താൾ:CiXIV136.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART III. 117

കൂട്ടത്തിൽനിന്ന ഒരു ഉറുപ്പിക വിലക്കുള്ള ഒരു തെക്കമരം പ്രതി
ക്കാരൻ ബലമായി മുറിപ്പിക്കയും വിരൊധിച്ചപ്പൊൾ വാക്കെ
റ്റം പറകയും ചെയ്തപ്രകാരം അന്ന്യായം. ൟ കാൎയ്യത്തിന്ന അ
ന്ന്യായക്കാരൻ മെയി ൫൹ ഹാജരായി ഹരജി ബൊധിപ്പിക്ക
യാൽ സംഗതി അന്ന്യെഷിച്ച ബൊധിപ്പിപ്പാന്നും അന്ന്യായം
പ്രതിസാക്ഷികളെ അയപ്പാനും മരം കൊണ്ടപൊകാതെ, ഇരി
പ്പാൻ ബന്തൊവസ്ത ചെയ്യെണ്ടതിന്നും ഹരജിപ്രത്ത അന്ന ത
ന്നെ മെലാറ്റുര അംശം അധികാരിക്ക താക്കീത അയച്ചു. അധി
കാരി അന്ന്യെഷീച്ച വിവരം മറുപടി ഒന്നിച്ച അന്ന്യായം പ്രതി
കളെയും ൧–ം ൨–ം സാക്ഷികളെയും സ്ഥലത്തിന്റെ സ്ഥിതിവിവ
രം ചിത്രകടലാസ്സും അയച്ച മെയി ൧൯൹ എത്തി അവരൊട
മെയി ൨൧൹ വിസ്തരിക്കയും വാദിക്കുന്ന പറമ്പിൽ മെയി
൨൪൹ ഞാൻ ചെന്ന നൊക്കുകയും അന്ന്യെഷിക്കയും ൩– മുതൽ
൧൦വരെ സാക്ഷികളെ താലൂക്കിൽ ഹാജരാക്കാനായി കല്പിക്കയും
ചെയ്ത മടങ്ങി പൊരികയും ആ സാക്ഷികളെ മെയി ൨൭൹ ഹാ
ജരാക്കി അവരൊടും വിസ്തരിക്കയും അന്ന്യായക്കാരൻ കാണി
ച്ച ആധാരങ്ങളുടെ പകൎപ്പ വാങ്ങി വിസ്താരത്തിൽ ചെൎക്കയും
ചെയ്തു. വിസ്താരത്തിൽ അന്ന്യായത്തിൽ പറയുന്ന പറമ്പ ൧൦ാം
സാക്ഷിയൊട താൻ ൧൦൨൬ൽ ജന്മം വാങ്ങി തന്റെ കൈവശം
വരികയും ൩ാം സാക്ഷിക്ക ൨൨ പണത്തിന്ന ചാൎത്തികൊടുത്ത
അയാൾ അതിൽ ഒര പുരകയറ്റി പാൎക്കുന്നുണ്ടെന്നും അന്ന്യാ
യക്കാരനും അന്ന്യായത്തിൽ പറയുന്ന പറമ്പിൽ തെക്കുംകാട ഉ
ള്ള സ്ഥലം തന്റെ പുരാതന ജന്മമാണെന്നും ഒരു തെക്കുമരം മുറി
പ്പിച്ചിട്ടുണ്ടെന്നും പറമ്പിന്ന ആധാരം ഒന്നും ഇല്ലെന്നും മറ്റും
പ്രതിക്കാരനും— അന്ന്യായത്തിൽ പറയുന്ന പറമ്പത്ത നിന്ന പ്ര
തിക്കാരൻ ഒരു തെക്കമരം മുറിപ്പിക്കുന്നത കാണുകയും അന്ന്യാ
യക്കാരനെ വാക്കെറ്റം പറയുന്നത കെൾക്കയും ചെയ്തിരിക്കുന്നു
എന്നും പറമ്പ അന്ന്യായക്കാരൻ കൈവശമാണെന്നും അന്ന്യാ
യം വക ൧–ം ൨–ം സാക്ഷികളും— പൊയിലിൽ പറമ്പിൽ തെക്കും
കാട നിൽക്കുന്ന സ്ഥലം പ്രതിക്കാരന്റെ പുരാതന ജന്മമെന്ന
കെട്ടിരിക്കുന്ന പ്രകാരവും അതിന്റെ തെക്ക ഭാഗം ഇരിങ്ങാലി
പള്ളി നമ്പൂതിരി ജന്മം മെലെ പൊയിലിൽ തൊടിക ൫൦ പ
ണം കാണമായി ചാൎത്തി വാങ്ങി പുരകയറ്റി പാൎത്തുവരുന്ന പ്ര
കാരവും അന്ന്യായക്കാരനൊട ചാൎത്തിവാങ്ങിട്ടില്ലെന്നും ൩–ാം
സാക്ഷിയും— അന്ന്യായത്തിൽ പറയുന്ന പൊയിലിൽ തൊടിക
കുടിയിരിപ്പ പറമ്പ പ്രതിക്കാരന്റെ ജന്മമാണെന്നും ൧൦൧൪ൽ
കയ്പള്ളി സത്രം സമൂഹക്കാര രണ്ട കുറ്റി തെക്കമരം വാങ്ങിട്ടിരു
ന്നത ൧0൧൫ാമതിൽ താൻ ഊരിച്ച കൊണ്ട പൊന്നീട്ടുണ്ടെന്നും
തെക്ക കൂടാതെ വല്ല അനുഭവങ്ങളും ഉണ്ടൊ എന്നും അത ആര

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/127&oldid=179695" എന്ന താളിൽനിന്ന് ശേഖരിച്ചത്