താൾ:CiXIV131-6 1879.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. VI. FEBRUARY 1879. No. 2.

THE REV. JACOB RAMAVARMA.

യാക്കോബ് രാമവൎമ്മൻ.

ഒരു ഹിന്തു പാതിരിയുടെ ജീവിതം.

(VIാം പുസ്തകം ൧൦ാം ഭാഗത്തിൽനിന്നു തുടൎച്ച.)

അക്കാലത്തു ദൈവഭക്തിയുള്ള ഒരു കപ്പിത്താൻ സായ്പു എന്റെ ജ്യേ
ഷ്ഠന്നു ഒരു മലയാള സുവിശേഷം കൊടുത്തു എനിക്കു കൊണ്ടു വന്നു തന്ന മ
ലയാളഭാഷയിൽ അച്ചടിച്ചതായ ഒരു പുസ്തകം ഒന്നാമതു കാണുകയാൽ
ഞാൻ ആശ്ചൎയ്യപ്പെട്ടു: അതിന്റെ സാരം ഹേ വൈദിക നോക്ക എന്നു
പറഞ്ഞു ഞാൻ അതിൽ മത്തായി ഒന്നാം അദ്ധ്യായം അല്പം വായിച്ചാ
റെ പേരുകളുടെ പ്രയാസം നിമിത്തം ഇതിൽ എല്ലാം ഇപ്രകാരം തന്നെ
ആയിരിക്കും എന്നു വെച്ചു മേശമേൽ ഇട്ടുകളഞ്ഞു എങ്കിലും സ്നേഹിത
ന്മാർ വരുമ്പോൾ ആ അപൂൎവ്വ വസ്തു എടുത്തു കാണിച്ചു അന്യസംജ്ഞ
കൾ നിമിത്തം പരിഹസിക്കയും ചെയ്യും. അത്രയും അല്ല മനസ്സു അ
ധികമായിട്ടു കാമശാസ്ത്രം മുതലായ വഷളായിട്ടുള്ള ഗ്രന്ഥങ്ങളിലേക്കു ചാ
ഞ്ഞു തുടങ്ങി എന്റെ ഹൃദയത്തിൽ തോന്നുന്നതു സാധിക്കേണം അത്രേ
പുരുഷാൎത്ഥം എന്നു നിശ്ചയിച്ചു ഉപനയനം കഴിയുന്നതിന്നു മുമ്പേ സ്വ
തന്ത്രനായി നടന്നാൽ ജാതിഭ്രംശം വരും എന്നു പേടിച്ചു അടങ്ങിപ്പാൎത്തു.
൧൬ാം വയസ്സിൽ ഉപനയനവും സമാവൎത്തനവും കഴിഞ്ഞ ഉടനെ അ
മ്മയെ കുറിച്ചു നന്നെ ഭയവും പലപ്പോഴും മനസ്സിൽ കുത്തും ഉണ്ടായി
എങ്കിലും ഏകദേശം രണ്ടു സംവത്സരത്തോളം തോന്നിയതു പോലെ ന
ടന്നു. ൟ സമയത്തു എന്റെ മൂത്ത ഉടപ്പിറന്നവളുടെ മകൾ ദീനം പി
ടിച്ചു ഝടുതിയിൽ മരിച്ചു പോയി. ആ കുട്ടിയുടെ മരണവേദനയും മ
റ്റും കണ്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി എനിക്കും മരണം വന്നാൽ എന്തു
ചെയ്യും നാനൂറ്റിൽ ചില നരകങ്ങൾ ഉണ്ടല്ലോ അവയിൽ പോയി
ഉഴലേണ്ടി വരും എന്നു വിചാരിച്ചു വിഷണ്ണനായി തിൎന്നു പണ്ടത്തേ വൈ
ദികവൃത്തിക്കു തന്നെ മനസ്സു പിന്നേയും ചാഞ്ഞു.— ഇങ്ങനേ വിഷാദ

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/25&oldid=187926" എന്ന താളിൽനിന്ന് ശേഖരിച്ചത്