താൾ:CiXIV136.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

266 THE MALAYALAM READER

ക്കിയ്ത എന്നും മറ്റും അന്ന്യായക്കാരനും— അന്ന്യായത്തിൽ പറ
യുന്ന പ്രകാരം താൻ അന്ന്യായക്കാരനൊട പാട്ടശീട്ട പിടിച്ച
പറ്റുകയും. അടികലശൽ ചെയ്കയും— ഉണ്ടായീട്ടില്ലന്നും അ
ന്ന്യായത്തിൽ പറയുന്ന നിലം ൫–ാം പ്രതിയൊട ൨൪– മുതൽ
ക്ക വെറുമ്പാട്ടത്തിന്ന വാങ്ങി ൨൪–ലെക്ക എറക്കിയ വിള എടുക്കു
കയും ൨൫–ലെ വിള എറക്കാൻ കന്ന പൂട്ടി ഇട്ടിയിരിക്കുന്നു എ
ന്നും ൟ നിലം അന്ന്യായക്കാരൻ ൪–ാം പ്രതിയൊട വാങ്ങിയ പ്ര
കാരം കെട്ടിട്ടുണ്ടെന്നും— പാട്ടം അന്ന്യായക്കാരന കൊടുക്കാനും— നി
ലം ഒഴിഞ്ഞു കൊടുക്കെണ്ടതിന്നും ൪– ൫– പ്രതിക്കാര തനിക്ക എ
ണക്കകൊടുക്കുകയും താൻ ആയ്ത കാണുകയും— തന്നൊട പറകയും
ഉണ്ടായീട്ടില്ലെന്നും മറ്റും ൧–ാം പ്രതിയും— അന്ന്യായത്തിൽ പറയു
ന്ന നിലം ൭൫ പണം കാണമായി ദെവസ്സത്തിൽനിന്ന താ
ൻ ചാൎത്തി ൎവാങ്ങി നടന്ന വന്നിരുന്നു എന്നും ൨൩ ചിങ്ങമാ
സത്തിൽ തനിക്ക പണത്തിന്ന മുട്ട വരികകൊണ്ട ആധാരം
അന്ന്യായക്കാരൻ വക്കൽ വെച്ച നിലം അന്ന്യായക്കാരന്റെ കൊ
ഴുവെറക്കും പണയമായി എഴുതി കൊടുത്തിരിക്കുന്നു എന്നും തു
ലാമാസം ൧൫–൹ലകത്ത പണവും പലിശയും കൊടുത്താൽ ഉ
ഭയം ഇങ്ങൊട്ട തന്നെ വിട്ടതരാനായി വെച്ചിരിക്കുന്നു എന്നും
അപ്രകാരം പണം തെയ്യാറാക്കി കൊണ്ടുചെന്നീട്ട അന്ന്യാ
യക്കാരൻ വാങ്ങീട്ടില്ലന്നും മറ്റും ൨ാം പ്രതിയും— അന്ന്യായക്കാരൻ
൧–ാം പ്രതിയുടെ വീട്ടിൽ ചെന്ന അവന്ന കൊടുപ്പാനുള്ള പാട്ട
നെല്ല ചൊദിച്ചാറെ പാട്ടശീട്ട കാണട്ടെ എന്ന പ്രതി പ
റകയും— നെല്ല തന്നിട്ട പാട്ടശീട്ട തരാമെന്ന അന്ന്യായക്കാരനും
പറകയും പിന്നെ ൧– മുതൽ ൩വരെ പ്രതിക്കാര കൂടി അന്ന്യാ
യക്കാരനെ പിടിച്ച അരയിൽ ഉണ്ടായിരുന്ന പാട്ടശിട്ട ൧–ാം
പ്രതി എടുക്കയും അന്ന്യായക്കാരന്റെ പുറത്ത ൧–ാം പ്രതി ഒ
ന്ന രണ്ടടിക്കയും ചെയ്ത ൪– ൫– പ്രതിക്കാര ഇരിക്കുന്നെടത്തുക്ക
പാട്ടശീട്ടും കൊണ്ടു ൧–ാം പ്രതി പൊകയും— അന്ന്യായക്കാരൻ
അധികാരി മുഖ്യസ്ഥന്മാരൊട പറവാനും പൊയി എന്നും അ
ന്ന്യായത്തിൽ പറയുന്ന നിലം— ൪–ാം പ്രതിയൊട അന്ന്യായ
ക്കാരൻ വാങ്ങുകയും— അപ്പൊൾ— ൧–ാം പ്രതി അതിൽ എറക്കി
രിക്കുന്ന വിളയുടെ പാട്ടം— അന്ന്യായക്കാരന കൊടുപ്പാൻ വെ
ച്ചപ്രകാരം— കൊടുക്കാതെ തകരാറ ചെയ്യത എന്നും— നിലം ൧–ാം
പ്രതി അന്ന്യായക്കാരന ഒഴിഞ്ഞ കൊടുക്കയും അന്ന്യായക്കാരൻ
കന്ന പുട്ടിച്ച വരുന്നു എന്നും മറ്റും ൧– മുതൽ ൩ വരെ സാ
ക്ഷിക്കാരും— അന്ന്യായത്തിൽ പറയുന്ന നിലത്തിന്മെൽ ൪–ാം
പ്രതിക്കുള്ളവകാശം— അന്ന്യായക്കാരനൊട വാങ്ങി നിലം ഒഴി
ഞ്ഞകൊടുക്കയും— ആ സമയം ൨൪ലെക്ക ൪–ാം പ്രതി കൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/276&oldid=179876" എന്ന താളിൽനിന്ന് ശേഖരിച്ചത്