താൾ:CiXIV137.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

ചെയ്വാൻ തന്നെ സംശയിക്കയില്ലായിരുന്നു- ഞാൻ പൊകുന്നത ആ
രെയും അറിയിച്ചിട്ടില്ലെന്നില്ല. ഞാൻ മരിച്ചിട്ടില്ലെന്ന മാത്രം അഘൊ
രനാഥനെ അറിയിപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്ന ദിക്കിലാണെന്നും മറ്റും
വിവരം ഇയ്യടെയാണ അറിയിച്ചത.

അഘൊരനാഥൻ:- യുവരാജാവിന്ന അഭിഷെകമുണ്ടായതിന്റെ
അല്പം മുമ്പായി ഒരു വൈരാഗിവന്നിരുന്നത ൟ രാമദാസനായിരുന്നു
അവൻ ഇവിടെ കൊടുത്ത എഴുത്ത കണ്ടപ്പൊൾ തന്നെ എനിക്ക ജെഷ്ഠ
ന്റെ കയ്യക്ഷരമാണെന്ന സംശയം തൊന്നി." ഇത കെട്ടപ്പൊൾ എല്ലാ
വരും വളരെ വിസ്മയിച്ച. രാമദാസൻ പുഞ്ചിരിക്കൊണ്ട തലതാഴ്ത്തി.

സ്വൎണ്ണമയി:- അതെത്രയും ഭൊഷ്കാണെന്ന ഞാൻ അന്ന തന്നെ
പറകയുണ്ടായി. എന്റെ അച്ശനെക്കുറിച്ച പറഞ്ഞത എങ്കിലും ഞാൻ
വിശ്വസിച്ചില്ലെല്ലൊ. കഷ്ടം! നഷ്ടപ്രശ്നം പറഞ്ഞത ഇത്ര സൂക്ഷ്മമാ
യി ഒക്കുക. ഇതിൽ കീഴിൽ ഉണ്ടായിട്ടില്ല. അമ്പത്തനാല വയസ്സ! ഹാ!
എത്ര കൃത്യം!

പ്രതാപചന്ദ്രൻ:- സംശയം തീരായ്കയാൽ "രാമദാസാ! നിയ്യ
തന്നെയൊ, വൈരാഗി വെഷം ധരിച്ച വന്നത?" എന്ന ചൊദിച്ചു.
രാമദാസൻ വളരെ പണിപ്പെട്ട "അതെ" എന്ന സമ്മതിച്ചു.

പ്രതാപചന്ദ്രൻ:- എന്റെ സംശയം തീൎന്നു സൈകതപുരിയിലാ
ണ ഇവനെ ആദിയിൽ കണ്ടെത്തിയത. അവിടെ നഷ്ടപ്രശ്നം കൊണ്ട
പലരെയും വിസ്മയിപ്പിച്ചിട്ടാണത്രെ രാജധാനിയലെക്ക വന്നത.

രാമദാസൻ:- ഞാൻ വെഷഛന്നനായി എന്റെ കുടിയിൽ തന്നെ
യാണ ഒന്നാമത ചെന്നത. സമീപം ആളുകളെയും സ്ഥലങ്ങളെയും എനി
ക്ക നല്ല പരിചയ മുണ്ടാകയാൽ ഞാൻ പറഞ്ഞത മിക്കതും ശരിയായി,
എല്ലാവരും ഞാൻ ഒരു ദിവ്യൻ തന്നെയാണെന്ന തീൎച്ചയാക്കി, പല വീ
ടുകളിൽനിന്നും എനിക്ക ഭിക്ഷയും ദക്ഷിണയും മറ്റും ഉണ്ടായി. ആ
വിധം ഉപജീവനമായവൎക്ക ഒട്ടും സ്വല്ലയില്ലെന്നും തൊന്നി.

അഘൊരനാഥൻ "വിശെഷതസ്സൎവ്വവിദാംസമാജെ വിഭൂഷണം
മൌനമപണ്ഡിതാനാം" എന്ന സുഭാഷിതത്തിന്റെ സാരം ഗ്രഹിക്കുകയാ
ലായിരിക്കുമൊ, രാമദാസൻ മൌനവ്രതം അനുഷ്ടിച്ചത?

പ്രതാപ ചന്ദ്രൻ:- കഷ്ടം! വിശിഷ്ടനായ ഒരു വൈരാഗിയാണെ
ന്നല്ലെ ഞാൻ വിശ്വസിച്ചത? ആളുകളെ ചതിക്കുവാൻ ഇത്ര എളുപ്പമു
ണ്ടെല്ലൊ! അത്ഭുതം! എല്ലാ വൈരാഗിമാരും ഇങ്ങിനത്തവരല്ലെന്നാര
റിഞ്ഞു!

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/119&oldid=192909" എന്ന താളിൽനിന്ന് ശേഖരിച്ചത്