താൾ:CiXIV131-6 1879.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 199 —

ത്തിൽ ഒരു നാഴികയിൽ അധികം പാത്തി
കൾ ഇട്ടുതീരും.

സപ്തമ്പ്ര ൨൧൹യത്തേ കമ്പിവൎത്തമാന
പ്രകാരം അമീരിന്റെ കാൎയ്യം അകത്തു കത്തി
യും പുറത്തു പത്തിയും കണക്കനേ, ഇരിക്കുന്നു.
താൻ അംഗ്ലകാൎയ്യസ്ഥനെയും പരിപാരങ്ങളും
കൊല്ലിക്കയും ൧൬ പട്ടാളങ്ങളെ പീരങ്കിത്തോ
ക്കുകളോടു കാബൂലിൽനിന്നു കുഷിയിലേക്കു
അയക്കുകയും കാബൂൽ ലാൽപൂര എന്നീസ്ഥല
ങ്ങൾക്കിടേ പാൎക്കുന്ന ഗോത്രങ്ങളെ പത്രമൂല
മായി ഇംഗ്ലിഷ്‌ക്കാൎക്കു വിരോധമായി മത്സരി
പ്പിക്കയും ചെയ്തു എന്നു കേൾവി.

രാജമന്ത്രി.— നിജാം ൧൮൬൦ ആമതിൽ
അംഗ്ലകോയ്മെക്കു ഏല്പിച്ച ഭദ്രാജലം റക്കപ്പി
ള്ളി എന്നീരണ്ടു താലൂക്കുകളും മുമ്പേ രാജമന്ത്രി
യോടു ചേൎന്ന രമ്പ എന്ന താലൂക്കും ഇപ്പോൾ
ഗോദാവരി കൂറുപാട്ടിലേ കൊല്ലെക്തർ സാ
യ്പിന്റെ കീഴെ ഇരിക്കുന്നു. കഴിഞ്ഞ മാസ
ത്തിൽ രമ്പയിലേ ലഹളയെ കൊണ്ടു നാം പ
റഞ്ഞതു പോലെ ഇപ്പോൾ മേപ്പടി രണ്ടു താ
ലൂക്കുകളിൽ ലഹളക്കാർ കോയ്മെക്കു അലമ്പൽ
ഉണ്ടാക്കുന്നു എന്നു അറിയിപ്പാൻ ഉണ്ടു. ഭദ്രാജ
ലത്തേ തഹശില്ദാരും വൊട്ട ഹുദിയം കാട്ടുദ
രോഗയും എന്നീ രണ്ടു ഉദ്യോഗസ്ഥന്മാർ കുടി
യാന്മാരെ ഉപദ്രച്ചിട്ടാകുന്നു കലഹിച്ചതു എ
ന്നു കേൾക്കുന്നു. മത്സരക്കാർ കൂട്ടങ്കൂട്ടമായി സ
പ്രിപുഴ വക്കത്തു അവിടവിടേനിന്നു കേവു
രുക്കളെ കുത്തി വരുന്നവരുടെ മേൽ വെടി
വെച്ചു ഉരുക്കളെ പിടിക്കുന്നതു കൂടാതെ രണ്ടു
തറകൾക്കു കൊള്ളയിട്ടത്തു കൊണ്ടു ഭദ്രാജലത്താ
ലൂക്കുകാർ നിജാമിലേക്കു ഓടിപ്പോകുന്നു. (ജൂ
ലായി ൩൧.)

രമ്പയിലേ മത്സരക്കാരിൽനിന്നു എഴുപതാ
ളോളം പിടിപ്പെട്ടു. അമ്മാൽറട്ടി എന്നവൻ
രാജപ്പട്ടം ഏറ്റു ഓരോ രാജാക്കന്മാരെ തന്നോ
ടു ചേരുവാൻ ക്ഷണിച്ചു എങ്കിലും ആരും അ
നുസരിച്ചില്ല. വൊട്ട ഗുദിയമിൽ വെച്ചു ബ ഏക
ദേശം അഞ്ഞൂറു കോയ്മപ്പിട്ടർ ൫—൭ മണി
ക്കൂറോളം അവിടെയുള്ള കിളതുരങ്കക്കാരോടു
(Sappers & Miners) പടവെട്ടി തോറ്റുപോ
യി, സംസ്ഥാനവാഴിയുടെ ഉടമ്പടി കുതിരയാ

