താൾ:CiXIV131-7 1880.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 2 –

SACRED SONGS AND SOLOS.*
കീൎത്തനങ്ങൾ.

6. STANDING BY A PURPOSE TRUE.

അനുപല്ലവി.


അനുപല്ലവി.

ദാന്യേലിൻ ധൈൎയ്യത്തിൽ–ധീരൻ എന്നു നിൽ–
ദൈവധൃഷ്ട നല്ല കോൾ–ധൈൎയ്യത്തോടു ചൊൽ.

1. അഴകു തിരണ്ടയൂർ – പാരിട വെയ്യോൻ
നല്ലൊളി കെടുത്ത ചൂർ–ബാബലിലെ കോൻ.

2. നിവസിപ്പവർ തദാ–ദാസർ ഒഴികേ
പ്രവസിപ്പതിന്നതാ–ദാസ്യപ്പെട്ടയ്യേ!

3. പരിചർ മന്നന്നായ്–ശോധിച്ചെടുപ്പാൻ
അരിംബദ്ധരെ നന്നായ്–ഷണ്ഡൻ അടുത്താൻ

4. അരചകുല വിദ്യ–പാഠം കഴിപ്പാൻ
അരുങ്കുലസ്ഥരദ്യ–പാട്ടിൽ പെടുത്താൻ

5. മധുരഗന്ധദ്രവ്യം–അമൃതം ചെയ്താർ
മദിരമധു-ഗവ്യം–അൎഭകർ ഉണ്ടാർ

6. നൃപതിക്കു ഭൃത്യരിൽ–കൃപയൊടുങ്ങാ
തൃപ്തിയൊന്നും നാല്വരിൽ–ഹൃദിവരുത്താ.

7. യെരുശലേം നിണക്കേ–വൈധവ്യം
കണ്ടോ

കരുതലർ പിണെച്ചേ–വൈകൃത്യം അയ്യോ!

8. ജനനി വിധവയായ്–ചൂളതനത്താൽ
ജനകൻ ചൊടിയനായ്–ശൂന്യവൃത്തിയാൽ.

9. അമ്മ മണ്ണുപിരണ്ടും–ചാമ്പണിഞ്ഞും
വിമ്മിവിങ്ങി കരഞ്ഞും–കാണുന്നിതെങ്ങും!

10. അരുവയുടെ ദുഃഖം ഓൎക്കുമളവിൽ
അരുതിങ്ങൊരു സുഖം–ഭോജനങ്ങളിൽ.

11. മന്നവനുരയറ്റു-എന്നുരെപ്പതാർ ?
മന്നിലയുറ്റ കൊറ്റു–എന്നെണ്ണുന്നതാർ ?

12. പണ്ഡിത വിധിഭംഗം–ഭവിച്ചു എന്നാൽ
ഷണ്ഡന്നു മൃത്യുസംഗം–ഫലിക്കും ബലാൽ,

13. ഖിന്നതയുടൻ ദന്യേൽ–സ്വാമിൻ, ശ്ര
വിപ്പിൻ
ഖിന്നത്വം ഭവിക്കില്മൽ–ശ്വാസം കെടുപ്പിൻ!

14. അരുവലർ അങ്ങുന്നേ–നാല്വരെണ്ണൊല്ലാ
അരചന്നരിശത്തെ–താങ്ങൾ തൊടൊല്ലാ

15. പരനുടെ വിഹിതം–ഉള്ളിൽ നിനെ
പ്പോർ

നരപതി കല്പിതം–ഒല്ലി നടപ്പോർ.

16. പരനുടെ ധൎമ്മത്തെ–നീതിയുടൻ നോം
ഭരിപ്പതിന്നുള്ളത്തെ–ൟടു കൊടുത്തോം.

17. മൊഴിഞ്ഞിതെൻപുരാൻ: തീണ്ടൽ അക
ല്പിൻ,
ഒളിവകം ഭാവിപ്പാൻ–തീമ ഒഴിപ്പിൻ.

18. പഴുതരുൾക മഹാൻ–ബാലഭക്ഷണം
ഒഴിച്ചിങ്ങു കഴിപ്പാൻ –പാലഭജനം.

19. ഉപ്പുപരിപ്പപ്പുകൾ–ദാസൎക്കു കൊള്ളാം;
തപ്പില്ലൊട്ടും വപ്പികൾ–ആകയില്ല നാം.

20. ഉരക്കല്ലിൽ പൊന്നിൻ ചേൽ-ൟര
ഞ്ചുദിനം
ഇരിക്കരുത്തിമ്മെയ്യേൽ–വീൎയ്യപ്പെടണം.

21. ഉതവിമികും കൎത്താ–ബന്ധുത്വംകൊണ്ടേ
ഉദ്ധരിക്കും ദയയാ–ബന്ധിച്ചവരെ.

22. ഇത്ഥം ഉണൎന്ന ഷണ്ഡൻ–മൊഴിഞ്ഞു
മുദാ:
ശ്രദ്ധ പകൎന്നു മന്ദം–വഴിഞ്ഞു ഇതാ.

23. ഷണ്ഡൻ അനുവദിപ്പാൻ–നീ കൊതി
ച്ച നാൾ
ദണ്ഡ്യനല്ല ഭവിപ്പാൻ–ൟശ്വരവശാൽ

24. ബദ്ധർ ചൊന്നു നന്നിയാൽ ! അബദ്ധം
വരാ!
ബന്ധിച്ച കരുണയാൽ–അഭംഗിതട്ടാ!

25. തനിച്ചിരുന്നൎഭകർ–മൊഴിഞ്ഞു തദാ:
ഒന്നിച്ചു പട നികർ – പോരേണം ഭക്ത്യാ.

26. ഭക്തവത്സപുരാന്നെന്നും ഇങ്ങുന്നേ
യുക്തസ്തുതികൾ വിനാ–നിന്ദയരുതേ!

27. തികഞ്ഞവധി-പുമാൻ-വേഗം വിവരം
വകതിരിഞ്ഞറിവാൻ–വേശിച്ചു ഗൃഹം.

28. വണങ്ങി പരിപ്പുകാർ–ഇടത്തു നിന്നാർ;
അടങ്ങി പ്രഥമക്കാർ–വലത്തുറെച്ചാർ.

29. പരിപ്പുതിന്നികളെ-ശോധിച്ച ഷണ്ഡൻ
പരുവം കണ്ടളവേ–ഗോപ്യപ്രസന്നൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/6&oldid=188482" എന്ന താളിൽനിന്ന് ശേഖരിച്ചത്