താൾ:CiXIV131-7 1880.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 3 –

30. കിണത്ത മുകത്തളിർ–ആൎന്ന ചുടരിൽ;
കൊഴുവുടൽ ഉൾതളിർ–കാരും അഴകിൽ.

31. ഷണ്ഡൻ തെളിഞ്ഞു ചൊന്നാൻ:–പാരി
s പുരാൻ
ഖിന്നർ കനിഞ്ഞതു ഞാൻ-പാൎത്തു തൃപ്തിവാൻ.

32. അശ്ശൂർ വെന്നികൊണ്ടു-നീ–ഭ്രംശിച്ചെ
ഹോവാ,
നിസ്രൊൿ വെന്നെന്നു നഹി– ഭ്രമിച്ചുവൃഥാ.

33. ശത്രുഗണം തടുപ്പാൻ–പുശ്‌ഛിച്ച സുരൻ
മിത്രജനം പൊറുപ്പാൻ–വിശ്വസ്ത പരൻ.

34. ഇവൎക്കുള്ളവധിയെ–മോചനം തന്നേൻ;
ഇശ്‌ഛിച്ച അശനത്തെ–ഭോജ്യം നല്കുവേൻ.

35. നല്ലിരിക്കുള്ള പക്ഷം–മൂന്നു വത്സരം
നലമസ്തു–വിപക്ഷം–ഊനം നിശ്ചയം

36. ബദ്ധർ നന്നിപൊങ്ങവേ–കേട്ടുവണങ്ങി
ഉദ്ധരണം സ്മരിക്കേ–കൂറി തുടങ്ങി;

37. ഇഹപരങ്ങളെങ്ങും–ആളിയരുൾവോൻ
ഇഹത്തിൽ മൎത്ത്യരെന്നും–വാഴും നരക്കോൻ.

38. അവൻ പുനലിന്നുചാൽ–ആറ്റിനിറെ
പ്പോൻ;

തവമനം ദയയാൽ–മാറ്റിവിടുന്നോൻ.

39. ഭൃത്യരിൻ ഇളമയെ–പാൎത്തനിത്യനോ
സ്തുത്യ അരുൾ കടലേ–ആദൃതനല്ലോ.

40. അങ്ങുള്ള അലിവിനാൽ–ആനന്ദപ്പെട്ടോം
ഇടുള്ള അളുക്കത്താൽ– ആയത്തപ്പെട്ടോം.

41. പരമയരുൾപണ്ടം–കാഴ്ച വേച്ചെന്ന്യേ
പരം വകയിങ്ങൊന്നും– കാട്ടുകരുതേ.

42. വിടകൊണ്ട ബദ്ധർ ആ-ബദ്ധനന്ദിയിൽ
ഉടമ പുതുക്കിതാ–വൃത്തസിദ്ധിയിൽ

43. സ്വല്പ ദിനങ്ങൾക്കകം–ആശ്രയം നി
ന്നോൻ
സഹസ്ര പരദിനം–ആദരം നില്പോൻ

44. അല്പ വിശ്വസ്തയെ–കുറിച്ചവനോ
അല്പത്തിൽ ഭക്തിയെ–കുറിച്ചെണു്ണുമോ?

45. അരുപൊഴുതിൻ ഫലം– വേണ്ടിച്ചെടു
പ്പാൻ
കരുണ അനുദിനം– വേണം തുണെപ്പാൻ.

46. നിൎമ്മലന്തിരുമുമ്പിൽ–ആൎത്തമനസാ
നിൎമ്മദയുണൎച്ചയിൽ–പ്രാൎത്ഥിഞ്ജസാ

47. വിണ്മയ തെറികൾ മാരാൎത്തി നൎമ്മങ്ങൾ
വിട്ടിങ്ങു കഴിക്കും പ്രാണാൎപ്പണം ഞങ്ങൾ.

48. വ്രതശപഥം നന്നേ– ഏറ്റു കുനിഞ്ഞാർ
പ്രതിജ്ഞയൊക്കുംവരേ–നോറ്റുവരഞ്ഞാർ.

