താൾ:CiXIV137.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

൯-ാം അദ്ധ്യായം.

അഭിഷേകം.

അഭിഷെകത്തിന്ന നിശ്ചയിച്ച ദിവസം വന്നപ്പൊഴെക്ക, ഉപാദ്ധ്യാ
യന്മാർ, കൎമ്മികൾ, പുരൊഹിതന്മാർ, അഗ്നിഹൊത്രികൾ, സൊമയാജി
കൾ, മുതലായ മഹാബ്രാഹ്മണരും അനവധി ജനങ്ങളും എത്തികൂടി. മു
ഹൂൎത്ത സമയത്ത പ്രതാപചന്ദ്രനെയും വാമഭാഗത്ത സ്വൎണ്ണമയീദെവിയെ
യും സിംഹാസനങ്ങളിന്മെൽ ഇരുത്തി, വളരെ മന്ത്രങ്ങളെക്കൊണ്ട പരി
ശുദ്ധമായ ജലത്തെ അവരുടെ തലയിൽ അഭിഷെകം ചെയ്കയും, പുരൊ
ഹിതൻ അവരുടെ പരദെവതയെക്കുറിച്ച ചില മന്ത്രങ്ങൾ അവൎക്ക ഉപ
ദെശിക്കുകയും, കിരീടം തലയിൽ വെക്കുകയും, ചിത്രരഥമഹാരാജാവ
രാജ്യഭരണചിഹ്നമായ വാൾ പുത്രന്റെ പക്കൽ ഏല്പിച്ച കൊടുക്കുകയും
മറ്റും ക്രിയകൾ വഴിപൊലെ കഴിഞ്ഞു. അന്ന വൈകുന്നെരം തന്നെ
യുവരാജാവും രാജ്ഞിയുംകൂടി നഗര പ്രവെശം ചെയ്തു. കലിംഗരാജാവി
ന്റെ പ്രധാനനഗരത്തിൽ രാജവീഥി എന്ന പെരായി വളരെ വിസ്തീൎണ്ണ
മായ ഒരു വീഥിയുണ്ട. രാജധാനിയുടെ വടക്കെ ഗൊപു രത്തൂടെ പുറത്തെ
ക്ക കടന്നാൽ ആ വീഥിയിലെക്കാണ ചെല്ലുക. ആ വീഥി, ഏകദെശം
ഒരു കുലച്ച വില്ലിന്റെ ആകൃതിയിൽ രാജധാനിയുടെ തെക്കെ ഗൊപുര
ത്തിലൊളമുണ്ട. നഗരവാസികൾ ആ വീഥിയെ അതിമനൊഹരമായി
അലങ്കരിച്ച, ദീപങ്ങളെകൊണ്ട പ്രകാശിപ്പിച്ചിരിക്കുന്നു. ഭവനങ്ങളുടെ
മുൻഭാഗം കുലവാഴകളെ കൊണ്ടും, ഈന്തിൻ പട്ടുകളെക്കൊണ്ടും കുരു
ത്തൊലകളെക്കൊണ്ടും ചൊപ്പ ശീലകളെക്കൊണ്ടും വളരെ കൌതുകമാകും
വണ്ണം അലങ്കരിച്ചിരുന്നതിന പുറമെ, വീഥിയിൽ വെലങ്ങനെ വള
രെ തൊരണങ്ങൾ തൂക്കുകയും ഇടക്കിടക്ക "യുവരാജാവും രാജ്ഞിയും ജയി
ക്കട്ടെ," "പ്രതാപചന്ദ്രനെയും സ്വൎണ്ണമയീദെവിയെയും ദൈവം കടാ
ക്ഷിക്കട്ടെ," "യുവരാജാവും രാജ്ഞിയും ദിൎഘായുസ്സായിരിക്കട്ടെ," എന്നീ
വിധം ആശീൎവ്വാദങ്ങൾ, വലിയ അക്ഷരങ്ങളായി വെള്ള ശീലകളിൽ
കസവ കൊണ്ട തുന്നിപ്പിടിപ്പിച്ച, എല്ലാവൎക്കും കാണത്തക്ക വിധത്തിൽ
സൌധാഗ്രങ്ങളിലും സ്തംഭങ്ങളിന്മെലും പതിച്ചിട്ടുമുണ്ടായിരുന്നു. അസ്തമാ
ന ശെഷം ഉത്തരഗൊപുരത്തൂടെ എഴുന്നരുളത്ത പുറപ്പെട്ടു. ആ മഹൊ
ത്സവം കാണ്മാൻ വിശെഷ വസ്ത്രങ്ങളും കുറികളൂ. മറ്റും ധരിച്ച വന്നി
രുന്ന അനവധിജനങ്ങൾ എല്ലാറ്റിലും മുമ്പിൽ തിക്കിതിരക്കി നടക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/52&oldid=192821" എന്ന താളിൽനിന്ന് ശേഖരിച്ചത്