താൾ:CiXIV131-6 1879.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 18 —

ത്തോടു കൂട ഒരു ദിവസം ഞാൻ പടിവാതില്ക്കൽ നില്ക്കുമ്പോൾ എന്റെ അ
മ്മാമന്റെ മകനായി കോട്ടയത്തു പഠിച്ച ഒരു ബാല്യക്കാരൻ വന്നു ഇംഗ്ലീ
ഷ് പഠിക്കുന്നതിനെ കുറിച്ചു എന്നോടു സംസാരിച്ചു. ഉടനെ എന്റെ മന
സ്സിൽ മുമ്പെ കുറെ ദിവസം പഠിച്ചു വിട്ടുപോയ ഭാഷ തിരികെ പഠിക്കേ
ണം എന്നുള്ള ദാഹം ഉണ്ടായി പിറ്റേ ദിവസം തന്നെ അമ്മയോടു അ
നുവാദം ചോദിച്ചു കൊച്ചിക്കു പോയി അവിടെ ഒരു പാതിരിസായ്പു ഒരു
എഴുത്തുപള്ളി വെച്ചു കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടു എന്നു കേട്ടി
ട്ടു വളര സന്തോഷിച്ചു ൧൮൩൪ ജൂലായോ ആഗുസ്തോ മാസത്തിൽ രിദ്സ
ദേൽ സായ്പു അവൎകളെ ചെന്നു കണ്ടു അനുവാദം വാങ്ങി അറിടെ പഠി
ച്ചു തുടങ്ങുകയും ചെയ്തു.— ആ സായ്പു അവൎകളുടെ പ്രാൎത്ഥനയിലും വേദം
വ്യാഖ്യാനിക്കുന്നതിലും എനിക്കു വളര സന്തോഷം തോന്നി എങ്കിലും അ
ക്കാലത്തു ഞാൻ ഒനും തിരിച്ചറിഞ്ഞില്ല. പഠിക്കുന്നവരോടു പലപ്പോഴും
സായ്പു പറഞ്ഞ കാൎയ്യങ്ങളെ കുറിച്ചു ചോദിച്ചിട്ടും അവരുടെ വാക്കിനോ
ടു എനിക്കു പരിചയം പോരായ്കയാൽ മൂന്നു നാലു മാസം നല്ലവണ്ണം
തിരിച്ചറിഞ്ഞതുമില്ല. ഒരു ദിവസം ആ സായ്പു വിഗ്രഹാരാധനയെ കുറി
വളര പരിഹാസമായി പറയുന്നതിനെ കേട്ട ഞാൻ വളര രസിച്ചു
വിഗ്രഹം നിസ്സാരം എന്നു ഞാൻ മുമ്പെ വിചാരിച്ചതു സതൃം തന്നെ
എന്നു അധികം ഉറപ്പു വരികയും ചെയ്തു.

അന്നു തന്നെ എന്നു തോന്നുന്നു ഞങ്ങളുടെ രണ്ടാമത്തേ മൊനിട്ടർ
എന്നോടു: രാജാറിന്റെ പുത്ര താൻ ഞങ്ങളുടെ വേദം കൂട അല്പം നിഷ്ക്ക
ൎഷിച്ചു നോക്കിയാൽ കൊള്ളാം എന്നു പറഞ്ഞതിനു: അതിനെന്തു വൈ
ഷമ്യം എല്ലാം അറിഞ്ഞിരിക്കേണ്ടതല്ലേ ഒന്നു കിട്ടിയാൽ ശോധന ചെ
യ്യാം എന്നു പറഞ്ഞപ്പോൾ അയ്യാൾ സായ്പിനോടു പറഞ്ഞു. സായ്പു ഒ
രു സുവിശേഷം എടുത്തു എന്റെ പേരും എഴുതി രോമൎക്കുള്ള ലേഖന
ത്തിങ്കൽ ഒരു മൂഢസൂത്രവും വെച്ചു ഇതു നല്ലവണ്ണം വായിപ്പാൻ പറ
ഞ്ഞു കൊടുത്തയച്ചു. ആയതിനെ ഞാൻ സന്തോഷത്തോടെ വാങ്ങി മൂ
ന്നു വട്ടം സകലം ആവൎത്തിച്ചാവൎത്തിച്ചു വായിച്ചു മിക്കവാറും ഹൃദിസ്ഥ
മാക്കയും ചെയ്തു. അപ്പോൾ ഇതുവും മുമ്പേ കിട്ടീട്ടു തള്ളിക്കളഞ്ഞ പു
സ്തകവും രണ്ടും ഒരു മാതിരി തന്നേ എന്നു അറിഞ്ഞു. ഇതിന്നിടയിൽ ഒ
രു ദിവസം ഞാൻ അനന്തൻ (പിന്നേ യോഹൻ) എന്ന കൊങ്കണിയോ
ടു കൂട പള്ളിയിൽ പോയി പ്രസംഗം കേട്ടു ആയതു എന്തു എന്നു ഇ
പ്പോൾ നല്ല ഓൎമ്മ ഇല്ല. പിന്നേയും ഒരു ഞായറാഴ്ച പള്ളിയിൽ പോ
യപ്പോൾ പാതിരിസായ്പു യശായ ൫൩ ൽ നിന്നു "അവൻ അതിക്രമക്കാ
ൎക്കു വേണ്ടി അപേക്ഷിച്ചു" എന്ന വാക്യത്തിൽനിന്നു പ്രസംഗിച്ചു. ൟ
അതിക്രമക്കാരൻ ഞാൻ ആകുന്നു എന്നും, യേശുക്രിസ്തൻ എനിക്കു വേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/26&oldid=187928" എന്ന താളിൽനിന്ന് ശേഖരിച്ചത്