താൾ:CiXIV136.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

182 THE MALAYALAM READER

കാരം ആമീന്റെ തീൎപ്പിൽ എഴുതിയ്ത അധികാരിക്ക ഞങ്ങളൊടു
ള്ള സിദ്ധാന്തവും മറ്റും അഫീൽ വ്യവഹാരത്തിൽ തെളിവാനും
അപ്പൊൾ അവരുടെ വാക്ക ദുൎബലമാവാനും സങ്ങതിവരും— ൟ
നിലങ്ങളുടെ ജന്മിയായ ചിറക്ക കൊവിലകത്തനിന്ന മരിച്ച കു
ഞ്ഞന്മി മാപ്പിളക്ക ൟ നിലങ്ങൾ പാട്ടത്തിന കൊടുത്തീട്ടുള്ളത
തന്റെ ജന്മം പൊലെ അവകാശികളായ സ്ത്രീകൾക്ക മുദ്രൊല
യിൽ ആധാരം എഴുതി കൊടുത്ത പ്രകാരം ആമീന്റെ തീ
ൎപ്പിൽ കാണുന്നത ജന്മിയായ കൊവീലകത്തനിന്ന അനുസരി
ക്കുന്നതും ആയ്ത ഒരുനാളും സാധുവാകുന്നതും അല്ലാ കുഞ്ഞന്മി
മാപ്പിളയുടെ അടുത്ത അനന്തരവനായ പൊക്കരമാപ്പിള ജന്മി
യൊട യൊജിച്ച തന്റെ പെരിൽ തരക വാങ്ങിരിക്കുമ്പൊൾ കീ
ഴുക്കട തരകും നടപ്പാവകാശവും ആ ജന്മിയുടെ മനപൂൎവ്വമായി
ദുൎബലപ്പെടുത്തീട്ടുണ്ടൊ ഇല്ലയൊ എന്നായിരുന്നു ആമീൻ വി
ചാരിക്കെണ്ടുന്നത ആയ്ത വിചാരിച്ചീട്ടില്ലെങ്കിലും പൊക്കര മാപ്പി
ളക്ക തരക കിട്ടുന്നതിന്ന മുൻമ്പെ ൟ നിലങ്ങൾ ഞങ്ങൾക്ക പാ
ട്ടത്തിന്ന കിട്ടിയ്താകുന്നു എന്ന ആമീന്റെ തീൎപ്പിൽ പറയുന്നത
ജന്മിയൊട യൊജിച്ച പൊക്കര മാപ്പിള ഞങ്ങളെ നടപ്പിന്മെൽ
വാദി അല്ലായ്കകൊണ്ട പൊക്കര മാപ്പിളയുടെ തരകും ഞങ്ങളെ
പാട്ടൊലയും ദുൎബലമെന്ന വിചാരിക്കുന്നത നിഷ്ഫലമത്രെ— കു
ഞ്ഞന്മി മാപ്പിളയുടെ വഹകൾ അവകാശികളായവൎക്ക ആധാരം
കൊടുത്തല്ലാതെ തങ്ങടെ കാരണവരുടെ മുതലിന്ന അവകാശ
മായി വരുന്നതല്ലന്നാണെങ്കിൽ കഞ്ഞന്മി മാപ്പിളക്ക നടപ്പവ
കാശമായിരുന്ന മെൽ പറഞ്ഞ നിലങ്ങൾ സ്ത്രീകൾക്ക എഴുതി
കൊടുത്തത വിചാരിച്ചാൽ ആയ്ത ജന്മിയിനെ തൊല്പിപ്പാൻ ചെ
യ്ത കൌശലമെന്നും ആ വക ആളുകൾ നല്ല നടപ്പകാര അല്ലെ
ന്നും കൂടിവിചാരിക്കെണ്ടുന്നത ആമീൻ ചെയ്തീട്ടില്ലാ മെൽപ്ര
കാരം യൊജിക്കാത്ത കുഞ്ഞന്മി മാപ്പിളയുടെ താൎക്കികന്മാരായ
അവകാശികൾ ആ തരക ജന്മിക്ക തിരിയെ കൊടുക്കുന്നതും— അ
നുകൂലപ്പെടുന്നതും അല്ലാ— ജന്മിയൊട യൊജിച്ചവരുന്ന കൂടിയാ
ൻ ഏതാകുന്നു എന്ന ആമീൻ വിചാരിക്കെണ്ടതായിരുന്നു ആ
യ്ത ചെയ്യാതെ കൊവിലകത്തെക്കെ ഹീനത്വമായ ഒരു പ്രസ്ഥാ
പം ആമീന്റെ തീൎപ്പിൽ കാണുന്നുണ്ട കൊവിലകത്തെക്കെ അ
നെകം വസ്തുക്കൾ ഉണ്ടാകകൊണ്ട അല്പമായ ൟ കാൎയ്യത്തിന്മെ
ൽ ന്ന്യായം വിട്ട ദ്രവ്യകാംക്ഷവെച്ച അക്രമം പ്രവൃത്തിക്കുന്നതും
ദുൎവ്വിവഹാരം വൎദ്ധിപ്പിക്കുന്നതും ആ സ്ഥലമല്ലെന്നും പ്രതിഭാഗം
നടപ്പ സ്ഥിരപ്പെടുത്തെണ്ടതിന്ന വെണ്ടി ദൂഷ്യം പറയുന്നതും
അതിനാൽ ൟ അഫീൽ വ്യവഹാരംകൂടി സംഭവിപ്പാൻ ഇടവ
ന്നതും ആകുന്നു എന്ന സൂക്ഷ്മമായി വിചാരിച്ചാൽ ഞങ്ങളുടെ
അപെക്ഷയുടെ സത്ത്യം അറിയാം— അതുകൊണ്ട സന്നിധാന

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/192&oldid=179766" എന്ന താളിൽനിന്ന് ശേഖരിച്ചത്