താൾ:CiXIV131-6 1879.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 117 —

രുസ്സർ തുൎക്കരോടു പടവെട്ടുന്ന കാലം എ
ല്ലാം അംഗ്ലവേദപുസ്തകവ്യാപാരികൾ രുസ്സ
സൈന്യത്തിൽ ഏറിയ വേദപുസ്തകങ്ങളെ
വില്ക്കേണ്ടതിന്നു വിശേഷിച്ചു രുസ്സ മേധാവി
കളുടെ അനുകൂലത്താൽ സാധിച്ചതു. യുദ്ധം
തിരുന്നതിന്നിടക്കു തൂനപ്രദേശത്തിൽ 200,000
ഉം തെക്കേരുസ്സ്യ കൌകാസ്യ അൎമ്മിന്യകളിൽ
165,000 വേദപുസ്തകങ്ങളെ പരത്തിയതു.
ഇവറ്റെ വാങ്ങേണ്ടതിന്നു തസ്സപടയാളിക
ൾ പലപ്പോഴും ദൂരത്തുനിന്നു വന്നതല്ലാതെ വീ
ട്ടിലുള്ളവൎക്കു കൊടുത്തയക്കേണ്ടേതിന്നു പലർ
ഒരുമിച്ചു മേടിച്ചിരുന്നു.

N. Ev. K. Z. 1878. No. 51.

ഭാരതത്തിലേ മദ്യവൎജജനയോ
ഗം.— ഗ്രെസ്സൻ ഉപദേഷ്ടാവു ഈ യോഗ

ത്തെ അഞ്ചു വൎഷം മുമ്പേ ആരംഭിച്ചു. 1873
മേയിൽ 1015 പേരും 77–78 ആമതിൽ 10,338
യൂരോപ്യപടയാളികളും 558 തീവണ്ടി ഉദ്യോ
ഗസ്ഥന്മാരും മദ്യവൎജ്ജനെക്കായി ഒപ്പിട്ടു. കു
ടിയോടു പലവിധദോഷങ്ങൾ ചേരുന്നു എ
ന്നു വിചാരിച്ചാൽ സന്തോഷിപ്പാനേ സംഗ
തിയുള്ളൂ.

M. M. 1878. No. 215.

ഔസ്ത്രാല്യ.— വടക്കേ അമേരിക്കയിലു
ള്ള ബുദ്ധിമുട്ടിൽനിന്നു തെറ്റേണ്ടതിന്നു വി
ശേഷിച്ചു വടഅമേരിക്കാനർ നവദക്ഷിണ
ബേത്സിലേക്കും അനേകചീനക്കാർ കീൻസ്
ലന്തിലേക്കും കുടിയേറുവാൻ ചെല്ലുന്നു. ആ മ
ഹാദ്വീപിലേ ജാതികളായവരോടു സുവിശേ
ഷം അറിയിക്കേണ്ടതിന്നു ഓരോ ഔസ്ത്രാല്യ
സഭകൾ അദ്ധ്വാനിച്ചു വരുന്നു.
N. Ev. K. Z. 1878. No. 17.

2. MISCELLANEOUS NEWS പലവകവൎത്തമാനം

പരന്ത്രീസ്സ രാജ്യം.— സത്യദൈവാശ്ര
യം കുറയുമളവിൽ മനുഷ്യൻ അഴിനില പൂ
ണ്ടു ആത്മഹത്യ ചെയ്യാറുണ്ടു. പരന്ത്രീസ്സ് രാ
ജ്യത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ തുക
പെരുകി കൊണ്ടിരിക്കുന്നു. എങ്ങനെയെന്നാൽ
1836–1845: 2762 ഉം 1846–1855: 3543 ഉം
1856–1865: 4331 ഉം 1866–1875: 5133 ഉം
പേർ ജീവനുള്ള ദൈവം അവരെ കണക്കി
ന്നായി വിളിക്കുന്നതിന്നു മുമ്പേ തങ്ങൾക്കു ജീ
വനെക്കൊണ്ടു ഭാരം എന്നു തോന്നിട്ടു തങ്ങളു
ടെ പ്രാണനെ കളഞ്ഞിരിക്കുന്നു.

