താൾ:CiXIV131-6 1879.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 26 —

൬. ഇപ്പാരിൽ ഇറങ്ങിയ യേശുകൎത്താ

അപ്പോഴും നിരപ്പു വരുത്തി; തഥാ
തൻ ശാസത്തിൻ വീൎയ്യം കൈയേറ്റവൎക്കായ്
വിശ്വാസപ്പിറപ്പിന്നു കാരണം ആയ്.
പാഴാപാടേതാതായതെല്ലാം
ഇപ്പോഴന്നു നാളിലും മാറ്റുകയാം.

൭. നിസ്സാര പ്രവാസിയിൽ കൂറുടയോൻ,
അസാരനെ ഓമനിച്ചോമ്പി കൊൾവോൻ,
സന്തോഷപ്രത്യാശകൾ ഏകും മഹാൻ
എൻ ഓമന യേശു എന്നോതുന്നു ഞാൻ.
കൊള്ളാം-കൊള്ളാം-വീണ്ടുകൊൾവോൻ
കളഞ്ഞ എൻസസ്ഥാനത്തെന്നേ നിൎത്തുവോൻ.

൮. പുകണ്ണു മികിണ്ണ എൻ ദേഹി ഉണർ
പിഴുക്കി പെറുക്കികളായ നരർ
തിരൂളം അലിഞ്ഞു കനിഞ്ഞ പിതാ

തൻ മാറിലണെച്ചൻപു കാട്ടും സദാ.

ആം-ആം-ആം-ആം-ആശ്ചൎയ്യമേ!
അനാരത വാസം പിതാവിൻ ഗൃഹേ.

൯. സഞ്ചാരികൾ കൈക്കൂട്ടുരൂട്ടിരയോ?
മഞ്ചാടി അഭ്രാദി പെറുക്കുകയോ?
കൺമോഹനപ്പോരിൽ കണ്ണോക്കെത്തുമോ?
വിണ്ണാശയുള്ളോന്നു മണ്ണാശ നന്നോ?
മായാമോഹം-ആയതിൻ മാൽ
ദൎശിക്കുന്നെല്ലാം തിറങ്കണ്ണുകളാൽ. lb/>

൧൦. എൻ യേശു സമ്മാനിക്കും സ്വാസ്ഥ്യം നല്ലൂ
നിരാശ തള്ളീട്ടു പ്രത്യാശ കൊൾവൂ.
വിശ്വാസത്തിൻ ഓട്ടം ചെമ്മേ തികെച്ചാൽ
വിഷാദ ദുഃഖാലസ്യം മാറ്റും അൻപാൽ.
ആം കോളേ—നാട്ടാധി കളവേൻ—
കൎത്താവിന്റെ കോളിൽ വിശ്രാമം കൊൾവേൻ.

ചോനാൎക്കണ്ടി കേരളൻ.

൧. മൽ= എന്റെ; പുരാ= മുങ്കാലത്തു; തൃമുറ്റം = തിരുമുറ്റം, ഏദൻതോട്ടം എന്നതു ശ്രീ
കോവിൽ ആം സൎഗ്ഗത്തിന്റെ പ്രകാരം (മുറ്റം) ആയി ഊഹിച്ചു കിടക്കുന്നു; അഹസ്സിൽ =
നാൾതോറും; ആമോദം = ആനന്ദത്തിന്റെ തൃപ്തി; ദിനേ= നാൾക്കുനാൾ. ൨. വമ്പൊള്ളൻ
= പിശാചു; പൊറാതെ = പൊറുക്കാതെ, പൂളം = പൊള്ളു, പൊയി; മാൽ = മഹാസങ്കടം; പര
ദീസ = ഭിസ= ഏദൻതോട്ടം; ഏനസ്സ്= പാപം, സ്നേഹോൽകൃഷ്ണൻ = ദൈവം. ൩. മനപ്പാടു = മേ
വിടം, home; കപ്പപ്പാടു = നീചകച്ചകം; ഇണ്ടൽ = ക്ലേശം; ഗേഹം = വീടു. ൪. വിശ്രാമം =
ക്ഷീണത തീൎക്കൽ; എങ്ങാണ്ടു = വല്ലേടം; സങ്കേതം=ഒതുക്കിടം. ൫. പരുങ്ങൾ = അമ്പരപ്പു;
കറങ്ങൽ = ചുഴല്ച; മടുപ്പു = അറെപ്പു; പൊങ്ങച്ചം = ഗൎവ്വം; അറാ = അറുന്നില്ല; നില്ലാ = നിന്നു
പോകുന്നില്ല; പിരട്ടു.= ചതിവു; തങ്ങാരം = സഹായം, തങ്ങൽ, ൬. പാർ = ഉലകു; തഥാ =
ഇങ്ങനെ; പാഴാപാടു = ഇളപ്പവും ദാരിദ്ര്യവും ഉള്ള സ്ഥിതി; പാഴൻ = നിസ്സാരൻ, ൭. പ്രവാ
സി = നാടുകടത്തി പാൎക്കുന്നവൻ, കൂറു = സ്നേഹം; ഓതുക= അറിയിക്ക. ൮. പുകഴുക = സ്തു
തിക്ക; മകിഴുക = സന്തോഷിക്ക; തിരൂളം = തിരുവുള്ളം; അനാരതം = നിത്യം; ഗൃഹേ= ഭവന
ത്തിൽ. ൯. ഉട്ടുരൂട്ടു.= കുട്ടാക്കുട്ടി; ഓരോ വിട്ടുസാമാനങ്ങൾ; മഞ്ചാടി = മഞ്ചാടിക്കുരു; അഭ്രം = അഭ്രകം, കാക്കപ്പൊന്നു; കണ്ണോക്കു = കണ്ണിന്റെ നോക്കു; വിണ്ണു = സ്വൎഗ്ഗം; തിറങ്കണ്ണു = മറി
ഞ്ഞ കണ്ണു. ൧൦. സ്വാസ്ഥ്യം = സ്വസ്ഥത; നാട്ടാധി = വിട്ട പിതൃരാജ്യത്തെ കുറിച്ചുള്ള തീരാദുഃഖം.

A MEDITATION.

1. വേദധ്യാനം.

ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു. സങ്കീ. ൧൧൧, ൧൦.

ദൈവഭയം പാപത്തെ വെറുക്കുന്നു. ഈ ഭയം ഇല്ലാത്തവൻ പാപ
വലിപ്പവും ഘനവും വിചാരിച്ചു ശങ്കിക്കുന്നില്ല.

പുത്രഭയമുള്ളവൻ ദൈവത്തെ ദുഃഖിപ്പിക്കാതെയും കോപിപ്പിക്കാ
തെയും ഇരിക്കേണ്ടതിന്നു പാപത്തിൽനിന്നു ഒഴിഞ്ഞു നില്പാൻ ഉത്സാഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/34&oldid=187945" എന്ന താളിൽനിന്ന് ശേഖരിച്ചത്