താൾ:CiXIV131-6 1879.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 198 —

POLITICAL NEWS ലൌകികവൎത്തമാനം

ആസ്യ Asia.

അബ്ഘാനസ്ഥാനം.— ആ രാജ്യ
ത്തിൽ യുദ്ധത്തിന്നായി പോയ എല്ലാവിധ
പടയാളികൾക്കു അംഗ്ലക്കോയ്മ ആറു മാസത്തി
ന്റെ ബത്ത സമ്മാനമായി കൊടുപ്പാൻ കല്പി
ച്ചിരിക്കുന്നു.

അബ്ഘാനരെ വിശ്വസിപ്പാൻ പ്രയാ
സം ഉണ്ടെന്നും യാക്കൂബ് ഖാൻ അമീർ തന്റെ
രാജ്യത്തെ ക്രമപ്രകാരം ഭരിപ്പാനും അംഗ്ലകാ
ൎയ്യസ്ഥന്മാരെ പാലിപ്പാനും ആളല്ല എന്നും തെ
ളിഞ്ഞിരിക്കുന്നു കഷ്ടം. സപ്തമ്പ്ര ൩ ൹ ചില
അബ്ഘാനപട്ടാളങ്ങൾ മാസപ്പടിക്കായി കാ
ബൂലിലേക്കു പോയി ഒരു തിങ്കളിന്റെ മാസ
പ്പടി വാങ്ങിയ ശേഷം ഇതു പോര രണ്ടു മാ
സത്തിന്റെ ശമ്പളം വേണം എന്നു തിരക്കി
യതിനെ സേനാപതി കൂട്ടാക്കാഞ്ഞതിനാൽ
ഒരു പടയാളി: നാം അംഗ്ലകാൎയ്യസ്ഥനേയും
പിന്നെ അമീരിനേയും പോയി കൊല്ലുക എ
എന്നാൎത്തു ബാലഹിസ്സാരിലേക്കു കൂട്ടമായി പുറ
പ്പെട്ടു അവിടെ എത്തിയാറെ അംഗ്ലകാൎയ്യസ്ഥ
ന്റെ പണിക്കാരെ കല്ലെറിവാൻ തുനിയുന്ന
തു ശ്രീ ലൂയി കവഞ്ഞാരിയുടെ അകമ്പടിക്കാർ
കണ്ടു തങ്ങളുടെ നായകന്മാർ അറിയാതെ വെ
ടിവെപ്പാൻ തുടങ്ങിയതിന്നു മത്സരക്കാർ ഓടി
ആയുധങ്ങളെയും കാളന്തോക്കുകളെയും കൊ
ണ്ടുവന്നു ബാലഹിസ്സാരിനെ വളെച്ചു അതി
ന്റെ നിലാമുറ്റം ഏറി അതിലുള്ളവരെ വെ
ടിവെപ്പാൻ വട്ടം കൂട്ടി. അതിനെ കണ്ടു ശ്രീ
കവഞ്ഞാരി അമീരിന്നു രണ്ടു ദൂതന്മാരെ അയ
ച്ചു മറുവടി കിട്ടിയതും ഇല്ല. അപ്പോൾ ആറു
മാസത്ത ശമ്പളം കൊടുപ്പാൻ ഏറ്റപ്രകാരം
ശ്രീ കവിഞ്ഞാരി ഒരു കുതിരയാളനെ കൊണ്ടു
അറിയിച്ചിട്ടും മത്സരക്കാർ അവനെ പിടിച്ചു
അരമനയുടെ നിലാമുറ്റത്തുനിന്നു താണേത്ത
തിലേക്കു തള്ളിയിട്ടു അവൻ ബോധം കെട്ടു
തെളിഞ്ഞ ശേഷം പിടിപ്പെട്ടു എങ്കിലും
പിറ്റേന്നു രാവിലെ തെറ്റുവാൻ തരം കിട്ടി
യാറെ ബാലഹിസ്സാരിൽ ചെന്നു. അവിടെ
രണ്ടു നായകന്മാരെ തുണ്ടിച്ചും അരമന ചുട്ടും