N. E. Kirch. Z. No. 3.

അപൂൎവ്വമായ ജനനം.— പരീസി
(പെരിസ്) എന്നീ വലിയ പരന്ത്രീസ്സു മൂ
ലനഗരത്തിൽ മനുഷ്യരെ വിനോദിപ്പി
പ്പാനും വായുസഞ്ചാരത്തിൽ മനസ്സുള്ളവരുടെ
ആശെക്കു തൃപ്തി വരുത്തുവാനും നാൾ തോറും
ഒരാകാശപ്പന്തിനെ പറപ്പിക്കുന്നു. വേണ്ടുന്ന
വാഷ്പം കൊണ്ടു നിറച്ച ആ പന്തിന്റെ തൊ
ട്ടിയിൽ യാത്രക്കാർ ഇരുന്ന ശേഷം ഒരു കപ്പി
യെ തിരിപ്പിച്ചു അതിന്മേൽ ചുറ്റിയ കയർ അ
യഞ്ഞു വരും അളവിൽ ആകാശപ്പന്തേറി ചില
ആയിരം അടിയോളം നേരെ പൊങ്ങി കയ
റും. ആയതു താഴേണം എന്നു തൊട്ടിലേ നായ
കന്നുതോന്നിയാൽ അവൻ ഒരടയാളം കൊണ്ടു
തന്റെ അഭീഷ്ടത്തെ അറിയിച്ചിട്ടു കുപ്പിയെ
മറെച്ചു തിരിപ്പിച്ചു കയറു അതിന്മേൽ ചുറെക്കു
ന്തോറും പന്തു വീണ്ടും നിലത്തോളം താഴും.
തന്നാലേ പറക്കാതെ കയറു കെട്ട പാറുന്നതു
കൊണ്ടു ഈ പന്തിന്നു (Ballon Captif) ബദ്ധ
വായു പന്തു എന്നൊരു പേർ വീണിരിക്കുന്നു.

൧൮൭൮ ഒക്തോബ്ര ൪൹ മഞ്ചെസ്തരിൽ
പാൎത്തു ധനവാനായൊരു യന്ത്രകൎമ്മശാലപാ
ലകന്റെ (Manufacturer) മതാമ്മ ഓരോ പുള്ളി
ക്കാരോടു കൂടി കയറി ഉച്ഛതിരിഞ്ഞു ൩ മണിക്കു
ചില ആയിരം കാലടി ഭൂമിയിൽനിന്നു വായു
വിൽ തങ്ങുമ്പോൾ ആ മതാമ്മ ഒന്നാൎത്തു മോഹി
ച്ചു വീണു. ഇതു അപസ്മാരമോ ഗുന്മന്റെ ഉപദ്ര
വമോ എന്നെല്ലാവരും വിചാരിച്ചു എങ്കിലും
ദൈവഗത്യാ കൂട കയറി പോന്ന ഒരു വൈ
ദ്യൻ അതല്ല പേറടുത്തു എന്നു കണ്ട ഉടനെ
ആകാശപ്പന്തു നായകൻ പന്തു താഴ്ത്തുവാൻ കു
റി കൊടുത്താറെ പന്തു താഴുവാൻ തുടങ്ങി. ഏ
കദേശം ൧൦൦൦ കാലടി താണപ്പോൾ നല്ലൊരു
ആണ്പൈതൽ ജനിച്ചു വന്നു. നിലത്തെത്തിയ
ശേഷം നാലു പുരുഷന്മാർ മതാമ്മയെ ഒരു വ
ണ്ടിയിൽ ആക്കി മറെറാരു മതാമ്മ പച്ച പൈ
തലെ ഒരു ശാല്വയിൽ ചുരുട്ടി കൂടപ്പോയി.
അമ്മെക്കും കുട്ടിക്കും യാതൊരു കേടുതട്ടാതെ
നല്ല സൌഖ്യം ഉണ്ടു. ആകാശപ്പന്തിൽ കയ
റേണ്ടതിനു എട്ടുറുപ്പിക കൊടുത്ത വൈദ്യന്നു
൨൫൦ രൂപിക പേറ്റു കൂലി സമ്പാദ്യമായി വ
രികയും ചെയ്തു. Cöln. Zeitg. 1878. No. 42.

മൂപ്പു.— ഗൎമ്മാനസാമ്രാജ്യത്തിലേ ഹെ
സ്സ്യനാട്ടിൽ ഒരു കൃഷിക്കാരൻ ൧൪൮ആം വ
യസ്സിൽ മരിച്ചു. നല്ല കുഴിച്ചൽ ഇല്ലാതെ പാ
ടും പട്ടിണിയും ഇട്ടു പലപറ്റയും വെട്ടിയിരു
ന്നു. അവന്റെ സന്തതി രണ്ടു തൊണ്ടന്മാരാ
യ മക്കളും ൧൬ പേരമക്കളും പരുപം തിക
ഞ്ഞ ൪൩ പെരിംപേരമക്കളും (great grand
children) തന്നെ. Cöln. Z. No. 31. 1878.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/125&oldid=188149" എന്ന താളിൽനിന്ന് ശേഖരിച്ചത്