താൾ:CiXIV136.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 THE MALAYALAM READER

ടി പാട്ടക്കാരന്റെ അനുജൻ കൊരന ൟ കഴിഞ്ഞ കുംഭം ൧൨൹
പുതുതായി നടപ്പിന്ന കൊടുത്തു എന്ന പറയുന്ന പാട്ടൊലപ്രകാ
രം— അവൻ നടക്കെണ്ടതാണെന്ന തീൎപ്പിൽ കാണിച്ചത എത്ര
യും ന്ന്യായവിരൊധവും ഞങ്ങൾക്ക വലുതായ സങ്കടവും ആ
ണെന്ന ബൊധിക്കും. ൨– തറവാട്ട ജന്മമായ ൟ നിലം കൈ
കാൎയ്യകൎത്തൃത്വവും കാൎയ്യബൊധവും ഇല്ലാതെയും— രൊഗത്തിൽ കി
ടന്നും വലഞ്ഞിരിക്കുന്ന സ്ത്രീകളെ കൊണ്ടും പൊതുവാൾ കാണ
മെന്ന വെച്ച പുക്കുവാറ വാങ്ങി എന്ന പറയുന്നത ന്ന്യായവി
ചാരണ ചെയ്യുന്ന ദിക്കിൽനിന്ന പ്രബലപ്പെടുത്തുന്നതല്ലായ്ക
കൊണ്ട¶ അതിനെ കുറിച്ച അധികം ആക്ഷെപിക്കണ്ടതില്ലല്ലൊ
കാരണവര ചാത്തു എന്നവര മരിച്ചതിന്റെ ശെഷം— ശെഷ
ക്രിയാദികളും അടിയെന്തിരാദികളും ഞങ്ങൾ കഴിക്കയും ൧ാംപ്ര
തി ദീക്ഷിക്കയും— ചെയ്തിരിക്കുന്നു. ഒന്നാം പ്രതിയായ ഞാനാകു
ന്നു തറവാട്ടകാൎയ്യങ്ങൾ ഒക്കയും നടന്നും നടത്തിച്ചും വരുന്നത—
അങ്ങിനെ ഇരിക്കുന്ന എന്നൊട യാതൊരു അന്ന്യെഷണവും
ചെയ്യാതെ ഇനിക്കും ൩–ം ൪–ം പ്രതികൾക്കും ഉള്ള വാദം ഏത
പ്രകാരമെന്ന അറിയാതെയും— അന്ന്യായം വന്നതിന്റെ ൩–ാം
ദിവസം തീൎപ്പകൊടുത്തതും— വിചാരിച്ചാൽ എന്തസങ്ങതികൊ
ണ്ട എന്ന ഞങ്ങൾ അറിയുന്നില്ലാ— മെപ്പടി ദെവസ്സത്തിൽ കാ
രാളനായ പൊതുവാളെ ഊരാളൻ എന്ന എഴുതി കാണുന്നത എ
ന്ത ലക്ഷ്യത്താൽ എന്നറിയുന്നില്ലാ— ൟ കാൎയ്യത്തിലെ സാക്ഷി
കൊരൻ— കാരണവര ചാത്തു എന്നവൎക്ക അന്ന്യായക്കാരന്റെ
ജെഷ്ഠൻ കണ്ണൻ എഴുതി കൊടുത്ത മറുപാട്ടത്തിൽ കയ്യഴുത്തുകാര
നാകുന്നു—അതിൽ കാരണവരെ ജന്മമെന്നും- കണ്ണന്റെ സമ്മ
തപ്രകാരം മെൽ ഒന്നാം വകുപ്പിൽ കാണിച്ച സംഗതിയും എഴുതു
കയും ചെയ്തിരിക്കുന്നു— അതിന്ന വിരൊധമായി ഇപ്പൊൾ ദ്രവ്യ
കാംക്ഷകൊണ്ട സാക്ഷിക്കാര പറഞ്ഞ വാക്ക വിശ്വസിക്കതക്കത
ല്ലെന്നും ആ ലക്ഷ്യത്താൽ ബൊധിക്കും. ൩– ൟ ൧൦൨൮ാമത മ
കരമാസം ൧൦൹ മുതൽക്ക കണ്ണന്റെ സമ്മതപ്രകാരം നിലത്തി
ൽ വെണ്ടുന്ന പ്രവൃത്തി ഞങ്ങൾ കഴിച്ച വിത്ത എറക്കീട്ടില്ലെന്നും
മൊളച്ച വന്ന നെല്ല ൟ മെടം ൧൩൹ ഉഴുതുകളഞ്ഞിട്ടില്ലെ
ന്നും അന്ന്യായക്കാരനും ജെഷ്ഠൻ കണ്ണനും— സത്യം തന്നാൽ കെ
ട്ട നിലത്തിന്റെ നടപ്പ ഒഴിവാനും അതപ്രകാരം സത്യം ചെ
യ്ത നിലം നടന്നവരുവാനും ഞങ്ങൾക്ക മനസ്സുണ്ട— അതുകൊ
ണ്ട ൟ സങ്ങതികളും സത്ത്യസ്ഥിതിയും വിചാരിച്ചും ആദ്യവി
സ്താരങ്ങളും തീൎപ്പും വരുത്തിനൊക്കിയും ഞങ്ങടെ തെളിവ കൂടി
വാങ്ങിയും ൟ സന്നിധാനത്തിങ്കൽ നിന്ന തന്നെ വിസ്തരിച്ച
മെപ്പടി തീൎപ്പമാറ്റി ഞങ്ങടെ നടപ്പും അവകാശവും സ്ഥിരം ചെ
യ്ത തന്ന ഞങ്ങളെയും ഞങ്ങടെ കുഞ്ഞുകട്ടികളെയും രക്ഷിക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/164&oldid=179736" എന്ന താളിൽനിന്ന് ശേഖരിച്ചത്