താൾ:CiXIV132a.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 267 —

ച്ചളകൊണ്ടുള്ള ഒന്നു രണ്ടു ഗോളസ്തംഭങ്ങൾ അത്രേ. ഇവ
നാം ചിത്രത്തിൽ കാണുന്ന പ്രകാരം കണ്ണാടികൊണ്ടുള്ള കാ
ലുകളിന്മേൽ നില്ക്കുന്നു. ചക്രം തിരിയുന്നതിനാൽ കണ്ണാടി
യിൽ കണ്ണാടിവിദ്യുച്ഛക്തിയും (+) തോലിൽ കന്മദവിദ്യുച്ഛ
ക്തിയും (−) ഉളവാകും. ശക്തിയെ നടത്തുന്ന രണ്ടംശങ്ങ
ളിൽനിന്നു ഒരു കമ്പി പുറപ്പെട്ടിട്ടു ചക്രത്തെ ഒരല്പം ചുറ്റി
യിരിക്കുന്നതല്ലാതേ ഇതിലുള്ള പല ആണികളെക്കൊണ്ടു ക
ണ്ണാടിയോടു എത്രയും അടുക്കുന്നതിനാൽ ഗോളസ്തംഭങ്ങളുടെ
എല്ലാ − വിദ്യുച്ഛക്തി ചക്രത്തിന്റെ അരികേ കൂടുകയും +
വിദ്യുച്ഛക്തിയോ അകന്നു നടത്തുന്ന അംശത്തിന്റെ വേറേ
ഭാഗത്തു കൂടും. കണ്ണാടിക്കാലുകളുടെ നിമിത്തം ഈ വിദ്യുച്ഛ
ക്തിയിൽനിന്നു ഒന്നും നീങ്ങിപ്പോകില്ല. ചക്രത്തിലോ കാ
ൎയ്യം വേറേ; ഇതിൽ ഉളവായ + വിദ്യുച്ഛക്തി ഒക്കയും ഗോള
സ്തംഭങ്ങൾ കൈക്കൊണ്ടിട്ടു ഇടഭാഗത്തു അവയെ ചേൎക്കുന്ന
അംശത്തിൽ കൂടും; തോലിൽ ഉത്ഭവിക്കുന്ന − വിദ്യുച്ഛക്തി
യോ ഒരു ചങ്ങലകൊണ്ടു നിലത്തു പോകും. ഈ യന്ത്രത്താൽ
ഇഷ്ടംപോലേ + വിദ്യുച്ഛക്തിയെ ഈ രണ്ടു ഗോളസ്തംഭങ്ങളിൽ
കയറ്റുവാനും അവിടേനിന്നുപരിഗ്രഹിപ്പാനും കഴിയും (സാ
ധാരണമായി മേല്പറഞ്ഞ കുപ്പികളെ ഈ ഗോളസ്തംഭത്തോടു
അടുപ്പിക്കുന്നതിനാൽ വിദ്യുച്ഛക്തികൊണ്ടു നിറെക്കുന്നു.) വിര
ലിനെയോ വേറേ വസ്തുവിനെയോ അടുപ്പിച്ചാൽ അഗ്നിക
ണം ചിലപ്പോൾ രണ്ടു മൂന്നു അംഗുലത്തോളം തെറിക്കുന്നതു
കാണാം. എനിക്കു − വിദ്യുച്ഛക്തി കിട്ടുവാൻ ആവശ്യമുണ്ടെ
ന്നുവരികിൽ ഞാൻ + വിദ്യുച്ഛക്തിയെ ഒരു ചങ്ങലകൊണ്ടു നി
ലത്തേക്കു യോജിപ്പിച്ചു നടത്തി ചക്രത്തിന്റെ തോലിന്നു ഒരു
ഗോളസ്തംഭത്തെ അടുപ്പിക്കുന്നതു മതി. ഈ യന്ത്രത്തെ ഗൎമ്മാ
നരാജ്യത്തിൽ ചില ശാസ്ത്രികൾ സങ്കല്പിച്ചു. (Hansen, Winkler,
Bose.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/287&oldid=191028" എന്ന താളിൽനിന്ന് ശേഖരിച്ചത്