താൾ:CiXIV131-6 1879.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 196 —

തിന്നു അംഗ്ലക്കോയ്മ വൈരാഗ്യത്തോടെ നോക്കിയിരിക്കേ ഹിസ്പാന്യരാദി വിലാത്തിക്കാർ അ
ക്കാലത്തു കാപ്പിരികളെ പണിക്കു വിളിച്ചിട്ടില്ല; കാപ്പിരികൾ ജനിച്ച ഊരും നാടും വളരേ
സ്നേഹിക്കുന്നതുകൊണ്ടു അറിയാനാട്ടിൽ ചെല്ലേണ്ടതിന്നു മടിക്കയുമായിരുന്നു. ആകയാൽ ഉപാ
യം വേണ്ടി വന്നു. ഉരുക്കാർ കടപ്പുറക്കാരെ കപ്പലോളം വരേണ്ടതിന്നു ക്ഷണിച്ചു അവിടേ
എത്തിയശേഷം പിടിച്ചു വെക്കുകയോ അല്ല കൂട്ടമായി ഇറങ്ങി കണ്ടവരെ പിടിച്ചു കപ്പലി
ലേക്കു കൊണ്ടു പോകയോ അല്ല ഓരോ ചില്ലറ ചരക്കിന്നു അടിമകൾ കൊള്ളുകയോ ചെയ്തതു.
ആഫ്രിക്കായിലുള്ളേടത്തോളം മാനുഷജീവന്നു മറ്റെങ്ങും വിലകുറയായ്കയാലും അടിമപ്പാടവിടേ
വളരെ പരന്നിരിക്കയാലും അടിമകളെ കിട്ടേണ്ടതിന്നു ഏറ പ്രയാസമില്ല. ഇങ്ങനെ ബോ
ത്‌സ്‌വേൻ* എന്ന രാജാവു ഒരിക്കൽ ഒരു പരന്ത്രീസ്സ് അ
ടിമക്കപ്പക്കാരനോടു ചരക്കു വാങ്ങി അതിന്നു കാപ്പിരി
ബാല്യക്കാരെ മാറ്റമായി കൊടുപ്പാൻ ഏറ്റാറെ ഇവരേ
ഏല്പിക്കേണ്ട സമയമടുത്തു വേണ്ടുന്ന ആളുകളെ ശേഖരി
പ്പാൻ കഴിവു വരാഞ്ഞപ്പോൾ താൻ അയല്വക്കത്തു പാ
ൎത്ത ക്വിൿ† എന്ന ഗോത്രക്കാരോടു പടവെട്ടുവാൻ നി
ശ്ചയിച്ചു രാക്കാലത്തിൽ തന്റെ പടയാളികളെ അവരുടെ
ഊരുകളിൽ അയച്ചു. അവരോ ഒരു മണിക്കൂറിന്നകം
പുരുഷന്മാർ സ്ത്രീകൾ ശിശുക്കൾ എന്നീ തരക്കാരെ കൊ
ല്ലുകയും കുടിലുകളെ എരിക്കയും ബാല്യക്കാരെയും പൈ
തങ്ങളെയും പിടിച്ചു പരന്ത്രീസ്സ് കപ്പത്തലവന്നു ഏല്പിക്ക
യും ചെയ്തു.‡ ഈ മന്നൻ അടിമകളെ കൈയിൽ ആക്കി
യതു പോലേ ഏറിയ രാജാക്കന്മാർ അടിമകൾ കിട്ടേണ്ട
തിന്നു കൃഷിയും കച്ചവടം ചെയ്തു സ്വസ്ഥതയോടെ പാ
ൎക്കുന്നവരെ നായാടുന്നതു മുമ്പേ സമ്പ്രദായം എങ്കിലും, വി
ലാത്തിക്കാർ അടിമക്കച്ചവടം തുടങ്ങിയ ശേഷം അതി
ന്നു പുതിയ വീൎയ്യം പിടിച്ചപ്പോൾ പണലാഭം വിചാരി
ച്ചു രാജാക്കന്മാരും അടിമക്കച്ചവടക്കാരും അടിമനായാട്ടി
നെ വലുങ്ങനെ നടത്തും. തുറമുഖങ്ങളിലേ പാണ്ടിശാല
കളെ നിറെക്കേണ്ടതിനു ഏറിയ രാജ്യങ്ങൾ ശൂന്യമായി
പോകയും ഈ ബാധ തീരപ്രദേശങ്ങളിൽനിന്നു ഉൾനാ
ടോളം പരക്കയും ചെയ്യു. കൊടുമയും കോഴയും കൊണ്ടുപി
ടിച്ചവരെ ഓരോ ഇരിമ്പു കാരയിലും § അവർ ഓടിപ്പോ
കായ്വാൻ അതിനെ നീണ്ട ചങ്ങലയിലും പൂട്ടിവെച്ചു വെയി
ലും ചുടരും കൂട്ടാക്കാതെ ബദ്ധന്മാരെ കൊണ്ടു പോകയിൽ
തളൎന്നവരെ ചമ്മട്ടികൊണ്ടു ഉണൎത്തി നടത്തും. അവർ അ
ധികം തിന്നാതെയിരിപ്പാൻ നാവിന്റെ അടി കീറി മരു
ന്നിട്ടു പൊറുപ്പിക്കും. അതിനാൽ വഴിയിൽ വെച്ചു പലരും
മരിക്കും. വരുത്തവും ചൂടും പൈദാഹവും സഹിച്ചു അൎദ്ധ
പ്രാണന്മാരായി എത്തിയ കൂട്ടരെ മഴയും വെയിലും കൊ

നമ്മുടെ ചിത്രത്തിൽ കാണുന്ന Vorraths Kammern എന്നതു അമരത്തു അടിമകൾക്കായി
തീപണ്ടങ്ങൾ വെക്കുന്ന അറകൾ.

* Boatswaine. †Quick. ‡Pauli, Evang. Missions
in Africa, p. 13. § Iron collar.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/204&oldid=188323" എന്ന താളിൽനിന്ന് ശേഖരിച്ചത്