ളരും നിജാമിൽനിന്നു വന്ന ൧൨൦ കുതിരപ്പ
ട്ടാളക്കാരും കാലാളുകളും ക്രമത്താലേ ദ്രോഹി
കളെ വലയിൽ മീൻ പിടിക്കുമ്പോലെ കുടു
ക്കിക്കളയുന്നു. ഗോദാവരി സപ്രി എന്നീപുഴ
കൾ മഴവെള്ളം കൊണ്ടു നിറഞ്ഞു കവിയുന്ന
തിനാൽ ദ്രോഹികളെ പിന്തേരുവാൻ ഏതാ
നും താമസം ഉണ്ടു. അതുകൂടാതെ പനിയുടെ
സമയം ആരംഭിച്ചു ൧൭ാം ൨൯ാം നാട്ടുപട്ടാള
ങ്ങളിൽ ഏറിയ ആളുകൾ പനി പിടിച്ചു കി
ടക്കുന്നു.

രമ്പയിലെ മൻസബ്‌ദാരും കുഡുംബവും
പരിചാരൎകരും കോയ്മയുടെ തടവുകാരായി
ബർഹമ്പൂരിൽ എത്തി (സപ്തമ്പ്ര ൧൹) ഈ
തിരിക്കുറ്റിയെ പൊരിപ്പാൻ സാധിച്ചതു
കൊണ്ടു അവനെ ചുറ്റി തിരിഞ്ഞവർ തലവ
നില്ലാതെ കോയ്മയോടു നിരന്നുവരുവാൻ നോ
ക്കുന്നു.

മംഗലാപുരം.— ഉടുപ്പിയിലെ ആറു
സ്വാമികൾ പുത്തികെമഠസ്വാമിക്കു ഏതോ
വല്ല സംഗതിയാൽ ഭ്രഷ്ടുവിധിച്ചു പോൽ. അ
ദ്ദേഹം അപമാനം പൊറുക്കാതെ തന്റെ അ
നുചാരന്മാരിൽ (adherents) വലിയ പുരുഷാര
ത്തെ കൂട്ടി ഉടുപ്പിയിലെ കൃഷ്ണുക്ഷേത്രത്തിൽ
ഏതാനും പൂജകൾ കഴിപ്പാൻ പുറപ്പെട്ടപ്പോൾ
ആ അമ്പലത്തിലെ പൂജാരി ഒറ്ററിഞ്ഞു വാ
തിലുകളെ പൂട്ടിച്ചു. നാട്ടു ക്രിസ്ത്യാനനായ
തഹശില്ദാർ എത്തി വാതിലുകളെ തുറുപ്പിച്ചാ
റെ പുത്തികേ സ്വാമി ക്ഷേത്രത്തിൽ കടന്നു.
തഹസില്ദാർ പിന്നെ ഒരു കൂട്ടം ആളുകളെ
പിടിച്ചു തടവിൽ ആക്കിച്ചതു കൂടാതെ ഉഡു
പ്പിയിലേ സ്വാമികളോടു കൂട പത്തുറുപതു
പേൎക്കു അന്യായമായ ആൾ ശേഖരത്തിനു സ
ഹായിച്ച പ്രകാരം കുറ്റം ചുമത്തി പോൽ
(ആഗൊസ്തു ൬ ൹).

ആഫ്രിക്ക Africa.

മിസ്ര.— റൂമിസുല്ത്താൻ മുമ്പേത്ത പ്രമാ
ണങ്ങളെ കൂട്ടാക്കാതെ ഖിദിവിന്റെ സ്വരൂപ
ത്തെ തള്ളുവാനും അതിന്നു സമ്മാനിച്ചു കൊ
ടുത്ത അവകാശങ്ങളെ ഇല്ലാതാക്കുവാനും ശ്ര
മിച്ചതു അംഗ്ല പരന്ത്രീസ്സ് കോയ്മകൾ സമ്മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/207&oldid=188330" എന്ന താളിൽനിന്ന് ശേഖരിച്ചത്