താൾ:CiXIV137.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

ഇനി ആയാളെ കാണെണമെന്നില്ല" എന്ന പറഞ്ഞ അവരെ മടക്കി
അയച്ചു.

അതിന്നിടയിൽ ഭൃത്യന്മാര തമ്മിൽ മറ്റൊരെടത്ത വെച്ച ആ, വ
ന്ന വികൃതരൂപനായിരിക്കാമെന്ന ആലൊചിച്ച തുടങ്ങി. അവരിൽ അ
ധികം പഴമയുള്ള ഒരു ഭൃത്യൻ, തന്റെ വിവരണം കൊണ്ട മറ്റെവരു
ടെ ശങ്കാപരിഹാരംവരുത്തി. "ഇങ്ങിനെ അപൂൎവ്വം ചിലര ചിലപ്പൊൾ
വരുമാറുണ്ട. പക്ഷെ, ഇത്ര കെട്ടിമൂടികൊണ്ടും മുഖം കാണിക്കാതെ
യും മറ്റുമല്ല. ൟ മാതിരിക്കാരെ ചാരന്മാരെന്നാണ പറയുക. ഓരൊ
രാജ്യങ്ങളിൽ, ഒാരൊ വെഷം ധരിച്ച, ഒാരൊ പെരും പറഞ്ഞ, അവി
ടവിടെ കഴിയുന്ന വൎത്തമാനങ്ങൾ ഓരൊന്ന ഒറ്റ നിന്നറിഞ്ഞ നമ്മു
ടെ യജമാനനെ സ്വകാൎയ്യമായി വന്നറിയിക്കുക, ഇതാണപൊലും ൟ
കൂട്ടരുടെ പണി. മൊരം കള്ളന്മാരാണ" എന്ന പഴക്കമെറിയ ഭൃത്യൻ
പറഞ്ഞു. മറ്റൊരു ഭൃത്യൻ. "അത ഒട്ടും ഇല്ലാത്തതല്ല. ഇവനും അമ്മാ
തിരിക്കാരൻ തന്നെയായിരിക്കണം. മറ്റിങ്ങിനെ വരെണ്ട ആവശ്യം എ
ന്ത? ആ വിദ്വാന്റെ കുപ്പായവും കാലൊറയും, കെട്ടും, പൂട്ടും എല്ലാമ്പാ
ടെ കണ്ടപ്പൊൾ ഇതാരടാ! എന്ന വിചാരിച്ചുവെല്ലൊ ഞാൻ. അതല്ലെ
ടൊ! ഇവിടെക്കഴിയുന്ന വൎത്തമാനം എല്ലാം മറ്റെങ്ങാനും പൊയി പറ
ഞ്ഞാലൊ അത നൊക്ക ദൊഷമല്ലെ?"

മൂന്നാമത ഒരു ഭൃത്യൻ. "അങ്ങിനെ ഏതാനും ചെയ്താൽ നമ്മുടെ യ
ജമാനൻ ഇവനെ വെച്ചെക്കുമൊ?" രണ്ടാമത പറഞ്ഞ ഭൃത്യൻ. "ൟ കൂട്ട
രെ എങ്ങിനെ വിശ്വസിക്കും. അങ്ങിനെ വല്ലതും ചെയ്താൽ തന്നെ ഇവ
രെ പിടിക്കാൻ കിട്ടാനൊ? പതിനെട്ട അടവും പമ്പരം പാച്ചിലും പടി
ച്ചവരല്ലെ ഇവര?"

ഇങ്ങിനെ പറഞ്ഞ, യജമാനന്റെ, കല്പനപ്രകാരം, അവർ പുതു
തായിവന്ന ആ മനുഷ്യന്ന വെണ്ടത ഒക്കെയും കൊടുത്ത സൌഖ്യമായി
ഭക്ഷണം കഴിപ്പിച്ചു. ഉന്മാൻ, ഇരിക്കുമ്പൊൾ ആയാളുടെ മുഖം നൊക്കു
വാൻ അവർ ശ്രമിച്ചു. ഇരുട്ടത്തിരുന്നാണ ഉണ്ണുന്നത എന്ന പറയുക
യാൽ അതിന്ന തരമുണ്ടായീല. രാത്രി കിടക്കുമ്പൊഴും ഒരു അകത്ത വാ
തിൽ അടച്ച തഴുതിട്ടിട്ടാണ കിടന്നത. ആയതകൊണ്ട മുഖം കാണ്മാൻ
അപ്പൊഴും തരമായില്ല. ഏകദെശം അഞ്ച നാഴിക പുലരാനുള്ളപ്പൊൾ,
അഘൊരനാഥൻ തന്നെ എഴുനീറ്റ വിളക്ക കളത്തി, ആ മനുഷ്യ
നെ വിളിച്ച ആയാളുടെ പക്കൽ ഒരു എഴുത്ത കൊടുത്തു. അത അപ്പൊൾ
തന്നെ കുപ്പായത്തിൽ സൂക്ഷിച്ചവെച്ച, തന്റെ കുതിരപ്പുറത്ത കയറി ഒ
ട്ടും താമസിയാതെ യാത്ര പ റ ഞ്ഞ പൊകയും ചെയ്തു

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/51&oldid=192820" എന്ന താളിൽനിന്ന് ശേഖരിച്ചത്