താൾ:CiXIV136.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 99

ഒരു വെടിയും നിലവിളിയും കെട്ടു അപ്പൊൾ ഞങ്ങൾ ഓടി ചെ
ല്ലുമ്പൊൾ ഞങ്ങളെ വലിയ വീട്ട വളപ്പിൽ പറമ്പിൽ വഴിക്ക ഏ
ട്ടൻ വെടി കൊണ്ട വീണിരിക്കുന്നു— ൟ ദിക്കിൽ താലിലെ വീ
ട്ടിൽ ഇരുന്ന വരുന്ന കുഞ്ഞന്മനും— അനുജൻ നമ്പിയും രാമറ
എന്നവനും വാളു കൊണ്ടും പിശ്ശാംകത്തികൊണ്ടും കൊത്തുകയും
കുത്തുകയും കൊരൻ തൊക്കും കയ്യിൽ പിടിച്ച നിന്നിരിക്കുന്നു
അപ്പൊൾ ഞാനും ചിണ്ടനും അമ്പുവും വീണ നിലയിൽ പാ
ഞ്ഞ അടുക്കുമ്പൊൾ എന്നെയും അമ്പുവിനെയും മെപ്പടി കുഞ്ഞ
ന്മൻ വാളകൊണ്ട കൊത്തുകയും ചെയ്ത ഞങ്ങൾ ൨—ാളെയും പി
ടിച്ച വലിച്ച താലിലെ വീട്ടിൽ മെൽപറഞ്ഞവരും മറ്റും കൂടി
കൊണ്ടുപൊകുമ്പൊൾ ഞങ്ങൾ നിലവിളിക്കുന്നത കെട്ട ഞങ്ങ
ൾ താലിലെ വീട്ടിൽ എത്തുമ്പൊൾ കവ്വായി തുക്ടി മുനിസീഫ
കൊടത്തി ശിവായി കൃഷ്ണൻ നായരും മറ്റും പാഞ്ഞ എത്തി. തടു
ത്ത നിൎത്തിയപ്പൊൾ ഞാൻ അവിടെ നിന്നപാഞ്ഞ വരുമ്പൊ
ൾ എന്റെ അനന്തിരവൻ ചിണ്ടനെ വഴിക്ക കണ്ടു. ഞങ്ങൾ ര
ണ്ടാളും കൂടി ജെഷ്ഠൻ വീണ ദിക്കിൽ പൊയി ജെഷ്ഠനെ എടുത്ത
വീട്ടിൽ കൊണ്ടവന്നു അപ്പൊൾ മരിച്ചിട്ടില്ലാ നിങ്ങളെ ആരാ
കുന്നു വെടി വെച്ചത എന്ന ചൊദിച്ചപ്പൊൾ കൊരൻ ആകുന്നു
എന്നെ വെടി വെച്ചത എന്നും മറ്റും ജെഷ്ഠൻ പറയുന്നത ഇ
വിടെയുള്ള കുഞ്ഞുകട്ടികളും ഞാനും പലരും കെട്ടിട്ടുണ്ട. മെൽപ
റഞ്ഞ പ്രതിക്കാരെ കൂടാതെ ചൊഴലി അംശത്തിൽ രാമനും ചെ
റിയ രാമനും— ചന്തുവും— രയരപ്പനും— ചിണ്ടന്മെനവനും— കാഞ്ഞി
ലെരി അംശത്തിൽ കുഞ്ഞൊനും— ൟ വെടി വെക്കുന്നതിന്റെ
മുമ്പെ താലിലെ വീട്ടിൽ പാൎപ്പിക്കുകയും മെൽപ്രകാരം ജെഷ്ഠൻ
വീണ ദിക്കിൽ ഞങ്ങൾ പാഞ്ഞ ചെല്ലുമ്പൊൾ വഴിക്ക രണ്ട ഭാ
ഗമായി പത്ത പതിനഞ്ച ആള നിന്നീട്ട കണ്ടതിൽ മെപ്പടി രാ
മൻ മുതൽ ൫—ാളെ എനിക്ക തിരിഞ്ഞിരിക്കുന്നു. ശെഷം ആളുക
ളെ എനിക്ക തിരിഞ്ഞീട്ടില്ലാ മെൽ പറഞ്ഞ ൧ മുതൽ ൪ പരെ പ്ര
തിക്കാര കൂടാതെ ഇതിൽ പെര പറഞ്ഞീട്ടുള്ള ആളുകൾ ൟ കാൎയ്യ
ത്തിലെക്ക സഹായക്കാര എന്ന ബൊധിപ്പിച്ചിരിക്കുന്നു. കണ്ടി
രിക്കുന്ന സാക്ഷിക്കാരെ പെര ഇപ്പൊൾ പറഞ്ഞാൽ എന്റെ കു
ഞ്ഞന്മൻ എന്ന കാരണവര യാതൊരു പ്രകാരെണ എങ്കിലും
തെറ്റിച്ച കളയുന്നതാകകൊണ്ട സാക്ഷിക്കാരെ പെര ഇപ്പൊൾ
പറവാൻ എനിക്ക മനസ്സില്ലാ ൟ ൨൯൹ അസ്തമിപ്പാൻ രണ്ട
നാഴിക പകലെ രണ്ട തൊക്കും രണ്ട വാളും കുഞ്ഞന്മൻ കാരണ
വര കല്ല്യാടൻ കുഞ്ഞന്മന്റെ കയ്ക്കൽ കൊടുത്ത അയച്ചിരിക്കു
ന്നു ൟ കാരണവരും മക്കളും ഇതിന മുമ്പെ എന്റെ ജെഷ്ഠൻ
രയിരു എന്നവരെ കുല ചെയ്വാനും മറ്റും ഭാവിച്ച സംഗതിക്കും
മറ്റും രയിരു എന്നവര തന്നെ തുക്ടി സന്നിധാനത്തിങ്കൽ ബൊ

O 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/109&oldid=179677" എന്ന താളിൽനിന്ന് ശേഖരിച്ചത്