— 124 —
ശ്രയിപ്പാൻ തുനിഞ്ഞു. ഹെരോദാവോ അതിന്നു മുമ്പേ അന്തോന്യനെ
വശീകരിച്ചിരുന്നതിനാൽ ആയവൻ കനാൻ രാജ്യഭാരത്തെ ഹെരോദാ
വിന്നും സഹോദരനായ ഫാസായേലിന്നും കല്പിച്ചു കൊടുത്തു യഹൂദൎക്കു
നീരസം വരുമാറു കടുപ്പം കാട്ടി തന്നിൽനിന്നു അകറ്റി കളഞ്ഞു. അ
ന്തോന്യൻ തൂറിൽ താമസിച്ചപ്പോൾ പറീശർ വലിയ കൂട്ടമായി അവിടെ
ചെന്നു എക്കേമ്യർ തങ്ങളുടെ മേൽ ഭരിക്കുന്നതു ന്യായമല്ല എന്നു അവ
നോടു ബോധിപ്പിച്ചു വാഴ്ചമാറ്റത്തിന്നായി ഏറിയോന്നു അപേക്ഷി
ച്ചിട്ടും അവരെ കേളാതെ തന്റെ സേവകരെക്കൊണ്ടു ആട്ടി പുറത്താക്ക
യും ചെയ്തു.
ഹെരോദ മക്കാബ്യരോടു ബാന്ധവം കെട്ടുന്നതിനാൽ തന്റെ സിം
ഹാസനത്തിന്നു അധികം സ്ഥിരതയും പ്രജാമമതയും വരും എന്നു വെ
ച്ചു മറിയമ്ന എന്നവളെ വിവാഹം നിശ്ചയിച്ചു. ഇവളും ഇവളുടെ അനു
ജനായ അരിസ്തൊബൂലും മക്കാബ്യ വംശത്തിൽ ഒടുക്കത്തേവരും മഹാ
പുരോഹിതനായ രണ്ടാം ഹിൎക്കാന്റെ പൌത്രരും ആയിരുന്നു. ഈ വി
ധമായി മക്കാബ്യരുടെ ശ്രീത്വവും മഹാത്മ്യവും പുതു സ്വരൂപത്തിൽ
പകരുന്നതിനാൽ പറീശരും ജനവും എദോമ്യരോടു നിരന്നു വരും എന്നു
ഹിൎക്കാൻ ആശിച്ചതു കൊണ്ടു തന്റെ പൌത്രിയെ ഹെരോദാവിന്നു വി
വാവാഹം ചെയ്വാൻ സമ്മതിച്ചു. (ശേഷം പിന്നാലെ.)
THE DEATH OF A SECRET CHRISTIAN (A VISION).
ഒരു രഹസ്യക്രിസ്ത്യാനന്റെ മരണം (ദൎശനം).
കുറത്തിപ്പാട്ടു.
൧. കാലഗണങ്ങൾ പറന്നു നാലു ദിക്കിൽനിന്നു
ജ്വാല കത്തിക്കുന്നു കണ്ണും ശൂലവും മിന്നുന്നു
മാലപോൽ സൎപ്പം അണിഞ്ഞു കാലകാലവീരൻ
വാലു ചുഴറ്റിപ്പതിച്ചു കോലവിരൂപാക്ഷൻ.
൨. പൊട്ടു പൂണൂലും ധരിച്ചിട്ടൊട്ടു കുഡുംബിക്കാർ
ചട്ടകളഞ്ഞിട്ടു പൂട്ടി കെട്ടി വരുന്നേരം
തൊട്ടത്തിലോർ നഷ്ടനെ അറുമട്ടുകെട്ട ക്രൂരൻ
ഇട്ടു നിലത്തിൽ അവനെ ഒട്ടുമാത്രനേരം.
൩. ക്ഷീണവും ആയാസവും അങ്ങേറിവനു പാരം
കാണികൾ ഗ്രഹിച്ചു പാപി വീണതിന്റെ സാരം
വേണമോ ദാഹത്തിനെന്നവർ വിളിച്ചന്നേരം
ബാണതുല്യം ചാടിപേയും കാട്ടി മഹാഘോരം.
൪. ദേഹശക്തി മാറി മുഷ്കം ഭാവജാലം പോയി
ശോകവും നാനാവിധത്തിൽ പാപിക്കുളവായി
ലോകധനം ബന്ധുജനം സാരമില്ലെന്നായി
പോകുവാൻ കാലം അണഞ്ഞിതെന്നു ബോധമായി.