താൾ:CiXIV131-6 1879.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

കളുടെ കൈയിൽ അകപ്പെട്ടു ബദ്ധന്മാരാ
യ്പോയി. കാബൂലിൽ ഉണ്ടാക്കിയ ഇരുപത്തു
നാലു പീരങ്കിത്തോക്കുകളും വിവിധ വെടി
ക്കോപ്പുകളും ആലിമസ്ജിദിൽ പി
ടിച്ചിരിക്കുന്നു.

കരം എന്ന താഴ്വരയിൽ ഏകദേശം 8000
അടി ഉയൎന്ന മലപ്രദേശത്തു സേനാപതിയാ
യ രോബൎത്തസ് ദിസെബ്ര ൧-൩ ൹ പൈ
വാട് കൊതൽ എന്ന ഉറപ്പിച്ച സ്ഥലത്തെ
അബ്ഘാനസൈന്യത്തിൽനിന്നു വല്ലാതെ മല്ലു
കെട്ടി പിടിച്ചു ശത്രുവിന്റെ 10-20 പീരങ്കിക
ളെ കൈക്കലാക്കി പടജ്ജനങ്ങളെ ഓടിച്ചിരി
ക്കുന്നു. ശത്രുവിനെ മൂന്നുഭാഗത്തുനിന്നു എതി
ൎത്തതുകൊണ്ടു ധൈൎയ്യം വിട്ടുപോയി.

കന്ദഹാർ ഘജിനി കാബൂൽ മുതലായ സ്ഥ
ലങ്ങളെ പിടിക്കേണ്ടതിന്നു ഓരോ സേനകൾ
പുറപ്പെട്ടിരിക്കുന്നു.

അംഗ്ലസേനകൾ ഇത്രോടം ജയംകൊണ്ടു
അബ്ഘാനർ മതഭാവം കാണിക്കുന്നു എങ്കിലും
പുതിയ പടകൾ അബ്ഘാനപോൎക്കളത്തിലേക്കു
യാത്രയാകുന്നതു രുസ്സർ പക്ഷേ അമീരിന്റെ
പക്ഷം എടുത്തു ഹിമകാലം കഴിഞ്ഞ ഉടനെ
യുദ്ധത്തിന്നായ്പുറപ്പെടും എന്നു. ശങ്കിച്ചിട്ടത്രേ.

അമീരിന്റെ പടകൾ തോറ്റതിനാൽ ആ
യവൻ ഭാരതഖണ്ഡത്തിലേ ഉപരാജാവിനു ഒ
രു കത്തെഴുതി അറിയിക്കുന്നതെന്തെന്നാൽ:
ഉപരാജാവു തനിക്കു അവസാനമായി എഴുതി
യ ലേഖനത്തിൽ കാണിച്ച മമത ഉണ്മയുള്ളത
ല്ലയെന്നും താൻ ഭയം നിമിത്തമത്രേ ദൂതന്മാരെ
കൈക്കൊള്ളാതെ ഇരുന്നു എന്നും അബ്ഘാനൎക്കു
ഇംഗ്ലിഷ്കോയ്മയോടു മുഷിച്ചൽ ഇല്ലെന്നും അ
ല്പം ചില പേരേ തന്റെ മൂലനഗരത്തിൽ അം
ഗ്ലദൂതന്മാരായി വന്നു പാൎപ്പാൻ സമ്മതിക്കാമെ
ന്നും അറിയിച്ചതു ഉപരാജാവിനു ബോധിക്കാ
തെ യുദ്ധം നടക്കേണം എന്നു വിധിച്ചു. ആ
കത്തു കാബൂലിൽ രുസ്സദൂതനായി വസിക്കുന്ന
ഒരു രുസ്സസേനാപതിയുടെ ഉപദേശത്താലും
അറിവോടും ചമെച്ചു വന്നുവോ ഇല്ലയോ എ
ന്നു ആർ തിട്ടമായി പറയും?

യൂറോപ Europe.

ഇംഗ്ലന്തു.— ഗ്ലാസ്ഗോ (V. 199 നോക്കു
ക) നഗരത്തിലേ സറാപ്പു ഗോക്കാർ (ബെങ്കു)
ആകേ 6,783,000 പൌൺ പണം കളഞ്ഞിരി
ക്കുന്നു. ആ സാറാപ്പുശാലയെ സ്ഥാപിക്കേണ്ട
തിനു ഓരോ ചീട്ടുകാർ കൊടുത്ത മുതൽ നഷ്ട
മായി പോയതു കൂടാതെ അവർ സകല കട
ത്തെ വീട്ടുകയും വേണം. അതിന്റെ സംഗ

