വളരെക്കാലമായി
സമാധാനത്തൊടുകൂടി നമുക്ക കൊഴ തന്നും കൊണ്ട രാജ്യം ഭരിച്ചവ
ന്നിരുന്നതും, പതിനെട്ട സംവത്സരം മുമ്പെ നമ്മൊട മത്സരിച്ച ജയി
പ്പാൻ കഴിയാതെ നമ്മുടെ ശാസനയിൻ കീഴിൽ ഒതുങ്ങിയതും അന്ന

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/77&oldid=192859" എന്ന താളിൽനിന്ന് ശേഖരിച്ചത്