താൾ:CiXIV137.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

നാലാമൻ ഒരു മന്ത്രി:- ഞാൻ ആലൊചിച്ചെടത്തൊളം, പറയ
ത്തക്ക തടസ്ഥങ്ങൾ യാതൊന്നും കാണുന്നില്ല. ഇപ്പൊൾ സഭയിൽ വെച്ച
പ്രസ്താപിച്ച കെട്ട മാതിരി ചില ചില്ലറ തടസ്ഥങ്ങൾ എപ്പൊഴും ഉണ്ടാ
വും. അതും കൂടി ഇല്ലാതാകെണമെന്ന വിചാരിച്ച നാം കാത്തിരിക്കു
ന്നതായാൽ എന്നെക്കുംകാത്തിരിക്കുകെ വെണ്ടു എന്റെപക്ഷം ഇപ്പൊൾ
തന്നെ കാലതാമസം ഒട്ടും കൂടാതെ ഉത്സാഹിച്ചാൽ നമുക്ക നിശ്ചയ
മായിട്ടും ജയം കിട്ടുമെന്നാണ. എനിക്ക വെറെ ഒരു മൊഹം കൂടി
യുണ്ട. മുമ്പത്തെ യുദ്ധത്തിൽ ഇവിടുത്തെക്കും, അമാത്യന്മാരായ ഞങ്ങ
ൾക്കും, വ്യസനത്തിന്നും അപമാനത്തിന്നും കാരണമായിതീൎത്ത കലിംഗ
രാജാവിന്റെ ആ ക്രിയക്ക തക്കതായ പ്രതിക്രിയ ചെയ്വാൻ നാം ഒരി
ക്കലും മറക്കുരുത. ഇനി കാണിനെരം പൊലും താമസിക്കുകയും അരുത.
മന്ത്ര ഗൊപനത്തിന്റെ വൈഭവം ക്രിയാ സത്വരതകൊണ്ടല്ലാതെ
ശൊഭിക്കുകയില്ല.

കൃതവീൎയ്യൻ: അത കെട്ടപ്പൊൾ ശിരക്കമ്പനം കൊണ്ട തന്റെ അഭി
പ്രായവും അത തന്നെയാണെന്ന സൂചിപ്പിച്ചു. പിന്നെ മന്ത്രിമാർ പറ
ഞ്ഞതൊക്കെയും ആലൊചിച്ച ചിലതകൂടെ പ റയുവാൻ തുടങ്ങുമ്പൊ
ഴെക്ക, മന്ത്രശാലയുടെ പുരൊഭാഗത്ത കാവൽനിന്നിരുന്ന ആയുധപാ
ണികളായ ഭടന്മാരിൽ ഒരുവൻ കടന്ന വന്ന സഭയുടെ മുമ്പാകെ
കുമ്പിട്ടു.

കൃതവീൎയ്യൻ "എന്ത?" എന്ന ചൊദിച്ചു.

ഭടൻ:- കലിംഗരാജവ അയച്ച ഒരു ദൂതൻ വന്നിട്ടുണ്ട. അടിയ
ന്തരമായ ഒരു കാൎയ്യത്തെപ്പറ്റി ഇവിടുത്തെ കണ്ട സംസാരിക്കെണ
മെന്നും വന്ന വിവരം ഉണൎത്തിച്ച കാണ്മാൻ സമ്മതം വാങ്ങി
വരെണമെന്നും ആവശ്യപ്പെടുന്നു.

കൃതവീൎയ്യൻ "മറുപടി പറെവാൻ വിളിക്കാം പുറത്ത നില്ക്ക"
എന്ന പ റഞ്ഞ അവനെ പുറത്തെക്ക അയച്ച അതിനെക്കുറിച്ച മന്ത്രി
മാരൊട ആലൊചിച്ച ശെഷം, ആ ഭടനെ തിരികെ വിളിച്ച "നാളെ
രാവുലെ രണ്ടര നാഴിക പുലരുമ്പൊഴെക്ക നമ്മുടെ സഭയിൽ നാമും
മന്ത്രിമാരും കൂടിയിരിക്കും, അപ്പൊൾ നമ്മെ കണ്മാൻ സമയമാണെന്ന
പറക," എന്ന മറുപടി പറഞ്ഞയച്ചു. കുറെ നെരം കൂടി രാജാവും
മന്ത്രിമാരും കൂടി പിന്നെയും ആലൊചന കഴിഞ്ഞ ശേഷം, തമ്മിൽ
പിരിയുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/76&oldid=192857" എന്ന താളിൽനിന്ന് ശേഖരിച്ചത്