താൾ:CiXIV131-6 1879.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 123 —

കസ്യൻ മുതലായ രോമ കുലീനന്മാർ വൃദ്ധമാലക്കാർ കൂടി വന്ന ശാല
യിൽവെച്ചു യൂല്യൻ കൈസരിനെ കുത്തി കൊന്നു കളഞ്ഞു. (ക്രി.മു. 44)
ഈ ദുഷ്ക്രിയ ചെയ്തവരിൽ തക്ക ശിക്ഷ നടത്തേണ്ടതിന്നു കൈസരുടെ
പക്ഷക്കാർ പുറപ്പെട്ടപ്പോൾ ബ്രൂതനും കസ്യനും കനാൻ മുതലായ പൂ
ൎവ്വദേശങ്ങളിൽ അവരുടെ നേരെ പടവെട്ടുവാൻ സൈന്യങ്ങളെ ശേഖ
രിച്ചു. ഇതിന്നായിട്ടു യഹൂദവാസികൾ 700 താലന്തു ദ്രവ്യം കൊടുക്കേണ്ടി
വന്നു. അന്തിപത്തർ ഈ പണത്തെ ബലാല്ക്കാരേണ ജനങ്ങളിൽനിന്നു
പിരിപ്പിച്ചതുകൊണ്ടു യഹൂദരുടെ പക അവന്മേൽ വീണു. എന്നാൽ മ
ല്ക്കൂസ് കരുതിക്കൂട്ടിയ ദ്രോഹം വെട്ടാവെളിച്ചം ആയ്പോയതിനാൽ അന്തി
പത്തരിന്നു അതിനെ അമൎത്തുവാൻ കഴിവുണ്ടായി. മല്ക്കൂസ് കൌശല
പ്രയോഗംകൊണ്ടു ആപത്തിൽനിന്നു വഴുതി അന്തിപത്തരുടെ പ്രസാ
ദം തനിക്കു വീണ്ടും വരുത്തിയ ഉടനെ അവന്നു വിഷം കൊടുത്തു കൊ
ന്നുകളകയും ചെയ്തു. നാടുവാഴിയുടെ മക്കളായ ഹെരോദാവും ഫാസാ
യേലും ഈ ദുഷ്പ്രവൃത്തിക്കാരനെ ജനം നിമിത്തം പരസ്യമായി ശിക്ഷി
പ്പാൻ ധൈൎയ്യമില്ലാത്തവർ എങ്കിലും ഹെരോദാ അവനെ നിഗ്രഹിപ്പാൻ
ഓരോ ഉപായ വഴികളെ അന്വേഷിച്ചു പോന്നു.

ഇതിന്നിടയിൽ കസ്യൻ ചിറ്റാസ്യയെ സ്വാധീനപ്പെടുത്തിയതു കൊ
ണ്ടു അവന്നു ഉപകാരവിധേയത്വം കാട്ടേണ്ടതിന്നു പുരോഹിതനായ
ഹിൎക്കാൻ, ഹെരോദാ, മല്ക്കൂസ് എന്നിവർ ഒരുമിച്ചു അങ്ങോട്ടു പുറപ്പെട്ടു.
മല്ക്കൂസ് തൂറിൽ വെച്ചു മുമ്പേ രോമരുടെ കൈയിൽ അകപ്പെട്ട തന്റെ
മകനെ ഈ യാത്രയിൽ വിടുവിച്ചു യഹൂദ ജനത്തിന്റെ സ്വാതന്ത്ര്യത്തെ
പ്രസിദ്ധപ്പെടുത്തുവാൻ ഭാവിച്ചു എങ്കിലും ഹെരോദാവും തൂറിലുള്ള രോ
മപടനായകനും കൂടി മല്ക്കൂസിനെ കൊല്ലുവാൻ മുൻകരുതിയതു കൊണ്ടു
യാത്രക്കാർ പട്ടണത്തിന്നു സമീപിച്ചപ്പോൾ ഹെരോദാവിന്റെ സേവ
കർ പട്ടണത്തിൽ പാൎപ്പിടങ്ങളേയും ഭക്ഷണത്തേയും ഒരുക്കും എന്നു ന
ടിച്ചു മുഞ്ചെന്നു രോമപടനായകനോടു യാത്രക്കാർ എത്തിയ വിവരം
അറിയിച്ച ഉടനെ രോമപടയാളികൾ പട്ടണവാതില്ക്കൽ തന്നെ മല്ക്കൂ
സിനെ കൊന്നുകളഞ്ഞു. മഹാപുരോഹിതനായ ഹിൎക്കാൻ ഈ ദുഷ്പ്രവൃ
ത്തി ചെയ്യിപ്പിച്ചവനെ നന്നായറിഞ്ഞു ഭയപ്പെട്ടതുകൊണ്ടു ഹെരോദാ
ഞാൻ കസ്യന്റെ കല്പനപ്രകാരമത്രെ ഈ ക്രിയ നടത്തിയതു എന്നു
ഹിൎക്കാനോടു ഒഴികഴിവു പറഞ്ഞു. യഹൂദ ജനമോ കലഹിച്ചു മല്ക്കൂസി
ന്റെ മരണം നിമിത്തം ഹെരോദാവിനേയും കൊല്ലുവാൻ നോക്കി. ഇവ
നോ ഉപായബലങ്ങളാൽ കലഹത്തെ അടക്കി. എന്നാറെ ഫിലിപ്പി
പട്ടണസമീപത്തു ശത്രുക്കളെ ജയിച്ചതിൽ പിന്നെ (ക്രി. മു. 42) കിഴ
ക്കേ ദിക്കുകളിൽ വന്ന രോമകൈസരായ അന്തോന്യനിൽ യഹൂദർ ആ

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/131&oldid=188163" എന്ന താളിൽനിന്ന് ശേഖരിച്ചത്