തി എന്നാൽ ആ ബെങ്കു സീമയുള്ള (limited)
സറാപ്പുയോഗം ആയിരുന്നുവെങ്കിൽ സ്ഥാപ
നമുതൽ മാത്രം പോയ്പോയേനേ. സീമയറ്റ
സറാപ്പുയോഗമായി നടന്നതുകൊണ്ടു ചീട്ടുകാർ
ഒട്ടുക്കു ഒടുക്കത്തെ റേസ് വീട്ടി തീരുവോളം
ബാദ്ധ്യസ്ഥന്മാർ ആകുന്നു. ആ പണം വ
സൂൽ ആക്കേണ്ടതിന്നു പലരും വീടും പറമ്പും
വില്ക്കയും ഇല്ലാത്തവൎക്കു വേണ്ടി മുതൽ ഏറു
ന്നവർ നഷ്ടം സഹിക്കയും വേണ്ടതു. അക്ക
ര നില്ക്കുന്ന പട്ടർ തോണിയുരുട്ടി എന്നു പറ
ഞ്ഞു ശിക്ഷയിൽ ഉൾപ്പെട്ടത്തുന്നപ്രകാരം
തോന്നിയാലും ആ വിധിയിൽ അന്യായം ഇ
ല്ല. കുറ്റമില്ലെങ്കിലും സൂക്ഷ്മക്കേടും മറ്റും ചീ
ട്ടുകാരുടെ കൈയിൽ ഉണ്ടായിട്ടുണ്ടു താനും,

സാധുക്കളായ ചീട്ടുകാരെ നാശത്തിൽനിന്നു
രക്ഷിക്കേണ്ടതിന്നു ഗുണശാലികളായ മനു
ഷ്യർ ഒരു ശേഖരത്തെ ആരംഭിച്ചു ഏകദേശം
പാതി പണത്തിന്നു വരിയിട്ടു ശേഷമുള്ള പ
ണവും കൂട കിട്ടും എന്നു വിചാരിപ്പാൻ ഞായം
ഉണ്ടു.

ഗൎമ്മാന്യ.— ഗൎമ്മാന്യ ചക്രവൎത്തിയായ
വില്യം വീണ്ടും രാജ്യഭാരത്തെ ഏറ്റിരിക്കുന്നു.

രുസ്സ്യ.— ൧൮൭൬ാം തൊട്ടു ൧൮൭൮ വരെ
ഇങ്ങനെ രണ്ടു വൎഷങ്ങൾക്കുള്ളിൽ രുസ്സ്യക്കോ
യ്മ നടത്തിയ യുദ്ധങ്ങളാൽ രാജ്യക്കട്ടത്തു ന
ന്നായി വൎദ്ധിപ്പിച്ചു. ആ കടത്തിന്നു 7,00,00,000
രൂബൽ കൊല്ലപ്പലിശയുണ്ടു. രുസ്സ്യ ഇപ്പോൾ
കൊല്ലം ഒന്നിൽ 18,00,00,000 രൂബൽ പലിശ
മിക്കതും പരദേശത്തു അയക്കേണം. ഇതു
സാംരാജ്യത്തിൽ വൎഷന്തോറും പിരിയുന്ന നി
കുതി മുതലായ പിരിവിന്റെ മൂന്നിൽ ഒരു
പങ്കു. അതുക്രടാതെ 1,20,00,00,000 രൂബൽ
കോയ്മ ഹുണ്ടിക ആ നാട്ടിൽ നടക്കുന്നു. ഇം
ഗ്ലീഷ് മുതലായ കോയ്മകൾ ഹുണ്ടികകൾക്കു
തക്കവാറു തങ്കവും വെള്ളിയും അടിച്ച നാ
ണ്യങ്ങളും രാജ്യദ്രവ്യാലയത്തിൽ സൂക്ഷിച്ചു അ
വറ്റെ ആവശ്യം പോലെ മാറ്റുന്നു. രുസ്സ്യ
മതിയായ മുതലിന്റെ കാണിക്കാതെ ഹുണ്ടിക
കളെ അധികം പെരുക്കിയതു കൊണ്ടു അവ
റ്റിൽ വില താണുപോയിരിക്കുന്നു.
M.M. 289.

രുസ്സ്യ, സാംരാജ്യത്തിൽ നാസ്തിക മതക്കാർ
എന്നൊരു വക കോയ്മ പകയന്മാർ കോയ്മക്കും
പ്രജകൾക്കും പല ഞെരിക്കും വരുത്തുന്നു. ത
ങ്ങൾക്കു അനിഷ്ടമായ ഉദ്ദോഗസ്ഥന്മാരെ ച
തിച്ചു കൊല്ലുകയും അവിടവിടേ നഗരങ്ങൾക്കു
തീയിടുകയും ചെയ്യുന്നു.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/24&oldid=187924" എന്ന താളിൽനിന്ന് ശേഖരിച്ചത്