അതിലേ ശ്രീ കവഞ്ഞാരി ശാസ്ത്രവൈദ്യരും
അകമ്പടിക്കാരും കൊന്നും വെന്തും അല്പം ദൂര
ത്തിൽ മൂന്നു നായകന്മാരെ കുഴിച്ചിട്ടതും കണ്ടു
ലണ്ടികോതലിലേക്കു കതിരപ്പുറത്തു ചാടി
൧൪൹ രാത്രിയിൽ എത്തി കഷ്ടവൎത്തമാനം
അറിയിച്ചിരിക്കുന്നു. ഒരു മുല്ലാ അമീരിനോടു
അംഗ്ലകാൎയ്യസ്ഥന്റെ സഹായത്തിന്നായി വി
ശ്വസ്തതയുള്ള പട്ടാളങ്ങളെ അയപ്പാൻ അ
പേക്ഷിച്ചിട്ടും കൂട്ടാക്കാഞ്ഞതു വിചാരിച്ചാൽ
അമീരിൽ സംശയം ജനിക്കുന്നു.

ഈ അറുകല നിമിത്തം കന്ദഹാരിലേ പട
ക്കൂട്ടം മുന്നിശ്ചയിച്ചതിൻ വണ്ണം തിരിച്ചു പോ
കാതെ ആ നഗരത്തെ കാത്തു കൊള്ളും. എന്നു
തന്നെയല്ല കോയ്മ നാനാദിക്കുകളിൽനിന്നു പ
ടയാളികളെ അബ്ഘാനിസ്ഥാനത്തിന്നു നേ
രെ നടത്തുന്നു. മദ്രാശി സംസ്ഥാനത്തിൽനി
ന്നു രണ്ടു പട്ടാള ശിവായ്ക്കൾ വടക്കു പടിഞ്ഞാ
റു പകപ്പിലേക്കും മൂന്നു അബ്ഘാനസ്ഥാനാ
ത്തേക്കും യാത്രയാകും. സപ്തമ്പ്ര ൧൨൹ ആലി
ബേയിൽനിന്നു ഓർ ഉപസൈന്യം പുറപ്പെട്ടു
ശതർഗൎദ്ദൻ കണ്ടിവാതിലിനെ പിടിച്ചു. ആ
ലിഖേയിയിലും ശതർ ഗട്ടനിലും ഉള്ള പട
ക്കാർ അൎക്കബിംബചിഹ്നങ്ങളാൽ (Leliography)
തമ്മിൽ വൎത്തമാനം അറി
യിച്ചു വരുന്നു.

ഹെരാത്തിലേ അബ്ഘാന പട്ടാളങ്ങൾ
സപ്തമ്പ്ര ൫൹ ദ്രോഹിച്ചു തങ്ങളുടെ സേനാ
പതിയെ കൊല്ലുകയും അവന്റെ ഭവനം എ
രിച്ചു കളകയും ചെയ്ത പ്രകാരം സപ്തമ്പ്ര ൧൯
൹-യിൽ മാത്രം സിമ്ലയിൽ വൎത്തമാനം അറി
ഞ്ഞുള്ളൂ.

കന്ദഹാരിൽനിന്നു ഒരുപസൈന്യം പു
റപ്പെട്ടു ഖേലത് ഈ ഘിൽജേ എന്ന സ്ഥല
ത്തെ പിടിച്ചു കാക്കേണം എന്ന കല്പന പുറ
പ്പെട്ടു. ദാദൂർ സഖർ എന്നീ സ്ഥലങ്ങളുടെ
ഇടയിലേ തീവണ്ടിപ്പാതയെ ഒരു വിധേന
വേഗത്തിൽ തീൎക്കേണ്ടതിന്നു ബൊംബായിൽ
നിന്നു വേണ്ടുന്ന സാമാനങ്ങളെ കപ്പൽവഴി
യായി അയച്ചു വരുന്നു. അവ്വഴിയായി അബ
ഘാനസ്ഥാനത്തേക്കു പോകുന്ന പടയാളിക
ളെ അയപ്പാൻ ഭാവിക്കുന്നു. ഒരു ദിവസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/206&oldid=188327" എന്ന താളിൽനിന്ന് ശേഖരിച്ചത്