താൾ:CiXIV131-6 1879.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

ഐശ്വൎയ്യമുള്ള ഇന്ദ്രനേ! ഞങ്ങൾ ജാഗ്രതയും കീൎത്തിയുമുള്ളവരാകയാൽ
ഞങ്ങൾക്കു ദ്രവ്യസമ്പാദ്യമുണ്ടാവാൻ ഈ കൎമ്മത്താൽ ഞങ്ങളെ ഉണ
ൎത്തുക. 7. ഇന്ദ്രനേ! ആടുമാടു തുടങ്ങിയുള്ള സകല ജീവികളും ആഹാര
ദ്രവ്യങ്ങളും അനവധി ഉണ്ടാവാൻ തക്ക ഐശ്വൎയ്യത്തെ അനവധിയായും
ധാരാളമായും നൽകേണമേ. 8. ഇന്ദ്രനേ! ഞങ്ങൾക്കു വിശ്രുതിയും മഹാ
സമ്പത്തും അനേകായിരം വഴികളായി വളൎത്തിത്തരികയും നിലങ്ങളിൽ
നിന്നു ഭക്ഷണദ്രവ്യങ്ങളെ വണ്ടിയിൽ നിറച്ചു കൊണ്ടുവരുവാൻ സംഗ
തി വരുത്തുകയും ചെയ്ക. 9. ധനാധിപതിയും വേദഗീതങ്ങളുടെ പൊരു
ളും യാഗശാലയിൽ എഴുന്നരുളുന്നവനുമായ ഇന്ദ്രനേ! നിന്നെ പുകഴ്ത്തി
ഞങ്ങളുടെ ദ്രവ്യസംരക്ഷണക്കായി നിന്നോടപേക്ഷിക്കുന്നു. 10. അക്കിത്തി
രി സോമപാനത്തെ മാറി മാറിപ്പകൎന്നു നിത്യവാസസ്ഥലത്തിൽ പാൎക്കു
ന്ന പരാക്രമിയായ ഇന്ദ്രന്റെ മഹാവീരധൈൎയ്യങ്ങളെ പുകഴ്ത്തുന്നു.

ഹിന്തുക്കൾ പോറ്റിപ്പുകഴ്ത്തുന്ന വേദത്തിൽ ഉൾപ്പൊരുൾ ഇപ്രകാ
രമുള്ളതല്ലാതെ മറെറാന്നുമല്ല. ഇങ്ങിനെയുള്ള ഗ്രന്ഥങ്ങളാൽ എന്തൊ
രറിവു സാധിക്കും? ഇങ്ങിനത്ത ജപങ്ങളാൽ വരുന്നലാഭമെന്തു? ഇനി ക്രി
സ്തീയ മതഗ്രന്ഥമായ സത്യവേദപുസ്തകത്തിൽനിന്നു ഒരു സങ്കീൎത്തന
ത്തെ എടുത്തു കാണിക്കാം. സത്യവേദമഹിമക്കും മേന്മക്കും മുമ്പാകെ ഋ
ഗ്വേദം മഹാനിഷ്ഫവും വ്യൎത്ഥവുമത്രെ എന്നു ഈ രണ്ടിനേയും ഒത്തു
നോക്കുന്നതിനാൽ അറിയാം.

ഏകദൈവമായ യഹോവാവണക്കം.

(സങ്കീൎത്തനം 139, 1 –12, 23, 24.)

൧. യഹോവെ, നീ എന്നെ ആരാഞ്ഞ് അറിഞ്ഞിരിക്കുന്നു. എൻ ഇ
രിപ്പും എഴുനീല്പും നിയേ അറിയുന്നു. ൨. എൻ അഭിപ്രായത്തെ ദൂരത്തു
നിന്നു ബോധിക്കുന്നു. ൩. എൻ പാതയും കിടപ്പും നീ ചേറിക്കണ്ടു എ
ന്റെ എല്ലാ വഴികളിലും പരിചയിച്ചിരിക്കുന്നു. ൪. യഹോവേ കണ്ടാലും
നീ മുറ്റും അറിയാത്ത ഒരു മൊഴിയും എൻ നാവിലില്ലല്ലോ. ൫. നീ മൂ
മ്പും പിമ്പും എന്നെ തിക്കി നിൻകരം എന്മേൽ വെച്ചിരിക്കുന്നു. ൬. ഈ
അറിവ് എനിക്കു അത്യത്ഭുതവും എനിക്ക് എത്തിക്കൂടാത്ത ഉയരവും ആ
കുന്നു. ൭. നിന്റെ ആത്മാവിൽനിന്നു ഞാൻ എവിടേ പോവു തിരുമുഖ
ത്തെ വിട്ട് എവിടേക്കു മണ്ടും, ൮. സ്വൎഗ്ഗം ഞാൻ ആരോഹിച്ചാലും നീ
അവിടെ (ഉണ്ടു) പാതാളത്തെ കിടക്കയാക്കിയാലും നീ അതാ. ൯. ഞാൻ
അരുണോദയചിറകുകളെ എടുത്തു കടലറുതിയിൽ കുടിയിരുന്നാലും, ൧൦. അവിടെയും തൃക്കൈ എന്നെ നടത്തും നിൻ വലങ്കൈ എന്നെ പിടിക്കും.
൧൧. ഇരിട്ടെങ്കിലും എന്നെ ചതെക്കും എന്നു പറഞ്ഞാലും രാത്രി എന്റെ
ചുറ്റും വെളിച്ചം (ആകും). ൧൨. അന്ധകാരം നിണക്ക് ഇരുട്ടാക്കുന്നില്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/76&oldid=188038" എന്ന താളിൽനിന്ന് ശേഖരിച്ചത്