താൾ:CiXIV136.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III 181

ട വിസ്തരിച്ചതിൽ ൟ കഴിഞ്ഞ മകരമാസത്തിൽ മാത്രം ആ നി
ലം ഞങ്ങളെ കൈവശം വന്നിരിക്കുന്നു എന്ന ഞങ്ങൾ സമ്മതി
ച്ചപ്രകാരം തീൎപ്പിൽ എഴുതി കാണുന്നത ശരിയാകുന്നു ൟ നില
ത്തിന്റെ ജന്മി ചിറക്ക കൊവിലകമായിരിക്കുമ്പൊൾ ആ ജന്മി
യൊട കീഴക്കട നടപ്പകാരനായിരുന്ന കുഞ്ഞന്മി മാപ്പിളയുടെ അ
വകാശികൾ ഇടവിടാതെ ഇരുന്ന സംഗതിക്ക ജന്മി ക്രമമായി
നടന്നവരുന്ന കൂടിയാന തന്റെ ഉഭയം നടപ്പിന്ന കൊടുക്കുന്ന
തും നടക്കുന്നതും സാധാരണ നടപ്പാകുന്നു—അങ്ങിനെ കൊടുത്തി
ട്ടില്ലെങ്കിലും— മരിച്ചകുഞ്ഞന്മി മാപ്പിളയുടെ അവകാശി പൊക്കര
മാപ്പിള ജന്മിയൊട യൊജിച്ച നടപ്പിന്ന എഴുതി കൊടുത്തതല്ലാ
തെ കുഞ്ഞന്മി മാപ്പിള മരിക്കുന്നവരെ അയാളും മരിച്ചതിന്റെ
ശെഷം ഞങ്ങൾക്കും നടപ്പിന്ന കിട്ടുന്നവരെയും ആരും തന്നെ
പ്രതികൾക്ക കൊടുക്കുകയും നടക്കുകയും ചെയ്തീട്ടില്ലാ കുഞ്ഞ
ന്മി മാപ്പിളയുടെയും മറ്റും കൂലിക്ക പ്രതികൾ നിലത്തിൽ പ്ര
വൃത്തിച്ച കൂലി വാങ്ങീട്ടുണ്ടെങ്കിൽ ആ കൂലിക്കാരാകുന്നു ന
ടപ്പകാര എന്ന ഒരു കാലത്തും വിചാരിച്ചകൂട— അതിന്റെ സൂ
ഷ്മം ആമീന്റെ ആലൊചനകൊണ്ട വിചാരിക്കെണ്ടതായിരു
ന്നു— ൧൦൦൯ മുതൽ ൟ നിലങ്ങൾ കുഞ്ഞന്മി മാപ്പിളയൊട ൨–ം ൩–ം
൮–ം പ്രതികൾ വെറുമ്പാട്ടത്തിന്ന വാക്കാൽ സമ്മതിച്ച വാങ്ങി
നടന്നവരുന്നു എന്നും ൟ കൊല്ലം ൩– നിലങ്ങളിലും വിത്ത എ
റക്കിരിക്കുന്നു എന്നും കഞ്ഞന്മി മരിച്ചതിന്റെ ശെഷം മരുമക
ൾ ആയിജ എന്ന സ്ത്രീയുടെ കൈവശമായി നിലം നടന്നവ
രുന്നു എന്നും പ്രതിഭാഗത്തെ വാദം ആമീന്റെ തീൎപ്പിൽ കാ
ണുന്നു മരിച്ച കുഞ്ഞന്മി മാപ്പിളയൊട എങ്കിലും ഇപ്പൊൾ കൈ
വശമായി നടന്നവരുന്നു എന്ന പറയുന്ന മെൽ പറഞ്ഞ സ്ത്രീ
യൊട എങ്കിലും പ്രതികളുടെ നടപ്പിന്ന രെഖ വാങ്ങുവാനും സ
ൎക്കാരിൽ ബൊദ്ധ്യം വരുത്താനും റിഗുലെഷനാലും കാണ ജന്മ
മൎയ്യാദയാലും നാട്ട നടപ്പാലും സാഫല്ല്യം വരുന്നതല്ലാതെ പ്രതി
കൾക്ക അവജയം വരുന്നതല്ലായ്കകൊണ്ട മെൽപ്രകാരം രെഖ
വാങ്ങുവാൻ ഇത്രപ്രയാസം പ്രതികൾക്ക വന്നത എന്തെന്ന ഞ
ങ്ങൾ അറിയുന്നില്ലാ പ്രതി വാദം തെളിയിപ്പാൻ ആധാരമൊ
ന്നുമില്ലെന്ന ആമീന്റെ തീൎപ്പിൽ പ്രത്ത്യെകമായ സമ്മതവും
കാണുന്നു അതിനാൽ ൟ നിലത്തിന്റെ നടപ്പകാര പ്രതികൾ
അല്ലെന്നും ൟ കൊല്ലം വിത്ത ഇട്ടു എന്നു പ്രതികൾ പറയുന്ന
ത സത്ത്യമല്ലെന്നും മെൽ എഴുതിയപ്രകാരമുള്ള കൂലി പണി എ
ടുത്തവന്നവരാകുന്നു എന്നും സ്പഷ്ടമായി ബൊധിപ്പാൻ ന്യായം
കാണാം പ്രതികൾക്ക അനുകൂലമായി എളയാപൂര അംശം അ
ധികാരി ചെയ്ത റപ്പൊട്ടും ഞങ്ങളെ പാട്ടൊലയിൽ ഒന്നാം ഒപ്പ
കാരനായ മൂസ്സ മാപ്പിളയുടെ വാക്കും യൊജിച്ച കാണുന്നപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/191&oldid=179765" എന്ന താളിൽനിന്ന് ശേഖരിച്ചത്