49. വന്നടുത്തു കുറിനാൾ–ഹാസം വരുമോ ?
മന്നൻ കടുപത്ഥ്യത്താൽ–ശാസിച്ചിട്ടുമോ ?

50. ഷണ്ഡൻ അരചന്മുമ്പിൽ–ബാദ്ധ്യസ്ഥ
ൻ നിന്നാൻ
പണ്ഡിതജനങ്ങളിൽ–സാദ്ധ്യം ഉണൎത്താൻ.

51. സിദ്ധി–തിരുമനസ്സിൽ–ഭേദിക്കുന്നതോ?
ബുദ്ധിഭക്തിയുക്തിയിൽ–ഭേദം എണ്ണമോ?

52. ചിന്ത പെരുമകൊണ്ടേ– വീമൽ എന്തു
വാൻ?

സ്വന്തരെ പരൻതന്നെ–വീണ്ടുകൊള്ളുന്നാൻ.

53. പരസ്യ പ്രതിഫലം–ഗൂഢഭക്തിക്കേ!
രഹസ്യ പ്രസന്നവും–ഊഢ ധൃതിക്കേ !

54. ഒളിവിൽ വിശ്വസ്തരെ–ചുണ്ടിതെ
ഹോവാ
വെളിയിൽ-മന്നന്നുള്ളിൽ–പൂണ്ടിതു കൃപാ.

55. പണ്ഡിത ശിഷ്യരെ ആരാഞ്ഞു മന്നനാർ
ഖണ്ഡിപ്പിൽ–പരിപ്പുകാർ–കാഞ്ഞു മിന്നിനാർ.

56. ഇത്തരയുത്തരങ്ങൾ–വൈഭവമിച്ചം
അത്തരം മുതിൎച്ചകൾ–വയ്യത്തിൽ കൊഞ്ചം.

57. സുരന്നു നൽവ്രതക്കാർ– ആയ്നിന്നവരേ
അരചൻ പ്രവൃത്തിക്കാർ–ആക്കിയുടനേ.

58. സ്വനിഴലിനെ വിട്ടും–ആയത്തൻ വ
ന്നാൽ
സ്വയം വരൻ വരിക്കും– ആൎദ്രകനിവാൽ.

59. ചിറ്റിമ്പയലകടൽ–മോതുന്നെത്തുവാർ!
ചുറ്റും മൎത്ത്യരൊടടൽ–കോലുന്നതു പാർ!

60. വിഷയമദത്തിനാൽ–വീഴുന്നു ചിലർ;
വിഷതരുണികളാൽ– തീരുന്നു പലർ.

61. ജഡസുഖരതത്തിൽ–ഭീമർ കുഴങ്ങും;
ജഡബുദ്ധി ബന്ധത്തിൽ–വീരർ കുടുങ്ങും.

62. മധുമുന്തിരിരസം–കള്ളും മദ്യവും
മദിരയവരസം–കൊല്ലും പലരും.

63. ചുക്കിരി വമ്പുകളും–മിഞ്ചിച്ചവരെ
ചുക്കിണി പകിടയും–പിക്കും മെല്ലവേ.

64. ഉലകിൻ അൻപും വൻപും-വീമ്പും ശ
ങ്കിപ്പോർ
അലശൽ പെടും–നമ്പും–മാൺപിൽ കെടു
വോർ.

65. നെഞ്ചത്തിൽ കത്തും നഞ്ഞും–നോവും
ഉണരാ
നെഞ്ചരും കെട്ടഴിഞ്ഞും–പോകും തരസാ.

66. തൻപെരുമ പെരിയോർ–താണുമുടിയും
തന്മിടുമ പുളെപ്പോർ–ആണുമുഴുകും.

67. അഴന്നഴുകുന്നു സ്വായത്തസിദ്ധികൾ;
താഴെക്കുന്നുണ്ടു കൃപായത്ത സിദ്ധികൾ.

68. കൃപപിടിക്കും പുല്ലർ – തോലിയപ്പെടാർ;
ധൃതിതടുക്കും കല്ലർ–പോരിൽ പടുവാർ.


1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/7&oldid=188485" എന്ന താളിൽനിന്ന് ശേഖരിച്ചത്